
ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന ഒരു തത്സമയ യൂട്യൂബ് ചർച്ചയ്ക്കിടെ പുരോഹിതനെ ചെരിപ്പുകൊണ്ട് നിരവധി തവണ അടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജനരോഷം ഇരമ്പുന്നു. ചർച്ചയിൽ പങ്കെടുത്ത വലതുപക്ഷ പ്രവർത്തകൻ പുരോഹിതനെ ചെരിപ്പുകൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ചുള്ള പോസ്റ്ററിനെക്കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ചർച്ചയ്ക്കിടെ പുരോഹിതനായ രാമനാമൂർത്തിയെ പാനലിൽ പങ്കെടുത്ത മറ്റൊരാൾ ചെരിപ്പൂരി പലതവണ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചർച്ചയ്ക്കിടെ, നിതിൻ നബിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ ഹനുമാന്റെ വേഷം ധരിച്ച് നൃത്തം ചെയ്ത ബിജെപി പ്രവർത്തകനെ പുരോഹിതൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനൊപ്പം, ദശാവതാര ചിത്രത്തിൽ ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മോർഫ് ചെയ്ത് ചേർത്ത പോസ്റ്ററും അദ്ദേഹം ചർച്ചയിൽ ഉയർത്തിക്കാണിച്ചിരുന്നു. ഇതിൽ പ്രകോപിതനായ വലതുപക്ഷ പ്രവർത്തകൻ രാമനാമൂർത്തിയുടെ നിലപാടിനെ ശക്തമായി എതിർത്തു. തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ് ഇയാൾ പുരോഹിതനെ ചെരിപ്പുകൊണ്ട് മർദ്ദിക്കാൻ തുടങ്ങിയത്.
മുൻപും പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് മർദ്ദനമേറ്റ പുരോഹിതൻ രാമനാമൂർത്തി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണെതിരെ ഇദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ജനസേന പാർട്ടി പ്രവർത്തകരുടെയും മറ്റ് വലതുപക്ഷ സംഘടനകളുടെയും കടുത്ത വിമർശനത്തിന് ഇദ്ദേഹം ഇരയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ചുള്ള പോസ്റ്ററിനെക്കുറിച്ചുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ചർച്ചയ്ക്കിടെ പുരോഹിതനായ രാമനാമൂർത്തിയെ പാനലിൽ പങ്കെടുത്ത മറ്റൊരാൾ ചെരിപ്പൂരി പലതവണ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ചർച്ചയ്ക്കിടെ, നിതിൻ നബിന്റെ വാഹനവ്യൂഹത്തിന് മുന്നിൽ ഹനുമാന്റെ വേഷം ധരിച്ച് നൃത്തം ചെയ്ത ബിജെപി പ്രവർത്തകനെ പുരോഹിതൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനൊപ്പം, ദശാവതാര ചിത്രത്തിൽ ശ്രീകൃഷ്ണന്റെ മുഖത്തിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം മോർഫ് ചെയ്ത് ചേർത്ത പോസ്റ്ററും അദ്ദേഹം ചർച്ചയിൽ ഉയർത്തിക്കാണിച്ചിരുന്നു. ഇതിൽ പ്രകോപിതനായ വലതുപക്ഷ പ്രവർത്തകൻ രാമനാമൂർത്തിയുടെ നിലപാടിനെ ശക്തമായി എതിർത്തു. തുടർന്നുണ്ടായ രൂക്ഷമായ വാഗ്വാദത്തിനൊടുവിലാണ് ഇയാൾ പുരോഹിതനെ ചെരിപ്പുകൊണ്ട് മർദ്ദിക്കാൻ തുടങ്ങിയത്.
മുൻപും പല വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് മർദ്ദനമേറ്റ പുരോഹിതൻ രാമനാമൂർത്തി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണെതിരെ ഇദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് ജനസേന പാർട്ടി പ്രവർത്തകരുടെയും മറ്റ് വലതുപക്ഷ സംഘടനകളുടെയും കടുത്ത വിമർശനത്തിന് ഇദ്ദേഹം ഇരയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. പോലീസ് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.







Comments