
തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നരവയസുകാരന് അര്‍ഷിദ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ രണ്ടാനച്ഛന് അഷ്കറിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ച് പോലീസ്. മറ്റു രണ്ടു മരണങ്ങളില്കൂടി അഷ്കറിനു പങ്കുണ്ടോയെന്നും അന്വേഷണം. മരിച്ച കുട്ടിയുടെ അമ്മ അഖില ജോലി ചെയ്തിരുന്ന ഡാന്‍സ് സ്കൂളിലെ സഹപ്രവര്‍ത്തകയായ ചിറയിന്‍കീഴ് സ്വദേശിനിയുടെ ദുരൂഹമരണം, അഖിലയുടെ ആദ്യഭര്‍ത്താവ് അഖിലിന്റെ ആത്മഹത്യ എന്നിവയുടെ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കും.
ആദ്യഭാര്യയെ അഷ്കര്‍ ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവും പരിശോധിക്കും. അഷ്കറിന്റെ മര്‍ദനത്തെത്തുടര്‍ന്ന് മകള്‍ കോമാവസ്ഥയിലായെന്നും രണ്ടുവര്‍ഷത്തോളമായി ചികിത്സയിലാണെന്നും ആദ്യഭാര്യആമിനയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. അഖിലയും അഷ്കറും ഒരുമിച്ച് താമസം തുടങ്ങുന്നതിനുശേഷമാണ് ചിറയിന്‍കീഴ് സ്വദേശിനി മരിച്ചത്. അഷ്കര്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതാണ് മരണത്തിന് കാരണമായതെന്ന സൂചനകളുണ്ട്.
അഖില മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ആദ്യഭര്‍ത്താവ് അഖില്‍ ജീവനൊടുക്കിയത്. അഖിലും അഷ്കറും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഡാന്‍സ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. അഖിലയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മകന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് അഖിലിന്റെ കുടുംബത്തിന്റെ ആരോപണം.
അതിനിടെ, കൊല്ലപ്പെട്ട ഒന്നര വയസുകാരന് അര്‍ഷിദ് അമ്മ അഖിലയുടെ സാന്നിധ്യത്തില്‍ നിരവധി തവണ ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി അഷ്കര്‍ കുട്ടിയെ വടികൊണ്ടും കൈകൊണ്ടും നിരന്തരം മര്‍ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അഖില മൊഴി നല്കി. കുഞ്ഞിനെ മര്‍ദിക്കുന്നത് തടയാനോ വിവരം പുറത്തറിയിക്കാനോ അഖില ശ്രമിച്ചില്ലെന്നും സംഭവങ്ങള്‍ ഒളിച്ചുവച്ചെന്നും പോലീസ് പറയുന്നു. എന്നാല്‍ അര്‍ഷിദ് മരിച്ച ദിവസം അഖില വീട്ടിലുണ്ടായിരുന്നില്ല.
ഡാന്‍സ് പരിപാടിയുമായി ബന്ധപ്പെട്ട് അവര്‍ തമിഴ്നാട്ടിലായിരുന്നു. അഷ്കര്‍ കുഞ്ഞിനെ മര്‍ദിക്കുന്ന വിവരം അറിയാമായിരുന്നിട്ടും അഖില എന്തുകൊണ്ട് കുട്ടിയെ ഇയാളുടെ സംരക്ഷണത്തില്‍ വിട്ട് തമിഴ്നാട്ടിലേക്ക് പോയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതിനിടെ ആമിനയുടെ സഹോദരന് മുഹമ്മദിന്റെ മരണത്തിലും അഷ്കറിനു പങ്കുള്ളതായി സംശയിക്കുന്നതായി ആമിനയുടെ പിതാവ് ഷെറീഫ് പറഞ്ഞു. മുങ്ങിമരിച്ച നിലയില്‍ മുഹമ്മദിനെ രണ്ടുവര്‍ഷം മുമ്പ് കണ്ടെത്തകയായിരുന്നു.
മരിക്കുമ്പോള്‍ മുഹമ്മദിന് 15 വയസായിരുന്നു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് ആമിനയുടെ കുടുംബത്തെ ഇന്നലെ സന്ദര്‍ശിച്ച മന്ത്രി ബിന്ദുകൃഷ്ണയോട് ഷെറീഫ് ആവശ്യപ്പെട്ടു. നീന്താനറിയാവുന്ന മുഹമ്മദ് മുങ്ങിമരിക്കാന്‍ സാധ്യതയില്ലെന്നും മുഹമ്മദിനെയും തന്നെയും കൊല്ലുമെന്ന് അഷ്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഷെറീഫ് പറഞ്ഞു. സ്കൂളില്‍ ചെന്നുപോലും മുഹമ്മദിനെ അഷ്കര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ആമിനയുടെ അമ്മയെ ആശുപത്രിയില്‍ ചെന്നു പോലും അഷ്കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സെക്യൂരിറ്റിക്കാര്‍ ഇടപെട്ടാണ് അഷ്കറിനെ പിന്തിരിപ്പിച്ചതെന്നും ഷെറീഫ് വ്യക്തമാക്കി.
