
അസമിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങി ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ. തന്റെ ദീര്‍ഘകാല സഹായിയായ സാഗര്‍ ലിംബുവിന്റെ ഗ്രാമം സന്ദര്‍ശിക്കാനും താരം ഈ യാത്രയില്‍ സമയം കണ്ടെത്തി. പ്രളയസമയത്ത് അസമില്‍ സഹായമെത്തിക്കാന്‍ വന്നതാണെന്നും സാഗര്‍ തന്റെ ഗ്രാമം അധികം ദൂരെയല്ലെന്ന് പറഞ്ഞപ്പോള്‍ സന്ദര്‍ശിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.
അപ്പര്‍ അസമിലെ ശിവസാഗര്‍ ഉള്‍പ്പെടെയുളള പ്രളയബാധിത പ്രദേശങ്ങളിലാണ് ഹൂഡ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ഗ്ലോബല്‍ സിഖ് എന്ന സംഘടനയോടൊപ്പം ചേര്‍ന്ന് അദ്ദേഹം അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുകയും പ്രളയബാധിത കുടുംബങ്ങളുമായി സംവദിക്കുകയും ചെയ്തു. ശിവസാഗര്‍, ചരൈഡിയോ, ഗൊലാഘട്ട്, ജോര്‍ഹട്ട്, നാഗോണ്‍ എന്നീ ജില്ലകള്‍ ഇപ്പോഴും പ്രളയക്കെടുതിയില്‍ തുടരുകയാണ്. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിക്കുകയും ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടയിലാണ് ഹൂഡ തന്റെ സഹായിയായ സാഗര്‍ ലിംബുവിന്റെ നാടായ ഗൊലാഘട്ട് ജില്ലയിലെ സരൂപഥാര്‍ സന്ദര്‍ശിച്ചത്. പ്രളയസഹായത്തിനായി താന്‍ അസമില്‍ എത്തിയപ്പോള്‍, സ്വന്തം ഗ്രാമം അധികം ദൂരെയല്ലെന്ന് സാഗര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അവിടെയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാഗറിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണാന്‍ സാധിച്ചതില്‍ ഹൂഡ ഏറെ സന്തോഷം പ്രകടിപ്പിച്ചു.
ഈ ഗ്രാമത്തിലെ പ്രകൃതിഭംഗിയും ജനങ്ങളുടെ ഊഷ്മളമായ സ്വീകരണവും തന്നെ ഏറെ ആകര്‍ഷിച്ചതായി രണ്‍ദീപ് പറഞ്ഞു. ഇവിടം ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തനിക്ക് ലഭിച്ച സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് അദ്ദേഹം നന്ദി പറയുകയും ജനങ്ങള്‍ തന്നെ നോർത്ത്-ഈസ്റ്റിന്റെ മരുമകന്‍ എന്നാണ് വിളിക്കുന്നതെന്ന് തമാശരൂപേണ പറയുകയും ചെയ്തു. മുന്‍പ് നാഗാലാന്‍ഡിലെ ലുകുട്ടോ ഗ്രാമത്തിലും അദ്ദേഹം താമസിച്ചിരുന്നു.
ഒളിമ്പ്യന്‍ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, അത്‌ലറ്റ് നയന്‍മോണി സൈകിയ തുടങ്ങിയ പ്രശസ്ത കായിക താരങ്ങളുടെ ജന്മസ്ഥലമാണ് ഈ ഗ്രാമമെന്നറിഞ്ഞപ്പോള്‍ ഹൂഡ അത്ഭുതം പ്രകടിപ്പിച്ചു. തന്റെ നാടായ ഹരിയാനയിലെ കായിക സംസ്‌കാരവുമായാണ് അദ്ദേഹം ഈ പ്രദേശത്തെ താരതമ്യം ചെയ്തത്. എല്ലാ ഗ്രാമങ്ങളിലും കായിക താരങ്ങളുളള ഹരിയാനയെപ്പോലെയാണ് ഈ പ്രദേശമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ച നാട്ടുകാരോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദര്‍ശനം അവസാനിപ്പിച്ചത്.
