
തിരുവനന്തപുരം : മോദി വിഡി ഡീലാണ് റെയ്ഡെന്ന സിപിഐഎം ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. താന്‍ ആദ്യമായി മോദിയെ കണ്ടപ്പോള്‍ ഉടനെ പിണറായിയുടെ വീട്ടില്‍ റെയ്ഡ് ചെയ്യണമെന്ന് പറഞ്ഞു. അതുകേട്ട പാടെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ മോദി നിര്‍ദേശിക്കുകയായിരുന്നെന്ന് സതീശന് തമാശരൂപേണെ പറഞ്ഞു. മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം പരിഹസിച്ച് തള്ളുകയും ചെയ്തു.
റെയ്ഡിന് പിന്നാലെ പുറത്ത് ഇറങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയത്. മോദിയെയോ അമിത് ഷായെയോ കുറിച്ച് ഒന്നും പറഞ്ഞില്ല. രാഹുൽഗാന്ധിയാണോ ഇ.ഡി റെയ്ഡിന് ആളെ അയച്ചതെന്ന് വി.ഡി.സതീശൻ ചോദിച്ചു. സ്വന്തം വസതിയിലെ റെയ്ഡിനുശേഷം പിണറായി വിജയൻ രാഹുൽ ഗാന്ധിയെ മാത്രമാണ് കുറ്റപ്പെടുത്തിയത്. ഇ.ഡി കേസ് വന്നപ്പോൾ രാഹുൽഗാന്ധി കോൺഗ്രസുകാരെ വിട്ട് ഇ.ഡിയുടെ വാഹനം തല്ലിതകർത്തോ? രാഹുൽഗാന്ധി രാഷ്ട്രീയമായാണ് കേസിനെ നേരിട്ടത്.
കേന്ദ്ര ഏജൻസി റജിസ്റ്റർ ചെയ്ത കേസാണ്. ഹൈക്കോടതി നിർദേശപ്രകാരം നടക്കുന്ന പരിശോധനയെ വിമർശിക്കാൻ സംസ്ഥാന സർക്കാരിനു കഴിയില്ല. ഇഡി അന്വേഷണത്തിന്റെ ഭാഗമായാണ് അവർ നടപടി സ്വീകരിക്കുന്നത്. സ്ത്രീകൾ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ ക്രിമിനലുകൾ മർദിക്കുന്നു. കാർ തല്ലി തകർക്കുന്നു. ആ സമീപനം ശരിയാണോ? ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല.ആൾകൂട്ടം കണ്ട് ആഭ്യന്തര മന്ത്രിയാണ് പോലീസിനെ വിട്ടത്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കുറേ സംഘർഷം ലഘൂകരിക്കാൻ കഴിഞ്ഞു.






