
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായ ഉര്‍വശി ബാലതാരമായിട്ടാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിളങ്ങിയത് തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ്. നാലു പതിറ്റാണ്ടിലധികമായി സിനിമയില്‍ തുടരുന്ന ഇതിഹാസ കലാകാരിയായ ഉര്‍വശി നിരവധി നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. അതിൽ പ്രധാന താരങ്ങളും സഹനടന്മാരും ഹാസ്യനടന്മാരും ഉള്‍പ്പടെയുള്ള പ്രശസ്തരും ഉൾപ്പെടുന്നു.
ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തില്‍ ഏറെ നൊമ്പരപ്പെടുത്തിയ ഒരു അനുഭവം പങ്കിടുകയാണ് ഉര്‍വശി. കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച ചില രംഗങ്ങളും പറഞ്ഞ ഡയലോഗുകളും കുറ്റബോധമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഉര്‍വശി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയിൽ കൂടെ അഭിനയിച്ച കുമാരിമുത്തുവിനെ ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തില്‍ അഭിനയിക്കേണ്ടി വന്നുവെന്നും പിന്നീട് തനിക്ക് അതില്‍ കുറ്റബോധവും പശ്ചാത്താപവും തോന്നിയെന്നും ഇനിയൊരിക്കലും അത്തരത്തിലുള്ള രംഗത്തില്‍ അഭിനയിക്കില്ലെന്ന് അതോടെ തീരുമാനിച്ചെന്നുമാണ് താരം പറയുന്നത്.
‘‘ബോഡി ഷെയ്മിംഗിനെക്കുറിച്ചൊന്നും പണ്ട് അറിവുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ആരെയെങ്കിലും കളിയാക്കുമ്പോള്‍ അറിയാതെ നമ്മളും ചിരിക്കും. ഒരിക്കല്‍ ഒരു നടനെ കളിയാക്കിയതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്, കുമരിമുത്തു അണ്ണന്. മൂന്ന് പതിറ്റാണ്ടിലേറെ വെള്ളിത്തിരയില്‍ തിളങ്ങിയ ഒരു നടനാണ് കുമരിമുത്ത് അണ്ണൻ. ഒരിക്കല്‍ കുമരിമുത്ത് അണ്ണനും ഞാനും ഒരു സിനിമയിൽ അഭിനയിക്കുമ്പോള്‍, അണ്ണനുമായി ഒരു കോമ്പിനേഷൻ സീന്‍ വന്നു. അന്ന് ആ ചിത്രത്തിന്റെ ഡയറക്ടർ എന്നോട് പറഞ്ഞു, ‘കണ്ണ് കുറച്ചൊന്ന് അണ്ണന്റേതു പോലെ വെക്കാമോ എന്ന്? അദ്ദേഹത്തെപ്പോലെ തന്നെ കണ്ണ് വച്ച് അഭിനയിക്കൂ. അദ്ദേഹം അടുത്തു വന്നു നിന്ന് സംസാരിക്കുന്നതുപോലെ ഈ സീനിൽ നമുക്ക് ചെയ്യാം’ എന്ന്. ഞാൻ അതുപോലെ ചെയ്തു. ഞാൻ അങ്ങനെ തന്നെ കണ്ണ് വെച്ച് അദ്ദേഹത്തിന് മുന്നിൽ അഭിനയിച്ചു. ആ സീൻ ഒക്കെ കഴിഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മറിഞ്ഞു, അങ്ങനെയത് കഴിഞ്ഞു, എല്ലാവരും മറന്നു. ഞാനും...
അതു കഴിഞ്ഞ് കുറച്ചധികം നാളുകള്‍ കടന്നു പോയി. കുറേ നാള് കഴിഞ്ഞ് ഒരു മാധ്യമത്തിന് വേണ്ടി ഞങ്ങൾ ഇതുപോലെ ഒരുമിച്ചിരുന്ന്, ഞാന്‍ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്നതുപോലെയൊരു പരിപാടി ചെയ്തു. ഇന്റർവ്യൂ ചെയ്യുമ്പോൾ എനിക്ക് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കണമായിരുന്നു. അതിനു കാരണം അദ്ദേഹം ഒരുപാട് ധർമ്മം ചെയ്യുന്ന ആളാണ്. പേഴ്സണലി വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ചോദ്യം ഇതായിരുന്നു, ‘അണ്ണാ, നിങ്ങൾക്ക് ചെറുപ്പത്തിൽ എന്തായിരുന്നു ആഗ്രഹം? എന്ന്.
