
മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും വിങ്ങലും അസ്വസ്ഥതയും നൊമ്പരവും തരുന്ന ഒരു കഥാപാത്രമായി മനസ്സില്‍ അവശേഷിക്കുന്നതാണ് ‘ഉത്സവപ്പിറ്റേന്നി’ലെ അനിയന് തമ്പുരാന്. സിനിമയുടെ സമ്പൂർണ ശിൽപിയായ ഭരത് ഗോപി എന്ന സംവിധായകനും മലയാളം ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ ജോണ്‍ പോള്‍ എന്ന മികച്ച തിരക്കഥാകൃത്തും ചലനത്തിനും നോട്ടത്തിലും ഭാവത്തിലും വിസ്മയപ്പിക്കുന്ന മോഹന്‍ലാല്‍ എന്ന അഭിനേതാവും കൂടി ഒത്തുചേര്‍ന്നപ്പോള്‍ മലയാളത്തിന് കിട്ടിയ ക്ലാസിക് ചിത്രമായിരുന്നു ‘ഉത്സവപ്പിറ്റേന്ന്’.
ഈ സിനിമയിലെ ഓരോ സീനുകളും ഇന്നും പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സിനിമയുടനീളം ഒരു വിസ്മയമായിരുന്നെങ്കിലും പ്രേക്ഷകരെ ഏറെ നൊമ്പരപ്പെടുത്തിയത് അതിന്റെ ക്ലൈമാക്സാണ്. ഇന്നും ആ സിനിമയ്ക്ക് അങ്ങനെയൊരു അവസാനം വേണ്ടിയിരുന്നില്ല എന്ന അഭിപ്രായപ്പെടുന്നവര്‍ അനവധിയാണ്.
ഇപ്പോഴിതാ ‘ഉത്സവപ്പിറ്റേന്നി’ന്റെ ഓര്‍മ്മകളും അതിന്റെ ക്ലൈമാക്സിനെച്ചൊല്ലി അന്ന് സിനിമാലോകത്തുണ്ടായ വലിയ ചര്‍ച്ചകളെക്കുറിച്ചും തുറന്നു പറയുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 19ഘഘല് മോഹന്‍ലാലിന്റെ തന്നെ കരിയര്‍ മാറ്റിമറിച്ച ‘ചിത്രം’ എന്ന മെഗാഹിറ്റിനൊപ്പമാണ് ഈ സിനിമയും റിലീസ് ചെയ്തത്. വലിയ വിജയം പ്രതീക്ഷിച്ച സിനിമ പക്ഷേ ചിത്രത്തിന്റെ തേരോട്ടത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
‘‘എല്ലാവരും എക്സ്പെക്റ്റ് ചെയ്തിരുന്നത് ‘ഉത്സവപ്പിറ്റേന്ന്’ ഒരു സക്സസ് ആവും എന്നായിരുന്നു . പക്ഷേ ഭാഗ്യവശാൽ അല്ലെങ്കിൽ നിർഭാഗ്യവശാൽ ഉത്സവപ്പിറ്റേന്ന് റിലീസ് ചെയ്തത് മോഹന്‍ലാലിന്റെ തന്നെ ‘ചിത്രം’ എന്ന സിനിമയുടെ കൂടെയാണ്. ചിത്രം ലാലേട്ടന്റെ തന്നെ വേറൊരു മെഗാ ഹിറ്റായിരുന്നു.
