
സിജെപി പ്രതിഷേധം 33-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന് കത്തയച്ച് സോനം വാങ്ചുക്. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ തന്റെ നിരാഹാര സമരം അവസാനിപ്പിക്കാമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി. ഇതിനിടെ നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും രംഗത്തെത്തി.
കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കരുതെന്നാണ് സോനം കത്തിലൂടെ ആവശ്യപ്പെട്ടത്. ഇത്തരമൊരു ഉറപ്പ് ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് തന്നെ സന്ദർശിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും അറിയിച്ചതായും സോനം പറഞ്ഞു.
നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയുടെയും എ.എ. റഹീം എംപിയുടെയും നേതൃത്വത്തിലുള്ള സംഘം സോനത്തെ സന്ദർശിച്ചു. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകൾ മെറ്റ വിലക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രൂപീകരിച്ച ഗ്രൂപ്പുകളാണ് വിലക്കപ്പെട്ടതെന്നാണ് ആരോപണം.
പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്ത ഹർജിയിൽ ഡൽഹി പൊലീസിനോടും കേന്ദ്ര സർക്കാരിനോടും ഡൽഹി ഹൈക്കോടതി വിശദീകരണം തേടി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാനും കോടതി നിർദേശിച്ചു. അതേസമയം, വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന ഹർജിക്കാരന്റെ വാദത്തോട്, അത് കാണാൻ താൽപര്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഇതിനിടെ ഡൽഹിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി പശ്ചിമ ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കരുതെന്നാണ് സോനം കത്തിലൂടെ ആവശ്യപ്പെട്ടത്. ഇത്തരമൊരു ഉറപ്പ് ലഭിച്ചാൽ സമരം അവസാനിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് തന്നെ സന്ദർശിച്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും അറിയിച്ചതായും സോനം പറഞ്ഞു.
നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപിയുടെയും എ.എ. റഹീം എംപിയുടെയും നേതൃത്വത്തിലുള്ള സംഘം സോനത്തെ സന്ദർശിച്ചു. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകൾ മെറ്റ വിലക്കിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രൂപീകരിച്ച ഗ്രൂപ്പുകളാണ് വിലക്കപ്പെട്ടതെന്നാണ് ആരോപണം.
പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്ത ഹർജിയിൽ ഡൽഹി പൊലീസിനോടും കേന്ദ്ര സർക്കാരിനോടും ഡൽഹി ഹൈക്കോടതി വിശദീകരണം തേടി. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കാനും കോടതി നിർദേശിച്ചു. അതേസമയം, വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിസമ്മതിച്ചു. പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന ഹർജിക്കാരന്റെ വാദത്തോട്, അത് കാണാൻ താൽപര്യമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഇതിനിടെ ഡൽഹിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി പശ്ചിമ ബംഗാളിൽ നിന്ന് 20 കമ്പനി സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.







Comments