
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന മഹാനടന് മമ്മൂട്ടി ദേശീയ പുരസ്ക്കാരത്തിലേക്ക് എത്തുന്നത് നാലാം തവണ. രാഹുല്‍ സദാശിവന്റെ 'ഭ്രമയുഗ' ത്തിലെ കൊടുമണ്‍ പോറ്റിയിലൂടെ വീണ്ടും വിസ്മിയിപ്പിച്ചപ്പോള് എത്തിയത് നാലാമത്തെ ദേശീയ പുരസ്ക്കാരം. ഇതോടെ ദേശീയപുരസ്്ക്കാരം ഏറ്റവും കൂടുതല്‍ നേടുന്ന കാര്യത്തില്‍ മമ്മൂട്ടി അമിതാഭ് ബച്ചനൊപ്പമായി.
1989 ല്‍ മതിലുകളും വടക്കന്‍ വീരഗാഥയിലൂടെ വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് അമ്പരപ്പിച്ച മമ്മൂട്ടി 1993 ല്‍ അതുതന്നെ വീണ്ടും ആവര്‍ത്തിച്ചു. വിധേയനിലും പൊന്തന്‍മാടയിലും ഒരേ സമയം അടിയാളനും തമ്പുരാനുമായി ഇരട്ടമുഖം കാട്ടി. 1998 ല്‍ ചരിത്രപുരുഷന് ഡോ. ബാബാസാഹേബ് അംബേദ്ക്കറിലേക്ക് എത്തിയപ്പോള്‍ മമ്മൂട്ടിയെ തേടി മൂന്നാം പുരസ്ക്കാരമെത്തി.
ഭ്രമയുഗത്തില്‍ എത്തുമ്പോഴും ഇതിന് മുമ്പ് രണ്ടു തവണ പുരസ്ക്കാരത്തിന് ഇടകൊടുത്ത ഇരട്ടവ്യക്തിത്വത്തെ അവതരിപ്പിച്ചു. കൊടുമണ്‍ പോറ്റി, ചാത്തന് എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ രണ്ട് ഭാവങ്ങളെയാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ സ്ക്രീനില്‍ അനശ്വരമാക്കിയത്. സ്വന്തം ഇരുണ്ട പൈതൃകത്തില്‍ കുടുങ്ങിയ നിഗൂഢനായ ഫ്യൂഡല്‍ പ്രഭു കൊടുമണ്‍ പോറ്റിയായും, പുരാതന ശക്തിയുടെയും ഭയത്തിന്റെയും മൂര്‍ത്തിഭാവമായ ചാത്തനായും അദ്ദേഹം നടത്തിയ പകര്‍ന്നാട്ടം പ്രേക്ഷകരെ മറ്റൊരു തലത്തിലായി.
പ്രായത്തെ വെറും അക്കങ്ങള്‍ മാത്രമാക്കി അഭിനയത്തിലും കഥാപാത്രങ്ങളിലും മമ്മൂട്ടിയുടെ പുതുമയ്ക്കും വ്യത്യസ്തതയ്ക്കും വേണ്ടിയുള്ള വിശപ്പ് കൂടുകയാണ്. പുതുമയുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങള്‍ക്കായുള്ള മമ്മൂട്ടിയുടെ അന്വേഷണം പുതിയപുതിയ അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നവചിന്തയ്ക്ക് വേണ്ടി യുവ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് ഭ്രമയുഗം പോലുള്ള പരീക്ഷണ ചിത്രങ്ങള്‍ സംഭവിക്കാന്‍ കാരണം.
1989 ല്‍ മതിലുകളും വടക്കന്‍ വീരഗാഥയിലൂടെ വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് അമ്പരപ്പിച്ച മമ്മൂട്ടി 1993 ല്‍ അതുതന്നെ വീണ്ടും ആവര്‍ത്തിച്ചു. വിധേയനിലും പൊന്തന്‍മാടയിലും ഒരേ സമയം അടിയാളനും തമ്പുരാനുമായി ഇരട്ടമുഖം കാട്ടി. 1998 ല്‍ ചരിത്രപുരുഷന് ഡോ. ബാബാസാഹേബ് അംബേദ്ക്കറിലേക്ക് എത്തിയപ്പോള്‍ മമ്മൂട്ടിയെ തേടി മൂന്നാം പുരസ്ക്കാരമെത്തി.
ഭ്രമയുഗത്തില്‍ എത്തുമ്പോഴും ഇതിന് മുമ്പ് രണ്ടു തവണ പുരസ്ക്കാരത്തിന് ഇടകൊടുത്ത ഇരട്ടവ്യക്തിത്വത്തെ അവതരിപ്പിച്ചു. കൊടുമണ്‍ പോറ്റി, ചാത്തന് എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ രണ്ട് ഭാവങ്ങളെയാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ സ്ക്രീനില്‍ അനശ്വരമാക്കിയത്. സ്വന്തം ഇരുണ്ട പൈതൃകത്തില്‍ കുടുങ്ങിയ നിഗൂഢനായ ഫ്യൂഡല്‍ പ്രഭു കൊടുമണ്‍ പോറ്റിയായും, പുരാതന ശക്തിയുടെയും ഭയത്തിന്റെയും മൂര്‍ത്തിഭാവമായ ചാത്തനായും അദ്ദേഹം നടത്തിയ പകര്‍ന്നാട്ടം പ്രേക്ഷകരെ മറ്റൊരു തലത്തിലായി.
പ്രായത്തെ വെറും അക്കങ്ങള്‍ മാത്രമാക്കി അഭിനയത്തിലും കഥാപാത്രങ്ങളിലും മമ്മൂട്ടിയുടെ പുതുമയ്ക്കും വ്യത്യസ്തതയ്ക്കും വേണ്ടിയുള്ള വിശപ്പ് കൂടുകയാണ്. പുതുമയുള്ളതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങള്‍ക്കായുള്ള മമ്മൂട്ടിയുടെ അന്വേഷണം പുതിയപുതിയ അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നവചിന്തയ്ക്ക് വേണ്ടി യുവ സംവിധായകരെ പ്രോത്സാഹിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് ഭ്രമയുഗം പോലുള്ള പരീക്ഷണ ചിത്രങ്ങള്‍ സംഭവിക്കാന്‍ കാരണം.







Comments