
ന്യൂഡല്‍ഹി: ജൂലൈ 20-ന് ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചിട്ടില്ല എന്ന ഡല്‍ഹി പൊലീസിന്റെ വാദം പൊളിയുന്നു. അന്നേ ദിവസം പ്രതിഷേധക്കാരുമായി മാര്‍ച്ച് ചെയ്ത 28-കാരന് വലത് കൈമുട്ടിലും പുറകിലും 'പെല്ലറ്റ് മൂലമുള്ള മുറിവുകള്‍' ഏറ്റിട്ടുണ്ടെന്ന് ഒരു സര്‍ക്കാര്‍ ആശുപത്രി സ്ഥിരീകരിച്ചു.
മുറിവുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം കറുത്തിരിക്കുന്നു, ചര്‍മ്മത്തില്‍ പെല്ലറ്റ് കഷണങ്ങള്‍ തറച്ചുപോയിട്ടുണ്ട്, ആഘാതമേറ്റ ഭാഗങ്ങളില്‍ കടുത്ത വേദനയുമുണ്ടെന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ രോഗിയുടെ കേസ് ഷീറ്റില്‍ വ്യക്തമാക്കുന്നു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നായിരുന്നു നേരത്തേ ഡല്‍ഹി പോലീസ് പറഞ്ഞത്.
പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഇരയായ യുവാവിനെ ജൂലൈ 20-ന് വൈകുന്നേരം 4 മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ജന്തര്‍മന്തറിലെ പ്രതിഷേധ സ്ഥലത്ത് ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്ന, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ കീഴിലുള്ള കലാപവിരുദ്ധ വിഭാഗമായ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സന്നാഹങ്ങളില്‍ പെല്ലറ്റ് ഗണ്ണുകളും ഷോക്ക് ബാറ്റണുകളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതിനെക്കുറിച്ച് സി.ആര്.പി.എഫ് പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 20-ന് നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ നജാഫ്ഗഡ് സ്വദേശിയായ സാഹില്‍ ലോചാബ് (19) എന്ന കൗമാരക്കാരന്റെ വലതു കണ്ണില്‍ പെല്ലറ്റ് തറച്ചിരുന്നു. ഡല്‍ഹി പൊലീസിന്റെ കണക്കനുസരിച്ച് പരിക്കേറ്റ 60 പ്രതിഷേധക്കാരില്‍ ഒരാളായിരുന്നു ഈ കൗമാരക്കാരന്.
പരിക്കേറ്റ കണ്ണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും പെല്ലറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്ത ഇയാള്‍ മറ്റൊരു ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ്. ഈ കൗമാരക്കാരന്റെ മുഖം, കഴുത്ത്, നെഞ്ച്, വലത് തോളില്‍, കൈ എന്നിവിടങ്ങളില്‍ നിരവധി പെല്ലറ്റ് പരിക്കുകളുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു പെല്ലറ്റ് വലത് കണ്ണില്‍ തറച്ചുകയറി കോര്‍ണിയല്‍ പെര്ഫൊറേഷന് കാരണമായി, മറ്റൊരു പെല്ലറ്റ് വലത് ശ്വാസകോശത്തിലും ഹൃദയത്തിന് ചുറ്റുമുള്ള കൊഴുപ്പ് പാളിയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സാഹിലിനോടൊപ്പം ഗുരുഗ്രാം നിവാസിയായ ഷെയ്ഖ് മന്‍സൂരി (25) എന്ന യുവാവുമുണ്ട്. ഇയാളുടെ മൂക്ക്, നെറ്റി, ഇരു കണ്ണുകള്‍, കവിളുകള്‍ എന്നിവയുള്‍പ്പെടെ മുഖത്ത് ഏഴോളം പെല്ലറ്റ് പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിക്കഴിഞ്ഞു, ഇനിയും ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വന്നേക്കും.
2010-ല്‍ കാശ്മീരിലുണ്ടായ അക്രമങ്ങള്‍ അടിച്ചമര്‍ത്താനാണ് ആദ്യമായി പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചത്, എന്നാല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഇത് നിര്ലാക്കലാക്കിയിരുന്നു. പിന്നീട് 2016 ജൂലൈയില്‍, നിരോധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരസംഘടനയുടെ പോസ്റ്റര്‍ ബോയ് ബുര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോഴാണ് ഇത് വീണ്ടും ഉപയോഗിച്ചത്.
ഒരു പെല്ലറ്റ് ഗണ്ണില്‍ നിന്ന് 600 വരെയുള്ള ലോഹ അല്ലെങ്കില്‍ റബ്ബര്‍ പെല്ലറ്റുകള്‍ അടങ്ങിയ കാട്രിഡ്ജുകള്‍ സെക്കന്‍ഡില്‍ 1000 അടി വേഗതയില്‍ വ്യാപകമായി ചിതറിത്തെറിക്കുന്ന രീതിയിലാണ് വെടിയുതിര്‍ക്കുന്നത്. കുറഞ്ഞത് 500 അടി ദൂരത്തുനിന്നേ ഇത് ഉപയോഗിക്കാവൂ എന്നാണ് ചട്ടം. തോക്കിന്റെ കുഴല്‍ എപ്പോഴും അരക്കെട്ടിന് താഴേക്ക് മാത്രമേ ലക്ഷ്യം വെക്കാവൂ എന്നാണ്.
മുറിവുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം കറുത്തിരിക്കുന്നു, ചര്‍മ്മത്തില്‍ പെല്ലറ്റ് കഷണങ്ങള്‍ തറച്ചുപോയിട്ടുണ്ട്, ആഘാതമേറ്റ ഭാഗങ്ങളില്‍ കടുത്ത വേദനയുമുണ്ടെന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ രോഗിയുടെ കേസ് ഷീറ്റില്‍ വ്യക്തമാക്കുന്നു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നായിരുന്നു നേരത്തേ ഡല്‍ഹി പോലീസ് പറഞ്ഞത്.
പെല്ലറ്റ് ഗണ്‍ ആക്രമണത്തിന് ഇരയായ യുവാവിനെ ജൂലൈ 20-ന് വൈകുന്നേരം 4 മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ജന്തര്‍മന്തറിലെ പ്രതിഷേധ സ്ഥലത്ത് ഡല്‍ഹി പൊലീസിനൊപ്പം വിന്യസിച്ചിരുന്ന, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ കീഴിലുള്ള കലാപവിരുദ്ധ വിഭാഗമായ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ സന്നാഹങ്ങളില്‍ പെല്ലറ്റ് ഗണ്ണുകളും ഷോക്ക് ബാറ്റണുകളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചതിനെക്കുറിച്ച് സി.ആര്.പി.എഫ് പ്രതികരിച്ചിട്ടില്ല.
ജൂണ്‍ 20-ന് നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ നജാഫ്ഗഡ് സ്വദേശിയായ സാഹില്‍ ലോചാബ് (19) എന്ന കൗമാരക്കാരന്റെ വലതു കണ്ണില്‍ പെല്ലറ്റ് തറച്ചിരുന്നു. ഡല്‍ഹി പൊലീസിന്റെ കണക്കനുസരിച്ച് പരിക്കേറ്റ 60 പ്രതിഷേധക്കാരില്‍ ഒരാളായിരുന്നു ഈ കൗമാരക്കാരന്.
പരിക്കേറ്റ കണ്ണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും പെല്ലറ്റുകള്‍ നീക്കം ചെയ്യുകയും ചെയ്ത ഇയാള്‍ മറ്റൊരു ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ്. ഈ കൗമാരക്കാരന്റെ മുഖം, കഴുത്ത്, നെഞ്ച്, വലത് തോളില്‍, കൈ എന്നിവിടങ്ങളില്‍ നിരവധി പെല്ലറ്റ് പരിക്കുകളുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു പെല്ലറ്റ് വലത് കണ്ണില്‍ തറച്ചുകയറി കോര്‍ണിയല്‍ പെര്ഫൊറേഷന് കാരണമായി, മറ്റൊരു പെല്ലറ്റ് വലത് ശ്വാസകോശത്തിലും ഹൃദയത്തിന് ചുറ്റുമുള്ള കൊഴുപ്പ് പാളിയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സാഹിലിനോടൊപ്പം ഗുരുഗ്രാം നിവാസിയായ ഷെയ്ഖ് മന്‍സൂരി (25) എന്ന യുവാവുമുണ്ട്. ഇയാളുടെ മൂക്ക്, നെറ്റി, ഇരു കണ്ണുകള്‍, കവിളുകള്‍ എന്നിവയുള്‍പ്പെടെ മുഖത്ത് ഏഴോളം പെല്ലറ്റ് പരിക്കുകള്‍ ഏറ്റിട്ടുണ്ട്. ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിക്കഴിഞ്ഞു, ഇനിയും ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വന്നേക്കും.
2010-ല്‍ കാശ്മീരിലുണ്ടായ അക്രമങ്ങള്‍ അടിച്ചമര്‍ത്താനാണ് ആദ്യമായി പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചത്, എന്നാല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഇത് നിര്ലാക്കലാക്കിയിരുന്നു. പിന്നീട് 2016 ജൂലൈയില്‍, നിരോധിച്ച ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരസംഘടനയുടെ പോസ്റ്റര്‍ ബോയ് ബുര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടപ്പോഴാണ് ഇത് വീണ്ടും ഉപയോഗിച്ചത്.
ഒരു പെല്ലറ്റ് ഗണ്ണില്‍ നിന്ന് 600 വരെയുള്ള ലോഹ അല്ലെങ്കില്‍ റബ്ബര്‍ പെല്ലറ്റുകള്‍ അടങ്ങിയ കാട്രിഡ്ജുകള്‍ സെക്കന്‍ഡില്‍ 1000 അടി വേഗതയില്‍ വ്യാപകമായി ചിതറിത്തെറിക്കുന്ന രീതിയിലാണ് വെടിയുതിര്‍ക്കുന്നത്. കുറഞ്ഞത് 500 അടി ദൂരത്തുനിന്നേ ഇത് ഉപയോഗിക്കാവൂ എന്നാണ് ചട്ടം. തോക്കിന്റെ കുഴല്‍ എപ്പോഴും അരക്കെട്ടിന് താഴേക്ക് മാത്രമേ ലക്ഷ്യം വെക്കാവൂ എന്നാണ്.







Comments