
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലുള്ള ശിക്ഷാവിധികൾ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും യുവാക്കളുടെ ഭാവിയാണ് ഏറ്റവും പ്രധാനമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കകം, ‘വിദ്യാർത്ഥികളുടെ ഭാവിയെ നശിപ്പിക്കുന്നത് നിങ്ങളാണ്’ എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിരിച്ചടിച്ചു.
"നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ഏറ്റവും കൂടുതൽ തകർത്തത് നിങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂർണ്ണമായ കൈയേറ്റവും തകർച്ചയും നിങ്ങൾ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു - അതിന് ഉത്തരവാദികളായ ഓരോ വ്യക്തിയെയും നിങ്ങൾ സംരക്ഷിക്കുകയും ചെയ്തു," അദ്ദേഹം എക്സിൽ കുറിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക, പ്രധാനമന്ത്രി മാപ്പുപറയുക, വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ ആവശ്യമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 150-ലധികം ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഈ കേസുകളിൽ ഒരൊറ്റ ശിക്ഷ പോലും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച അവകാശപ്പെട്ടിരുന്നു.
"നമ്മുടെ യുവജനങ്ങളുടെ ഭാവിയെ ഏറ്റവും കൂടുതൽ തകർത്തത് നിങ്ങളാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സമ്പൂർണ്ണമായ കൈയേറ്റവും തകർച്ചയും നിങ്ങൾ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു - അതിന് ഉത്തരവാദികളായ ഓരോ വ്യക്തിയെയും നിങ്ങൾ സംരക്ഷിക്കുകയും ചെയ്തു," അദ്ദേഹം എക്സിൽ കുറിച്ചു. ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക, പ്രധാനമന്ത്രി മാപ്പുപറയുക, വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ ആവശ്യമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടയിൽ 150-ലധികം ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഈ കേസുകളിൽ ഒരൊറ്റ ശിക്ഷ പോലും ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച അവകാശപ്പെട്ടിരുന്നു.







Comments