
സ്ത്രീകൾക്കെതിരെ മാനസികമായും ശാരീരികമായും വാക്കുകൾ കൊണ്ടും അതിക്രമങ്ങൾ വരുമ്പോൾ തുറന്നു പ്രതികരിക്കുന്ന ഒരുപാട് പേരുണ്ട് അക്കൂട്ടത്തിൽ പ്രധാനിയാണ് എഴുത്തുകാരി കെ.ആർ.മീര. തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ കെ ആർ മീര പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, അവരുടെ വസ്ത്രസ്വാതന്ത്രം, ആണ്‍നോട്ടം എന്നിവ സംബന്ധിച്ച് കേരളീയ സമൂഹത്തില്‍ ചർച്ചകള്‍ സജീവമായ സാഹചര്യത്തിൽ അതിനെക്കുറിച്ച് തുറന്നു കുറിക്കുകയാണ് കെ ആർ മീര.
ഇപ്പോഴിതാ അതിക്രമം നേരിട്ടാല്‍ എത്രകാലം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അത് അതിക്രമം അല്ലാതാകുകയില്ലെന്ന് പറയുകയാണ് കെ ആർ മീര. അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങളെന്നും കെ.ആർ. മീര ഫേസ്ബുക്കില്‍ കുറിച്ചു.
"ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.
അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്.
അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒ ടി പി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ..." കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.