അപ്പര്‍ അസമിലെ ശിവസാഗര്‍ ഉള്‍പ്പെടെയുളള പ്രളയബാധിത പ്രദേശങ്ങളിലാണ് ഹൂഡ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത്. ഗ്ലോബല്‍ സിഖ് എന്ന സംഘടനയോടൊപ്പം ചേര്‍ന്ന് അദ്ദേഹം അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുകയും പ്രളയബാധിത കുടുംബങ്ങളുമായി സംവദിക്കുകയും ചെയ്തു. ശിവസാഗര്‍, ചരൈഡിയോ, ഗൊലാഘട്ട്, ജോര്‍ഹട്ട്, നാഗോണ്‍ എന്നീ ജില്ലകള്‍ ഇപ്പോഴും പ്രളയക്കെടുതിയില്‍ തുടരുകയാണ്. സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ താരം അഭിനന്ദിക്കുകയും ചെയ്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടയിലാണ് ഹൂഡ തന്റെ സഹായിയായ സാഗര്‍ ലിംബുവിന്റെ നാടായ ഗൊലാഘട്ട് ജില്ലയിലെ സരൂപഥാര്‍ സന്ദര്‍ശിച്ചത്. പ്രളയസഹായത്തിനായി താന്‍ അസമില്‍ എത്തിയപ്പോള്‍, സ്വന്തം ഗ്രാമം അധികം ദൂരെയല്ലെന്ന് സാഗര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അവിടെയും സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സാഗറിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണാന്‍ സാധിച്ചതില്‍ ഹൂഡ ഏറെ സന്തോഷം പ്രകടിപ്പിച്ചു.
ഈ ഗ്രാമത്തിലെ പ്രകൃതിഭംഗിയും ജനങ്ങളുടെ ഊഷ്മളമായ സ്വീകരണവും തന്നെ ഏറെ ആകര്‍ഷിച്ചതായി രണ്‍ദീപ് പറഞ്ഞു. ഇവിടം ഭൂമിയിലെ സ്വര്‍ഗ്ഗമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തനിക്ക് ലഭിച്ച സ്‌നേഹനിര്‍ഭരമായ സ്വീകരണത്തിന് അദ്ദേഹം നന്ദി പറയുകയും ജനങ്ങള്‍ തന്നെ നോർത്ത്-ഈസ്റ്റിന്റെ മരുമകന്‍ എന്നാണ് വിളിക്കുന്നതെന്ന് തമാശരൂപേണ പറയുകയും ചെയ്തു. മുന്‍പ് നാഗാലാന്‍ഡിലെ ലുകുട്ടോ ഗ്രാമത്തിലും അദ്ദേഹം താമസിച്ചിരുന്നു.
ഒളിമ്പ്യന്‍ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, അത്‌ലറ്റ് നയന്‍മോണി സൈകിയ തുടങ്ങിയ പ്രശസ്ത കായിക താരങ്ങളുടെ ജന്മസ്ഥലമാണ് ഈ ഗ്രാമമെന്നറിഞ്ഞപ്പോള്‍ ഹൂഡ അത്ഭുതം പ്രകടിപ്പിച്ചു. തന്റെ നാടായ ഹരിയാനയിലെ കായിക സംസ്‌കാരവുമായാണ് അദ്ദേഹം ഈ പ്രദേശത്തെ താരതമ്യം ചെയ്തത്. എല്ലാ ഗ്രാമങ്ങളിലും കായിക താരങ്ങളുളള ഹരിയാനയെപ്പോലെയാണ് ഈ പ്രദേശമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ച നാട്ടുകാരോട് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദര്‍ശനം അവസാനിപ്പിച്ചത്.







Comments