
സീറ്റില്‍: തടിച്ചുകൂടിയ ആവേശഭരിതരായ വന്‍ ജനക്കൂട്ടത്തിന് മുന്നില്‍, തകര്‍പ്പനും ഊര്‍ജ്ജസ്വലവുമായ പ്രകടനത്തോടെ ആതിഥേയരായ അമേരിക്ക. ഓസ്ട്രേലിയയെ 2-0 ന് പരാജയപ്പെടുത്തി യുണൈറ്റഡ് സ്റ്റേറ്റ്‌സ് തങ്ങളുടെ ലോകകപ്പ് ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നതിലേക്ക് വലിയൊരു ചുവടുവെപ്പ് നടത്തി. തുടര്‍ച്ചയായ വിജയങ്ങളോടെ 1930-ന് ശേഷം ആദ്യമായി ലോകകപ്പിന്റെ അവസാന 32-ല്‍ ഇടംനേടാന്‍ യുഎസിന് കഴിഞ്ഞു.
പരിക്കേറ്റതിനെ തുടര്‍ന്ന് മുന്‍നിര താരം ക്രിസ്റ്റ്യന്‍ പുലിസിക് ഇല്ലാതെയാണ് സഹ-ആതിഥേയരായ യുഎസ് ഇറങ്ങിയതെങ്കിലും, ആദ്യ പകുതിയില്‍ ഓസ്ട്രേലിയയെ അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാക്കി, ഇത് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ യുഎസ് സ്ട്രൈക്കര്‍ ഫോളാരിന്‍ ബലോഗന്‍ പന്തുമായി ബൈലൈനിലേക്ക് കുതിച്ച് ഗോള്‍മുഖത്തേക്ക് നല്‍കിയ ക്രോസ് തടയാന്‍ ശ്രമിച്ച ഓസ്ട്രേലിയന്‍ ഡിഫന്‍ഡര്‍ കാമറൂണ്‍ ബര്‍ഗസിന് പന്ത് സ്വന്തം വലയിലേക്ക് തന്നെ അടിക്കേണ്ടി വന്നു. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീം ലീഡ് ഇരട്ടിയാക്കി.
സെര്‍ജിനോ ഡെസ്റ്റിന്റെ ഒരു ഷോട്ട് ഡിഫ്‌ലെക്ട് ചെയ്ത് വന്നപ്പോള്‍, ഏറ്റവും വേഗത്തില്‍ പ്രതികരിച്ച അലക്‌സ് ഫ്രീമാന്‍ ഓസ്ട്രേലിയന്‍ ഗോള്‍കീപ്പര്‍ പാട്രിക് ബീച്ചിനെ മറികടന്ന് പന്ത് ഹെഡ്ഡ് ചെയ്ത് വലയിലാക്കി. തുടക്കത്തില്‍ ഓഫ്സൈഡ് ഫ്‌ലാഗ് ചെയ്‌തെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി പരിശോധനയ്ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്. മത്സരം തുടങ്ങി 40-ാം സെക്കന്‍ഡില്‍ മുഹമ്മദ് തുറെയുടെ ഒരു ലോ ഷോട്ട് അമേരിക്കന്‍ കീപ്പര്‍ സേവ് ചെയ്തിരുന്നു. അതിന് ശേഷം കാര്യമായ ഭീഷണികളൊന്നും ഉണ്ടായില്ല.
രണ്ടാം പകുതി പുരോഗമിക്കുന്തോറും യുഎസിന്റെ കളിയിലെ തീവ്രത സ്വാഭാവികമായും കുറഞ്ഞു. എന്നാല്‍ ഒരു ഫ്രീ-കിക്കില്‍ നിന്നുള്ള നോക്ക്ഡൗണ്‍ ഗോളാക്കി മാറ്റാന്‍ സോക്കറൂസ് (ഓസ്ട്രേലിയ) ക്യാപ്റ്റന്‍ ഹാരി സൗട്ടറിന് സാധിച്ചില്ല. ഗ്രൂപ്പ് ഡിയില്‍ ഒന്നാമതായി ഫിനിഷ് ചെയ്യുകയാണെങ്കില്‍ യുഎസ് റൗണ്ട് ഓഫ് 32-ല്‍ മൂന്നാം സ്ഥാനത്തെത്തുന്ന ഒരു ടീമിനെയാകും നേരിടുക.






