
ഹൂസ്റ്റൺ: ലോകകപ്പ് വേദികളിൽ ഫുട്ബോളിലെ വൻതോക്കുകൾ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുമ്പോൾ ആരാധകരെ ആവേശത്തിലാക്കി സൂപ്പർതാരങ്ങളുടെ ഗോൾവേട്ട. ചൊവ്വാഴ്ച നടന്ന മത്സരങ്ങളിൽ കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട്, ലയണൽ മെസ്സി എന്നിവർ തകർപ്പൻ പ്രകടനവുമായി തിളങ്ങിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരാശയോടെ കളംവിടേണ്ടി വന്നു.
സെനഗലിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കിയ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ ഫ്രാൻസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കി. ഇറാഖിനെതിരെയുള്ള മത്സരത്തിലൂടെ തന്റെ ലോകകപ്പ് അരങ്ങേറ്റം കുറിച്ച നോർവേയുടെ എർലിങ് ഹാലണ്ടും ഇരട്ട ഗോളുകളോടെ വരവറിയിച്ചു. എന്നാൽ ഇവരെക്കാളെല്ലാം ഒരുപടി മുന്നിലായിരുന്നത് അർജന്റീനയുടെ ലയണൽ മെസ്സിയാണ്. അൾജീരിയക്കെതിരെ തകർപ്പൻ ഹാട്രിക് നേടിയ മെസ്സി, ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി സംയുക്തമായി ഒന്നാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തിൽ പോർച്ചുഗലിനായി കളത്തിലിറങ്ങിയ 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കാനുള്ള ആദ്യ അവസരമാണ് ഡി.ആർ കോംഗോയ്ക്കെതിരെയുള്ള സമനിലയോടെ റൊണാൾഡോയ്ക്ക് നഷ്ടമായത്. ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ആദ്യ അവസരമാണ് അദ്ദേഹത്തിന് ഇതിലൂടെ നഷ്ടമായത്.
തന്റെ രാജ്യത്തിനായി 229 മത്സരങ്ങളില്‍ നിന്ന് 143 ഗോളുകള്‍ നേടിയ താരം ഹൂസ്റ്റണില്‍ നടന്ന മത്സരത്തില്‍ 41-കാരനായ റൊണാള്‍ഡോയെ മത്സരം മുഴുവന്‍ പരിശീലകന്‍ കളത്തില്‍ നിലനിര്‍ത്തി. ക്ലബ്ബിനും രാജ്യത്തിനുമായി 1,000 കരിയര്‍ ഗോളുകള്‍ എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന അല്‍-നാസര്‍ സ്ട്രൈക്കര്‍ റൊണാള്‍ഡോയ്ക്ക് രണ്ടാം പകുതിയുടെ മധ്യത്തില്‍ തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചിരുന്നു.
ഹാഫ് ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഫ്രാന്‍സിസ്‌കോ കോണ്‍സീക്കാവോ വലതുവശത്ത് നിന്ന് രണ്ട് തവണ പന്ത് റൊണാള്‍ഡോയ്ക്ക് പാസ് ചെയ്തു. എന്നാല്‍ ആദ്യത്തെ പാസ് റൊണാള്‍ഡോയുടെ അല്പം പുറകിലായതിനാല്‍ അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോയി. രണ്ടാമത്തെ അവസരത്തില്‍ പന്ത് കൃത്യമായ പൊസിഷനിലായിരുന്നെങ്കിലും, ഡിആര്‍ കോംഗോ പ്രതിരോധത്തിന്റെ സമ്മര്‍ദ്ദം കാരണം റൊണാള്‍ഡോയുടെ ഷോട്ട് വൈഡായി മാറി. കഴിഞ്ഞ അഞ്ച് ലോകകപ്പ് മത്സരങ്ങളിലും ലക്ഷ്യം കാണാനായില്ല. മോശം പ്രകടനം അടുത്ത മത്സരങ്ങളില്‍ റോണോയെ ബെഞ്ചിലിരുത്തുമോ എന്നതും ഉറ്റുനോക്കുകയാണ് ആരാധകര്‍.
75% പന്തടക്കം പോര്‍ച്ചുഗലിന് ഉണ്ടായിരുന്നിട്ടും, ഗോള്‍ ലക്ഷ്യമാക്കി 7 ഷോട്ടുകള്‍ മാത്രമേ അവര്‍ക്ക് ഉതിര്‍ക്കാനായുള്ളൂ. ഇതോടെ പ്രധാന ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായിട്ടില്ല. മുഴുവന്‍ സമയവും കളിച്ച പോര്‍ച്ചുഗലിന്റെ ഔട്ട്ഫീല്‍ഡ് കളിക്കാരില്‍ ഏറ്റവും കുറവ് ടച്ചുകള്‍ റൊണാള്‍ഡോയുടെ വകയായിരുന്നു. ആകെ 25 തവണയാണ് പന്തു തൊട്ടത്.