പത്തു സെന്റ് മാത്രമുള്ള വസ്തു എഴുതി വാങ്ങാനായിരുന്നു അഷ്കറിന്റെ ശ്രമം. അഷ്കറിനെതിരെ ആറുമാസം മുന്‍പു നല്കിയ പരാതിയില്‍ പോലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഷെറീഫ് പറഞ്ഞു.
ആദ്യഭാര്യയെ അഷ്കര്‍ ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവും പരിശോധിക്കും. അഷ്കറിന്റെ മര്‍ദനത്തെത്തുടര്‍ന്ന് മകള്‍ കോമാവസ്ഥയിലായെന്നും രണ്ടുവര്‍ഷത്തോളമായി ചികിത്സയിലാണെന്നും ആദ്യഭാര്യആമിനയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. അഖിലയും അഷ്കറും ഒരുമിച്ച് താമസം തുടങ്ങുന്നതിനുശേഷമാണ് ചിറയിന്‍കീഴ് സ്വദേശിനി മരിച്ചത്. അഷ്കര്‍ വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതാണ് മരണത്തിന് കാരണമായതെന്ന സൂചനകളുണ്ട്.
അഖില മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ആദ്യഭര്‍ത്താവ് അഖില്‍ ജീവനൊടുക്കിയത്. അഖിലും അഷ്കറും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഡാന്‍സ് സ്കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. അഖിലയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മകന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് അഖിലിന്റെ കുടുംബത്തിന്റെ ആരോപണം.
അതിനിടെ, കൊല്ലപ്പെട്ട ഒന്നര വയസുകാരന് അര്‍ഷിദ് അമ്മ അഖിലയുടെ സാന്നിധ്യത്തില്‍ നിരവധി തവണ ക്രൂരമര്‍ദനത്തിന് ഇരയായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതി അഷ്കര്‍ കുട്ടിയെ വടികൊണ്ടും കൈകൊണ്ടും നിരന്തരം മര്‍ദിക്കുന്നത് പലവട്ടം കണ്ടിരുന്നുവെന്ന് അഖില മൊഴി നല്കി. കുഞ്ഞിനെ മര്‍ദിക്കുന്നത് തടയാനോ വിവരം പുറത്തറിയിക്കാനോ അഖില ശ്രമിച്ചില്ലെന്നും സംഭവങ്ങള്‍ ഒളിച്ചുവച്ചെന്നും പോലീസ് പറയുന്നു. എന്നാല്‍ അര്‍ഷിദ് മരിച്ച ദിവസം അഖില വീട്ടിലുണ്ടായിരുന്നില്ല.
ഡാന്‍സ് പരിപാടിയുമായി ബന്ധപ്പെട്ട് അവര്‍ തമിഴ്നാട്ടിലായിരുന്നു. അഷ്കര്‍ കുഞ്ഞിനെ മര്‍ദിക്കുന്ന വിവരം അറിയാമായിരുന്നിട്ടും അഖില എന്തുകൊണ്ട് കുട്ടിയെ ഇയാളുടെ സംരക്ഷണത്തില്‍ വിട്ട് തമിഴ്നാട്ടിലേക്ക് പോയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതിനിടെ ആമിനയുടെ സഹോദരന് മുഹമ്മദിന്റെ മരണത്തിലും അഷ്കറിനു പങ്കുള്ളതായി സംശയിക്കുന്നതായി ആമിനയുടെ പിതാവ് ഷെറീഫ് പറഞ്ഞു. മുങ്ങിമരിച്ച നിലയില്‍ മുഹമ്മദിനെ രണ്ടുവര്‍ഷം മുമ്പ് കണ്ടെത്തകയായിരുന്നു.
മരിക്കുമ്പോള്‍ മുഹമ്മദിന് 15 വയസായിരുന്നു. ഇക്കാര്യത്തിലും അന്വേഷണം വേണമെന്ന് ആമിനയുടെ കുടുംബത്തെ ഇന്നലെ സന്ദര്‍ശിച്ച മന്ത്രി ബിന്ദുകൃഷ്ണയോട് ഷെറീഫ് ആവശ്യപ്പെട്ടു. നീന്താനറിയാവുന്ന മുഹമ്മദ് മുങ്ങിമരിക്കാന്‍ സാധ്യതയില്ലെന്നും മുഹമ്മദിനെയും തന്നെയും കൊല്ലുമെന്ന് അഷ്കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും ഷെറീഫ് പറഞ്ഞു. സ്കൂളില്‍ ചെന്നുപോലും മുഹമ്മദിനെ അഷ്കര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ആമിനയുടെ അമ്മയെ ആശുപത്രിയില്‍ ചെന്നു പോലും അഷ്കര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സെക്യൂരിറ്റിക്കാര്‍ ഇടപെട്ടാണ് അഷ്കറിനെ പിന്തിരിപ്പിച്ചതെന്നും ഷെറീഫ് വ്യക്തമാക്കി.
പത്തു സെന്റ് മാത്രമുള്ള വസ്തു എഴുതി വാങ്ങാനായിരുന്നു അഷ്കറിന്റെ ശ്രമം. അഷ്കറിനെതിരെ ആറുമാസം മുന്‍പു നല്കിയ പരാതിയില്‍ പോലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ഷെറീഫ് പറഞ്ഞു.







Comments