
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ് രാവിലെ ഋതുവിനെ കോടതിയില്‍ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പറവൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വടക്കേക്കര പൊലീസിന് നല്‍കിയത്.
ഇന്നലെ കൊലപാതകം നടന്ന വീട്ടിലും സമീപത്തുള്ള ഋതുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു. പൊതുജനരോഷം ഭയന്ന് ആള്ക്കാര് കൂട്ടാംകൂടുന്നതിന് മുമ്പ് പുലര്‍ച്ചെയായിരുന്ന തെളിവെടുപ്പ് നടന്നത്. വിശദമായ ചോദ്യം ചെയ്യലിനും ഐഡന്റിഫിക്കേഷനും ശേഷമായിരുന്നു തെളിവെടുപ്പ നടത്തിയത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട വിനിഷയുടെ ആറും പതിനൊന്നും വയസ്സുള്ള മക്കള്‍ ഋതുവിനെ തിരിച്ചറിഞ്ഞു.
ജനരോഷം ഉണ്ടാകുമെന്ന സൂചനയില്‍ അതീവരഹസ്യമായി അതിരാവിലെ ആയിരുന്നു തെളിവെടുപ്പ്. കൊല്ലാന്‍ വേണ്ടി തന്നെയാണ് ചെയ്തതെന്നും ജിതിന് മരിക്കാത്തതില്‍ വിഷമമുണ്ടെന്നായിരുന്നു ഋതു ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ചികിത്സയിലുള്ള ജിതിന് വെന്റിലേറ്ററില്‍ തുടരുകയാണ്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് ജിതിന്റെ ആക്രമണത്തില്‍ മരിച്ചത്.
ഇവരുടെ അയല്‍വാസിയാണ് ഋതു. വിനീഷയുടെ ഭര്‍ത്താവ് ജിതിന് തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെ പറ്റി മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്റെ വാദം.






