
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പെരുമ്പാവൂരിൽ കൂറ്റൻ റാലിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൂഫാനായി സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പെരുമ്പാവൂരില്‍ നടന്ന റാലിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
പെരുമ്പാവൂരിനെ ലഹരിയുടെ ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധിയില് നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിഥി തൊഴിലാളികളെ മറയാക്കിയും അവരെ ലക്ഷ്യമാക്കിയും ലഹരി മാഫിയ കേരളത്തില്‍ വലിയൊരു ബിസിനസായി മാറ്റിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്ക്ക് സുഗമമായി നടക്കാന്‍ അവസരം ഉണ്ടാകും. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പോലീസിന്റെ പക്കല്ലുണ്ട്. ലഹരിമാഫിയയെ തുരത്തും. ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്നസര്ക്കാരനാണ് കേരളത്തില്‍ ഉള്ളത്. ഒരു കാരവാനിലും ലഹരി ഉപയോഗം അനുവദിക്കില്ല – അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി നടപ്പിലാക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ലഹരിക്കെതിരെയുള്ള ബഹുജന മുന്നേറ്റമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് ദൗത്യത്തിലൂടെ ഇതുവരെ പോലീസ് പിടിച്ചെടുത്തത്. 5,353 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഹരിയുടെ ഉറവിടവും, വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.






