
കോഴിക്കോട്: കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ.കെ. രമ എം.എൽ.എ. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരിക്കുകയായിരുന്നു കെ.കെ.രമ . പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ ശിക്ഷിക്കപ്പെട്ടുവെന്നത് ചെറിയ കാര്യമല്ലെന്ന് കെ കെ രമ എംഎല്‍എ. മാധ്യമങ്ങളോട് പറഞ്ഞു .
'കൊലപാതകക്കേസില്‍ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചുവെന്നത് ചെറുതല്ല. പ്രധാനപ്പെട്ട കാര്യമാണ്. കൊലയാളികള്‍ക്ക് സംരക്ഷണം ഒരുക്കിയയാളാണ് കെ വി കുഞ്ഞിരാമന്. സിപിഐഎം നേതാക്കള്‍ കൊലപാതകത്തില്‍ പങ്കാളികളാവുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്.
2012 ലാണ് ചന്ദ്രശേഖരന് കൊല്ലപ്പെട്ടത്. 2014 ല്‍ വിധി വന്നപ്പോള്‍ സിപിഐഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു. 2019 ശരത് ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സിപിഐഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതല്ലേ കാണിക്കുന്നത്. കൊലവാള്‍ താഴെ വെയ്ക്കാൻ എന്നാണ് സിപിഐഎം തയ്യാറാവുക', എന്നും കെ കെ രമ എംഎല്‍എ ചോദിച്ചു .ഇത്രയും നേതാക്കന്മാര്ക്ക് ശിക്ഷി ലഭിച്ചിട്ടും സിപിഎം ഇത് അവസാനിപ്പിക്കാന്‍ തയ്യാറാകുന്നില്ല. ഞങ്ങളല്ല ചെയ്തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ അന്വേഷിക്കുന്നത് തടയാന്‍ 1.15 കോടിയോളം പൊതുഖജനാവില്‍ നിന്നാണ് സിപിഎം പണമിറക്കിയത്", കെ.കെ. രമ പറഞ്ഞു.