അദ്ദേഹമതിന് മറുപടി പറഞ്ഞത്, ‘ഒന്നുമില്ല മോളേ, ഞാൻ പഠിക്കണം എന്ന് ആഗ്രഹിച്ചതൊന്നും എന്നെക്കൊണ്ട് പഠിക്കാൻ സാധിച്ചില്ല. ചെയ്യണം എന്ന് ആഗ്രഹിച്ച ഒരു ജോലിയും എനിക്ക് ചെയ്യാൻ പറ്റിയില്ല. പോലീസ് ആകണം എന്ന് ആഗ്രഹിച്ചു, പക്ഷേ എന്റെ കണ്ണ് മൈനസ് (കാഴ്ചക്കുറവ്) ആയിപ്പോയി. ചെറുപ്പം മുതലേ റെയിവേ ഗാർഡ് ആകണം എന്നതായിരുന്നു വലിയ ആഗ്രഹം, അതൊരു വലിയ തസ്തികയാണെന്ന് കരുതി ഞാൻ അതിനായി ഒരുപാട് ആഗ്രഹിച്ചു. പക്ഷേ കിട്ടിയില്ല. ഡ്രൈവിംഗ് പഠിക്കാൻ പോയ സ്ഥലത്ത് പോലും, ‘നല്ല കണ്ണുള്ളവന്മാർക്ക് തന്നെ നേരെ ചൊവ്വേ വണ്ടി ഓടിക്കാൻ അറിയില്ല, ഇതിനിടയിലാണ് ഒരൊറ്റക്കണ്ണും വെച്ചുകൊണ്ട് ഇവൻ വന്നിരിക്കുന്നത്’ എന്ന് അവിടെയുണ്ടായിരുന്ന ഒരു മുതിർന്നയാൾ പറഞ്ഞത് എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു....’ എന്നാണ്.
അദ്ദേഹം തന്റെ ജീവിതം ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു. ഞാനറിയാതെ ദൈവമേ എന്ന് വിളിച്ചു പോയി. അദ്ദേഹം വളരെ സാധാരണ മട്ടിലാണ് ഇതെല്ലാം സംസാരിച്ചത്. എല്ലാംകേട്ട് ഒരു ഘട്ടത്തിൽ ഞാൻ കരഞ്ഞുപോയി. ഞാൻ കരഞ്ഞത് അദ്ദേഹം കണ്ടില്ല. അണ്ണന് വളരെ സര്‍വ്വസാധാരണമായി തന്റെ വേദനകള്‍ പങ്കുവച്ചു. ഇതിനിടെ തമാശയായിട്ട്, ‘നീ പോലും ഒരു സിനിമയിൽ എന്റെ കൂടെ അഭിനയിച്ചപ്പോൾ എന്നെപ്പോലെ കണ്ണ് വെച്ചല്ലേ അഭിനയിച്ചത്?’ എന്നും പറഞ്ഞു.
അതുകേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അഭിമുഖത്തിനിടെ ഞാന്‍ ഒരു 10 മിനിറ്റ് പുറത്തേക്ക് ഇറങ്ങിപ്പോയി. പുറത്തുപോയപ്പോള്‍ എനിക്ക് ശരിക്കും എന്തോ ഒരുമാതിരിയായിപ്പോയി. ‘അയ്യോ ദൈവമേ, ഇത്രയും കാര്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നുവല്ലേ’ എന്ന് ചിന്തിച്ച് കുറെ സങ്കടപ്പെട്ട ശേഷം ഞാന്‍ തിരികെയെത്തി. എന്നെ കണ്ടപ്പോള്‍, ‘എന്താണ് അമ്മാ സംഭവിച്ചത്?’ എന്ന് ചോദിച്ചു.
