More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ബെംഗളൂരു മലയാളി വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം: പ്രതി കേരളത്തിലേക്ക് കടന്നതായി സൂചന ; ഹൈനസ് കുറ്റം ഏറ്റുപറയുന്നതിന്റെ വീഡിയോ പുറത്ത്

Authored by Web Desk | Last updated: 22 May 2026, 8:50 AM | 1 min read

Print
Suspected flight to Kerala: Video emerges of culprit Hynas confessing to the crime
ബെംഗളൂരു: മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ മുഖ്യപ്രതിയായ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസ് കേരളത്തിലേക്ക് കടന്നതായി സൂചന. പ്രതിയെ കണ്ടെത്താനായി കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കര്‍ണാടക പൊലീസ് ആസ്ഥാനം ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്.


കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ആഡുഗോഡി എസിപിക്ക് കൈമാറി. സംഭവത്തില്‍ ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ മടിക്കുകയും ഗുരുതര വീഴ്ച വരുത്തുകയും ചെയ്ത മഡിവാള പൊലീസിനെതിരെ കര്‍ശന നടപടിയുണ്ടാകും. പരാതിയുമായെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും നടപടിക്ക് ശുപാര്‍ശയുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ ഡിസിപിയെ നേരിട്ട് വിളിപ്പിച്ചു കേസ് വൈകിയതിനെക്കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്. പ്രതി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് വിഷയത്തില്‍ ഗൗരവമായി ഇടപെട്ടത്.


സുഹൃത്തുക്കളുടെ ഉടമസ്ഥതയിലുള്ള കഫേയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുകയായിരുന്നു മലയാളി പെണ്‍കുട്ടി. ഈ മാസം 12-ന് കഫേയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ വീട്ടില്‍ നടന്ന ഒത്തുകൂടലിനിടെയാണ് സംഭവം. കഫേ തുടങ്ങാന്‍ സഹായിച്ചിരുന്ന ഹൈനസ് എന്നയാളും ഈ സമയത്ത് അവിടെയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ തക്കം നോക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.


വിവരമറിഞ്ഞ് സുഹൃത്തുക്കള്‍ ചോദ്യം ചെയ്തതോടെ, പ്രതി കുപ്പി പൊട്ടിച്ച് ഇവരെ ആക്രമിക്കാന്‍ മുതിരുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ ഏഴുമണിയോടെ പെണ്‍കുട്ടിയും സുഹൃത്തുക്കളും മഡിവാള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും രാത്രി 11 മണി വരെ പൊലീസ് ഇവരെ കാത്തുനിര്‍ത്തിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്താനുള്ള ആവശ്യവും പൊലീസ് നിരസിച്ചു.


പൊലീസ് സ്റ്റേഷനുള്ളില്‍ വെച്ചുപോലും പ്രതി ഹൈനസും കൂട്ടാളിയായ ഗുണ്ടാ നേതാവ് സുരേഷും ചേര്‍ന്ന് പെണ്‍കുട്ടിയെയും സുഹൃത്തു ക്കളെയും ഭീഷണിപ്പെടുത്തി. പൊലീസിന്റെ ഒത്താശയോടെയും നിര്‍ബന്ധത്തിന് വഴങ്ങിയും 'പരാതിയില്ല' എന്ന് എഴുതി നല്‍കേണ്ടി വന്നതായും ഇവര്‍ വെളിപ്പെടുത്തി. സ്റ്റേഷനില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും പ്രതികള്‍ വീണ്ടും വഴിയില്‍ വെച്ച് ആക്രമിച്ചു. ഇതോടെയാണ് ഇവര്‍ ഡിസിപിയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്. ഡിസിപിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഒടുവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.


Tags

  • culprit hynas
  • crime

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

എബോളയെ നിസ്സാരമായി കാണുന്നവർക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ മേധാവി

ചാന്ദ്രയാത്രയ്ക്ക് പുതിയ ഷോർട്ട്കട്ട്; ഇന്ധനം ലാഭിക്കുന്ന പാത കണ്ടെത്തി ശാസ്ത്രജ്ഞർ

ചാന്ദ്രയാത്രയ്ക്ക് പുതിയ ഷോർട്ട്കട്ട്; ഇന്ധനം ലാഭിക്കുന്ന പാത കണ്ടെത്തി ശാസ്ത്രജ്ഞർ

കടകൾ കുത്തിത്തുറന്ന് പണം കവർന്ന സംഘം പിടിയിൽ

കടകൾ കുത്തിത്തുറന്ന് പണം കവർന്ന സംഘം പിടിയിൽ

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ  അറ്റകുറ്റപണി

നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി, കോഴിക്കോട് സബ്സ്റ്റേഷനിൽ മെയ് 25 വരെ അറ്റകുറ്റപണി

 മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവാവിനെ ബലമായെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ യുവാവിനെ ബലമായെത്തിച്ച് പ്രകൃതിവിരുദ്ധ പീഡനം; പ്രതി പിടിയിൽ

ഹാജർ വിളിക്കുമ്പോൾ 'ജയ് ശ്രീരാം പറയണം': ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിലെ ബിജെപി നേതാക്കൾ

ഹാജർ വിളിക്കുമ്പോൾ 'ജയ് ശ്രീരാം പറയണം': ഹിജാബ് വിവാദങ്ങൾക്കിടെ കർണാടകയിലെ ബിജെപി നേതാക്കൾ