അത് ഒരു ക്ലാസിക് ഓഡിയന്‍സിന് വേണ്ടിയുള്ള സിനിമയാണ് എന്നൊരു സംസാരം ആ സമയത്ത് ഉണ്ടായിരുന്നു. പക്ഷേ എന്റെ ഫേവറിറ്റ് സിനിമകളില്‍ ഒന്നാണത്. ഉത്സവപ്പിറ്റേന്ന് എന്ന സിനിമ ഞാന്‍ അന്ന് തിയേറ്ററിലാണ് കണ്ടത്. 1988-ല്‍ ആയിരുന്നു റിലീസ്. റിലീസ് ഡേയില്‍ തന്നെയാണ് ഞാന്‍ ആ സിനിമ കാണുന്നത്. അന്ന് സിനിമയുടെ ക്ലൈമാക്സ് വലിയ രീതിയില്‍ ഡിസ്കസ് ചെയ്യപ്പെട്ടിരുന്നു. അത് ഭയങ്കര ഒരു നെഗറ്റീവ് തരുന്ന ക്ലൈമാക്സ് ആണെന്നും ഭയങ്കര പെസിമിസ്റ്റിക് ആണെന്നുമുള്ള തരത്തില്‍. ആ ഡിസ്കഷന് ടൈം എനിക്ക് ഓര്‍മ്മയുണ്ട്. ജോണ്‍ പോള്‍ അങ്കിളും അച്ഛനും കൂടെയാണിത് ഡിസ്കസ് ചെയ്തത്.
അതില്‍ അനിയന് തമ്പുരാന് മരിക്കണോ എന്ന ചര്‍ച്ച വന്നപ്പോള്‍ മരണം ഒരു കണ്ടിന്യൂവേഷന്‍ എന്നുള്ള നിലയിലാണ് വരേണ്ടത് എന്നുള്ള ഡിസിഷനില്‍ എത്തുകയായിരുന്നു അവസാനം. ഇറ്റ് ഈസ് നോട്ട് ദി എന്‍ഡ്. അതൊരു പോസ് ആണ് എന്നുള്ള രീതിയില്‍ അതിനെ കണ്ട് അങ്ങനെ തന്നെ പോണം എന്ന് തീരുമാനിച്ച ചെയ്ത ഒരു എന്‍ഡ് ആണ്.
സിനിമ ഇറങ്ങിക്കഴിഞ്ഞും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. ഒരു ബോള്‍ഡ് കണ്ക്ലൂഷന് ആണെന്ന് പറയുന്നവരും, അതൊരു ഭയങ്കര പെസിമിസ്റ്റിക് കണ്ക്ലൂഷന് ആണെന്നും ഒരു ഓപ്റ്റിമിസ്റ്റിക് കണ്ക്ലൂഷനില് എത്തിക്കണം എന്ന് പറയുന്നവരും ഉണ്ടായിരുന്നു...’’ മുരളിഗോപി പറഞ്ഞു. ദി ക്യൂവിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത്, 1988-ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘ഉത്സവപിറ്റേന്ന്’. മോഹന്‍ലാല്‍, പാര്‍വതി, സുകുമാരന്‍, ജയഭാരതി, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം അന്ന് വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.
‘അനന്തന് കാട്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് മുരളി ഗോപി. ‘ടിയാന്’ എന്ന വലിയ ചിത്രത്തിന് ശേഷം എഴുത്തുകാരനെന്ന നിലയില്‍ മുരളി ഗോപിയും സംവിധായകനായി ജിയെന്‍ കൃഷ്ണ കുമാറും ഒന്നിക്കുന്ന ചിത്രമാണ് അനന്തന് കാട്. ഈ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിക്കുന്നതും അതുകൊണ്ടാണ്. ജുണ് 25 ന് തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മുഴു നീളന്‍ ആക്ഷന്‍ സിനിമയിലുണ്ടാകുമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യ നായകനാകുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക. മുരളി ഗോപി, ഇന്ദ്രന്‍സ്, വിജയരാഘവന്, പുഷ്പ സിനമയിലൂടെ ശ്രദ്ധേയനായ സുനില്‍, അപ്പാനി ശരത്, റെജീന കസാന്‍ഡ്ര, ദേവ്മോഹന്, ശാന്തി ബാലചന്ദ്രന് തുടങ്ങിയ വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറും ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.