‘ഒന്നുമില്ലണ്ണാ, ഒന്നുമില്ല. ഞാൻ കുറച്ച് വെള്ളം കുടിക്കാന്‍ പോയതാണ്’ എന്ന് പറഞ്ഞു. അതിനുശേഷം അദ്ദേഹം ബാക്കിയായി സംസാരിച്ചു. ‘ഇപ്പോൾ ഇതേ കണ്ണ് തന്നെയാണ് എനിക്ക് ചോറ് തരുന്നത് മോളേ...’ എന്ന്... ആ വാക്കുകള്‍ ഒരിക്കലും മറക്കാനാവില്ല. അന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചു, മറ്റുള്ളവരെ കളിയാക്കുക എന്നത് എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും ഞാനിത് ചെയ്യില്ല എന്ന്...’ വികാരഭരിതയായി ഉര്‍വശി പറഞ്ഞു. സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്.
തന്റെ ട്രേഡ്മാർക്ക് ചിരിയിലൂടെ പ്രശസ്തനായിരുന്ന ഹാസ്യതാരമാണ് കുമരിമുത്തു. താരത്തിന്റെ അഭിനയ ശൈലിയുടെ പ്രത്യേകത സ്വാഭാവിക ഹാസ്യത്തിന് പ്രാധാന്യം നൽകുന്നതായിരുന്നു. തന്റെ സിഗ്നേച്ചര്‍ ചിരിയിലൂടെയാണ് താരം പ്രശസ്തി നേടിയത്. പലപ്പോഴും ദൈനംദിന വ്യക്തികളെ അതിശയോക്തി കലർന്നതും എന്നാൽ വിശ്വസനീയവുമായ പെരുമാറ്റരീതികളോടെ അവതരിപ്പിച്ച് താരം കൈയടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തില്‍ ഏറെ നൊമ്പരപ്പെടുത്തിയ ഒരു അനുഭവം പങ്കിടുകയാണ് ഉര്‍വശി. കരിയറിന്റെ തുടക്കത്തില്‍ അഭിനയിച്ച ചില രംഗങ്ങളും പറഞ്ഞ ഡയലോഗുകളും കുറ്റബോധമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഉര്‍വശി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയിൽ കൂടെ അഭിനയിച്ച കുമാരിമുത്തുവിനെ ബോഡി ഷെയ്മിങ് ചെയ്യുന്ന തരത്തില്‍ അഭിനയിക്കേണ്ടി വന്നുവെന്നും പിന്നീട് തനിക്ക് അതില്‍ കുറ്റബോധവും പശ്ചാത്താപവും തോന്നിയെന്നും ഇനിയൊരിക്കലും അത്തരത്തിലുള്ള രംഗത്തില്‍ അഭിനയിക്കില്ലെന്ന് അതോടെ തീരുമാനിച്ചെന്നുമാണ് താരം പറയുന്നത്.
