
മാഞ്ചസ്റ്റർ: ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ചരിത്രപരമായ ഇരുനൂറാം ട്വന്റി20 മത്സരം പരാജയത്തോടെ ഇന്ത്യൻ ടീമിന് കണ്ണീരായി. നെതർലൻഡ്സിനെയും പാകിസ്താനെയും തകർത്തുവിട്ട ഇന്ത്യയ്ക്ക് മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 6 വിക്കറ്റിന്റെ കനത്ത തോൽവി വഴങ്ങേണ്ടി വന്നു. ഇതോടെ സെമി ഫൈനൽ ടിക്കറ്റ് ഉറപ്പാക്കാൻ കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെയുള്ള വരും പോരാട്ടം ഇന്ത്യയ്ക്ക് ജീവൻമരണ പോരാട്ടമായി മാറി.
ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം, 5 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. പന്തുകൊണ്ടും ബാന്റുകൊണ്ടും ഒരുപോലെ തിളങ്ങിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാരിസാനെ കാപ്പാണ് ഇന്ത്യൻ നിരയുടെ നെഞ്ച് തകർത്തത്. 45 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന കാപ്പിന്റെ തകർപ്പൻ ഇന്നിങ്സാണ് കളി ആഫ്രിക്കൻ ചേരിയിലെത്തിച്ചത്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വിനയായത് ഫീൽഡിങ്ങിലെ പിഴവുകളാണ്. ലക്കും ലഗാനുമില്ലാതെ പായുകയായിരുന്ന മാരിസാനെ കാപ്പിന്റെ ക്യാച്ച് രാധാ യാദവ് രണ്ടുതവണയാണ് കൈവിട്ടത്. ജീവൻ തിരിച്ചുകിട്ടിയ കാപ്പ് പിന്നീട് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ദാനയും (17) ഷഫാലി വർമ്മയും (31) ചേർന്ന് പവർപ്ലേയിൽ 59 റൺസ് അടിച്ചുകൂട്ടി സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. എന്നാൽ ഷബ്നിം ഇസ്മായിലും കാപ്പും ചേർന്നുള്ള ബോളിങ് കൂട്ടുകെട്ട് ഇന്ത്യയെ പെട്ടെന്ന് പ്രതിരോധത്തിലാക്കി. ഹർമൻപ്രീത് കൗറും (24) ദീപ്തി ശർമ്മയും (29) ചേർന്ന് സ്കോർ ഉയർത്താൻ നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഇന്ത്യയെ 158 റൺസിൽ തളച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ ഞെട്ടിക്കാൻ ഇന്ത്യൻ ബോളർ ശ്രീ ചരണിക്ക് (3 വിക്കറ്റ്) കഴിഞ്ഞിരുന്നു. എന്നാൽ തസ്മിൻ ബ്രിട്സിനെ (40) കൂട്ടുപിടിച്ച് കാപ്പ് കെട്ടിപ്പടുത്ത 97 റൺസിന്റെ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലേക്കുള്ള വഴിതുറന്നു.
നിലവിൽ ഗ്രൂപ്പിൽ ബംഗ്ലാദേശും രണ്ട് വിജയങ്ങളുമായി തൊട്ടുപിന്നാലെയുള്ളതിനാൽ റൺറേറ്റും ഇന്ത്യയ്ക്ക് നിർണായകമാകും. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പോരാട്ടമാകും ഇനി ഇന്ത്യയുടെ ലോകകപ്പ് ഭാവി നിർണ്ണയിക്കുക.
ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം, 5 പന്തുകൾ ബാക്കിനിൽക്കെ 4 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു. പന്തുകൊണ്ടും ബാന്റുകൊണ്ടും ഒരുപോലെ തിളങ്ങിയ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മാരിസാനെ കാപ്പാണ് ഇന്ത്യൻ നിരയുടെ നെഞ്ച് തകർത്തത്. 45 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന കാപ്പിന്റെ തകർപ്പൻ ഇന്നിങ്സാണ് കളി ആഫ്രിക്കൻ ചേരിയിലെത്തിച്ചത്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വിനയായത് ഫീൽഡിങ്ങിലെ പിഴവുകളാണ്. ലക്കും ലഗാനുമില്ലാതെ പായുകയായിരുന്ന മാരിസാനെ കാപ്പിന്റെ ക്യാച്ച് രാധാ യാദവ് രണ്ടുതവണയാണ് കൈവിട്ടത്. ജീവൻ തിരിച്ചുകിട്ടിയ കാപ്പ് പിന്നീട് ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്മൃതി മന്ദാനയും (17) ഷഫാലി വർമ്മയും (31) ചേർന്ന് പവർപ്ലേയിൽ 59 റൺസ് അടിച്ചുകൂട്ടി സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. എന്നാൽ ഷബ്നിം ഇസ്മായിലും കാപ്പും ചേർന്നുള്ള ബോളിങ് കൂട്ടുകെട്ട് ഇന്ത്യയെ പെട്ടെന്ന് പ്രതിരോധത്തിലാക്കി. ഹർമൻപ്രീത് കൗറും (24) ദീപ്തി ശർമ്മയും (29) ചേർന്ന് സ്കോർ ഉയർത്താൻ നോക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഇന്ത്യയെ 158 റൺസിൽ തളച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ ഞെട്ടിക്കാൻ ഇന്ത്യൻ ബോളർ ശ്രീ ചരണിക്ക് (3 വിക്കറ്റ്) കഴിഞ്ഞിരുന്നു. എന്നാൽ തസ്മിൻ ബ്രിട്സിനെ (40) കൂട്ടുപിടിച്ച് കാപ്പ് കെട്ടിപ്പടുത്ത 97 റൺസിന്റെ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിലേക്കുള്ള വഴിതുറന്നു.
നിലവിൽ ഗ്രൂപ്പിൽ ബംഗ്ലാദേശും രണ്ട് വിജയങ്ങളുമായി തൊട്ടുപിന്നാലെയുള്ളതിനാൽ റൺറേറ്റും ഇന്ത്യയ്ക്ക് നിർണായകമാകും. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പോരാട്ടമാകും ഇനി ഇന്ത്യയുടെ ലോകകപ്പ് ഭാവി നിർണ്ണയിക്കുക.







Comments