
കേന്ദ്രത്തിന്റെ പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചെന്നും കേന്ദ്ര ഡാറ്റാബേസിലേക്കുള്ള ആക്സസും കേരളത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റബർ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ റോളർ വാങ്ങുന്നതിനുള്ള അനുമതിയും കേന്ദ്രം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം, കള്ളാടി ദുരന്തകാലത്ത് പ്രിയങ്ക ഗാന്ധി ഓൺലൈനിലൂടെ യോഗങ്ങളിൽ പങ്കെടുത്ത് ഫലപ്രദമായി ഇടപെട്ടുവെന്ന് ടി. സിദ്ദിഖ് പറഞ്ഞു. നേരിട്ട് സ്ഥലത്തെത്താതിരുന്നതിനെക്കുറിച്ച് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കിടയിൽ പരാതിയില്ലെന്നും എല്ലാ കാര്യങ്ങളിലും പ്രിയങ്ക ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇടപെട്ടിരുന്നുവെന്നും വയനാടിന്റെ കാർഷിക സംസ്കാരം മനസ്സിലാക്കിയ വ്യക്തിയാണ് പ്രിയങ്കയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിക്കായി ഇന്നോ നാളെയോ നിർമ്മാണ കമ്പനുമായി കരാർ ഒപ്പിടുമെന്നും തുടർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.
അതേസമയം, കള്ളാടി ദുരന്തകാലത്ത് പ്രിയങ്ക ഗാന്ധി ഓൺലൈനിലൂടെ യോഗങ്ങളിൽ പങ്കെടുത്ത് ഫലപ്രദമായി ഇടപെട്ടുവെന്ന് ടി. സിദ്ദിഖ് പറഞ്ഞു. നേരിട്ട് സ്ഥലത്തെത്താതിരുന്നതിനെക്കുറിച്ച് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കിടയിൽ പരാതിയില്ലെന്നും എല്ലാ കാര്യങ്ങളിലും പ്രിയങ്ക ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇടപെട്ടിരുന്നുവെന്നും വയനാടിന്റെ കാർഷിക സംസ്കാരം മനസ്സിലാക്കിയ വ്യക്തിയാണ് പ്രിയങ്കയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിക്കായി ഇന്നോ നാളെയോ നിർമ്മാണ കമ്പനുമായി കരാർ ഒപ്പിടുമെന്നും തുടർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു.







Comments