‘‘ബോഡി ഷെയ്മിംഗിനെക്കുറിച്ചൊന്നും പണ്ട് അറിവുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ ആരെയെങ്കിലും കളിയാക്കുമ്പോള്‍ അറിയാതെ നമ്മളും ചിരിക്കും. ഒരിക്കല്‍ ഒരു നടനെ കളിയാക്കിയതില്‍ കുറ്റബോധം തോന്നിയിട്ടുണ്ട്, കുമരിമുത്തു അണ്ണന്. മൂന്ന് പതിറ്റാണ്ടിലേറെ വെള്ളിത്തിരയില്‍ തിളങ്ങിയ ഒരു നടനാണ് കുമരിമുത്ത് അണ്ണൻ. ഒരിക്കല്‍ കുമരിമുത്ത് അണ്ണനും ഞാനും ഒരു സിനിമയിൽ അഭിനയിക്കുമ്പോള്‍, അണ്ണനുമായി ഒരു കോമ്പിനേഷൻ സീന്‍ വന്നു. അന്ന് ആ ചിത്രത്തിന്റെ ഡയറക്ടർ എന്നോട് പറഞ്ഞു, ‘കണ്ണ് കുറച്ചൊന്ന് അണ്ണന്റേതു പോലെ വെക്കാമോ എന്ന്? അദ്ദേഹത്തെപ്പോലെ തന്നെ കണ്ണ് വച്ച് അഭിനയിക്കൂ. അദ്ദേഹം അടുത്തു വന്നു നിന്ന് സംസാരിക്കുന്നതുപോലെ ഈ സീനിൽ നമുക്ക് ചെയ്യാം’ എന്ന്. ഞാൻ അതുപോലെ ചെയ്തു. ഞാൻ അങ്ങനെ തന്നെ കണ്ണ് വെച്ച് അദ്ദേഹത്തിന് മുന്നിൽ അഭിനയിച്ചു. ആ സീൻ ഒക്കെ കഴിഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു മറിഞ്ഞു, അങ്ങനെയത് കഴിഞ്ഞു, എല്ലാവരും മറന്നു. ഞാനും...
അതു കഴിഞ്ഞ് കുറച്ചധികം നാളുകള്‍ കടന്നു പോയി. കുറേ നാള് കഴിഞ്ഞ് ഒരു മാധ്യമത്തിന് വേണ്ടി ഞങ്ങൾ ഇതുപോലെ ഒരുമിച്ചിരുന്ന്, ഞാന്‍ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യുന്നതുപോലെയൊരു പരിപാടി ചെയ്തു. ഇന്റർവ്യൂ ചെയ്യുമ്പോൾ എനിക്ക് അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കണമായിരുന്നു. അതിനു കാരണം അദ്ദേഹം ഒരുപാട് ധർമ്മം ചെയ്യുന്ന ആളാണ്. പേഴ്സണലി വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ചോദ്യം ഇതായിരുന്നു, ‘അണ്ണാ, നിങ്ങൾക്ക് ചെറുപ്പത്തിൽ എന്തായിരുന്നു ആഗ്രഹം? എന്ന്.
അദ്ദേഹമതിന് മറുപടി പറഞ്ഞത്, ‘ഒന്നുമില്ല മോളേ, ഞാൻ പഠിക്കണം എന്ന് ആഗ്രഹിച്ചതൊന്നും എന്നെക്കൊണ്ട് പഠിക്കാൻ സാധിച്ചില്ല. ചെയ്യണം എന്ന് ആഗ്രഹിച്ച ഒരു ജോലിയും എനിക്ക് ചെയ്യാൻ പറ്റിയില്ല. പോലീസ് ആകണം എന്ന് ആഗ്രഹിച്ചു, പക്ഷേ എന്റെ കണ്ണ് മൈനസ് (കാഴ്ചക്കുറവ്) ആയിപ്പോയി. ചെറുപ്പം മുതലേ റെയിവേ ഗാർഡ് ആകണം എന്നതായിരുന്നു വലിയ ആഗ്രഹം, അതൊരു വലിയ തസ്തികയാണെന്ന് കരുതി ഞാൻ അതിനായി ഒരുപാട് ആഗ്രഹിച്ചു. പക്ഷേ കിട്ടിയില്ല. ഡ്രൈവിംഗ് പഠിക്കാൻ പോയ സ്ഥലത്ത് പോലും, ‘നല്ല കണ്ണുള്ളവന്മാർക്ക് തന്നെ നേരെ ചൊവ്വേ വണ്ടി ഓടിക്കാൻ അറിയില്ല, ഇതിനിടയിലാണ് ഒരൊറ്റക്കണ്ണും വെച്ചുകൊണ്ട് ഇവൻ വന്നിരിക്കുന്നത്’ എന്ന് അവിടെയുണ്ടായിരുന്ന ഒരു മുതിർന്നയാൾ പറഞ്ഞത് എന്റെ മനസ്സിനെ ഒരുപാട് വേദനിപ്പിച്ചിരുന്നു....’ എന്നാണ്.
