
ന്യൂഡല്‍ഹി : കേരളത്തിന് പിന്നാലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഡീൽ ആരോപണം. തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ ബിജെപി 1000 കോടിയുടെ ഡീൽ നൽകിയെന്ന് മമത ബാനർജി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ പരാജയം സുനിശ്ചിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. അതിനിടെ ബീഹാർ നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താൻ ബിജെപി നീരിക്ഷകനെ നിയോഗിച്ചു.
AJUP പാർട്ടി തലവൻ ഹുമയൂൺ കബീറിന് ബിജെപി 1000 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് തൃണമൂൾ കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ടിഎംസി പുറത്തു വിട്ടിരുന്നു. 2 മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് യെ പരാജയപ്പെടുത്താനാണ് ഡീൽ എന്നും മമത ബാനർജി.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ബോംബ് നിര്‍മ്മാണം ഒരു ‘കുടില്‍ വ്യവസായം’ പോലെ വളരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ അനധികൃത കുടിയേറ്റത്തെ സഹായിക്കുന്നവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ടിഎംസിക്ക് ബംഗാൾ വിട്ടു പോകാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിലിഗുഡിയിൽ ആഞ്ഞടിച്ചു.






