
മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആർഎസ്എസ് നേതാക്കളുടെ ചിത്രത്തിന് മുന്നിൽ കുമ്പിട്ട് നിന്ന് നിലവിളക്ക് കൊളുത്തിയ രാഷ്ട്രീയ പാരമ്പര്യമല്ല സഖാവ് പിണറായി വിജയന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
ബിജെപി കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും, പ്രതിപക്ഷ നേതാവ് അസംബന്ധ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും റിയാസ് വിമർശിച്ചു. പ്ലീഡർ നിയമന വിഷയത്തിൽ ഇടതുപക്ഷം മാത്രമല്ല, കെഎസ്‌യുവും വിമർശനം ഉയർത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണെങ്കിലും സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നുവെന്നായിരുന്നു റിയാസിന്റെ വിമർശനം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി നൽകാതെ വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഹിന്ദു ഐക്യവേദി നേതാക്കളെ താൻ രഹസ്യമായി കണ്ടിട്ടില്ലെന്നും, പിണറായി വിജയൻ ആർഎസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടത് പോലെയല്ല തന്റെ കൂടിക്കാഴ്ചയെന്നും വി.ഡി. സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു.
ബിജെപി കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും, പ്രതിപക്ഷ നേതാവ് അസംബന്ധ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും റിയാസ് വിമർശിച്ചു. പ്ലീഡർ നിയമന വിഷയത്തിൽ ഇടതുപക്ഷം മാത്രമല്ല, കെഎസ്‌യുവും വിമർശനം ഉയർത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി എല്ലാവരുടെയും മുഖ്യമന്ത്രിയാണെങ്കിലും സംഘപരിവാർ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി തങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നുവെന്നായിരുന്നു റിയാസിന്റെ വിമർശനം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി നൽകാതെ വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഹിന്ദു ഐക്യവേദി നേതാക്കളെ താൻ രഹസ്യമായി കണ്ടിട്ടില്ലെന്നും, പിണറായി വിജയൻ ആർഎസ്എസ് നേതാക്കളെ ഒളിച്ചുപോയി കണ്ടത് പോലെയല്ല തന്റെ കൂടിക്കാഴ്ചയെന്നും വി.ഡി. സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു.







Comments