
ആർഎസ്എസ് മേധാവിയുടെ ചടങ്ങിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം ഗത്യന്തരമില്ലാതെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാപ്പ് പറഞ്ഞതുകൊണ്ട് ഇത് അവസാനിക്കുന്നതാണോയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരായ മൂന്ന് വൈസ് ചാൻസലർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇത് തെറ്റാണെന്ന് കേരളത്തിലെ മതനിരപേക്ഷ നിലപാടുള്ള ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാപ്പ് പറഞ്ഞതുകൊണ്ട് വിഷയം അവസാനിക്കില്ലെന്നും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണത്തിൽ ഇരിക്കുമ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ഗവർണർമാർ നടത്തിയ എല്ലാ ശ്രമങ്ങളെയും ശക്തമായി പ്രതിരോധിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.






