
തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിലേക്ക് മാർച്ച് നടത്തിയ എഐവൈഎഫ് എഐഎസ്‌എഫ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചതിനെ വിമർശിച്ച് പ്രതിപക്ഷം. ജലപീരങ്കിയിൽ ഉപയോഗിച്ചത് വിഷലിപ്തമായ വെള്ളമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുപ്പിയിൽ ശേഖരിച്ചു കൊണ്ടുവന്ന വെള്ളം ഉയർത്തിക്കാട്ടി. ഇത്തരം മലിനജലം അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകാവുന്ന മലിനജലമാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചതെന്ന് പിണറായി ആരോപിച്ചു.
പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് അവശ്യപ്പെട്ട് സമരക്കാർ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് അടുത്ത് എത്തിയപ്പോൾ ബാരിക്കേഡ് വച്ച് തടയാൻ പൊലീസ് ശ്രമിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കിയുടെ ആക്രമണമേറ്റവർക്ക് ചൊറിച്ചിൽ ഉണ്ടായി എന്നും അതിൽ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള വെള്ളമാണോ ഉപയോഗിക്കുന്നത് എന്നും പ്രതിപക്ഷം ചോദിച്ചു. ജലപീരങ്കിയിൽ നിന്ന് ആദ്യം ചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള വെള്ളവുമാണ് ചീറ്റിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു.
എന്നാൽ, വാട്ടർ അതോറിറ്റി നൽകുന്ന വെള്ളമാണ് നിറയ്ക്കുന്നതെന്ന് പ്രതിപക്ഷ ചോദ്യത്തിനു മറുപടിയായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളത്തിൽ പഴയ അഴുക്കുകൾ വല്ലതുമായിരിക്കാം. എന്തയാലും ഗുണനിലവാരം പരിശോധിക്കാമെന്ന് ഉറപ്പു നൽകി. പരിശോധനാ ഫലം വന്നതിനു ശേഷം വിഷയം ചർച്ചചെയ്യാമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പറഞ്ഞു.