അദ്ദേഹം തന്റെ ജീവിതം ഇങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു. ഞാനറിയാതെ ദൈവമേ എന്ന് വിളിച്ചു പോയി. അദ്ദേഹം വളരെ സാധാരണ മട്ടിലാണ് ഇതെല്ലാം സംസാരിച്ചത്. എല്ലാംകേട്ട് ഒരു ഘട്ടത്തിൽ ഞാൻ കരഞ്ഞുപോയി. ഞാൻ കരഞ്ഞത് അദ്ദേഹം കണ്ടില്ല. അണ്ണന് വളരെ സര്‍വ്വസാധാരണമായി തന്റെ വേദനകള്‍ പങ്കുവച്ചു. ഇതിനിടെ തമാശയായിട്ട്, ‘നീ പോലും ഒരു സിനിമയിൽ എന്റെ കൂടെ അഭിനയിച്ചപ്പോൾ എന്നെപ്പോലെ കണ്ണ് വെച്ചല്ലേ അഭിനയിച്ചത്?’ എന്നും പറഞ്ഞു.
അതുകേട്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അഭിമുഖത്തിനിടെ ഞാന്‍ ഒരു 10 മിനിറ്റ് പുറത്തേക്ക് ഇറങ്ങിപ്പോയി. പുറത്തുപോയപ്പോള്‍ എനിക്ക് ശരിക്കും എന്തോ ഒരുമാതിരിയായിപ്പോയി. ‘അയ്യോ ദൈവമേ, ഇത്രയും കാര്യങ്ങൾ ഇതിന് പിന്നിൽ ഉണ്ടായിരുന്നുവല്ലേ’ എന്ന് ചിന്തിച്ച് കുറെ സങ്കടപ്പെട്ട ശേഷം ഞാന്‍ തിരികെയെത്തി. എന്നെ കണ്ടപ്പോള്‍, ‘എന്താണ് അമ്മാ സംഭവിച്ചത്?’ എന്ന് ചോദിച്ചു.
‘ഒന്നുമില്ലണ്ണാ, ഒന്നുമില്ല. ഞാൻ കുറച്ച് വെള്ളം കുടിക്കാന്‍ പോയതാണ്’ എന്ന് പറഞ്ഞു. അതിനുശേഷം അദ്ദേഹം ബാക്കിയായി സംസാരിച്ചു. ‘ഇപ്പോൾ ഇതേ കണ്ണ് തന്നെയാണ് എനിക്ക് ചോറ് തരുന്നത് മോളേ...’ എന്ന്... ആ വാക്കുകള്‍ ഒരിക്കലും മറക്കാനാവില്ല. അന്ന് ഞാൻ ഒരു കാര്യം തീരുമാനിച്ചു, മറ്റുള്ളവരെ കളിയാക്കുക എന്നത് എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും ഞാനിത് ചെയ്യില്ല എന്ന്...’ വികാരഭരിതയായി ഉര്‍വശി പറഞ്ഞു. സുധീര്‍ ശ്രീനിവാസന് നല്കിയ അഭിമുഖത്തിലാണ് ഉര്‍വശി മനസ് തുറന്നത്.
തന്റെ ട്രേഡ്മാർക്ക് ചിരിയിലൂടെ പ്രശസ്തനായിരുന്ന ഹാസ്യതാരമാണ് കുമരിമുത്തു. താരത്തിന്റെ അഭിനയ ശൈലിയുടെ പ്രത്യേകത സ്വാഭാവിക ഹാസ്യത്തിന് പ്രാധാന്യം നൽകുന്നതായിരുന്നു. തന്റെ സിഗ്നേച്ചര്‍ ചിരിയിലൂടെയാണ് താരം പ്രശസ്തി നേടിയത്. പലപ്പോഴും ദൈനംദിന വ്യക്തികളെ അതിശയോക്തി കലർന്നതും എന്നാൽ വിശ്വസനീയവുമായ പെരുമാറ്റരീതികളോടെ അവതരിപ്പിച്ച് താരം കൈയടി നേടിയിട്ടുണ്ട്.







Comments