
ന്യൂഡൽഹി: പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനുമെതിരെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോകൾ പാകിസ്താൻ പ്രൊപഗാൻഡ ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നുവെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി). ഇരുവരും ജന്തർമന്തറിലെ പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്നതാണ് എഐ വീഡിയോയിൽ ഉള്ളതെന്ന് പിഐബിയുടെ ഫാക്റ്റ് ചെക്കിംഗ് യൂണിറ്റ് വ്യക്തമാക്കുന്നു. ഇരുവരും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിട്ടില്ല എന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ പാകിസ്ഥാൻ പ്രൊപ്പഗാണ്ട നെറ്റ്‌വർക്കുകളാണ് ഈ വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും പിഐബി വ്യക്തമാക്കുന്നു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി നിർമ്മിച്ച ഈ വീഡിയോകൾ വ്യാജവും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതുമാണെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും എതിരെയുള്ള ഈ എഐ നിർമ്മിത വീഡിയോകൾ പാക് പ്രൊപ്പഗാണ്ട ഹാൻഡിലുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ശബ്ദം മാറ്റി എഡിറ്റ് ചെയ്ത ഈ വ്യാജ വീഡിയോകളിൽ പ്രധാനമന്ത്രിയും മന്ത്രിയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നതായും കാണിച്ചിരിക്കുന്നു.
വ്യാഴാഴ്ച രാത്രി പേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മോദി നൽകിയ ഉറപ്പിന്റെ വീഡിയോയാണ് പ്രൊപ്പഗാണ്ട ഹാൻഡിലുകൾ ഡിജിറ്റലായി മാറ്റിയെടുത്തത്. പാർലമെന്റിന് പുറത്ത് പിയൂഷ് ഗോയൽ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയും പ്രതിഷേധക്കാർക്കെതിരെ ഭീഷണി മുഴക്കുന്ന രീതിയിൽ ഡിജിറ്റലായി മാറ്റിയെടുത്തിട്ടുണ്ട്.
തെറ്റായതോ കൃത്രിമമായി നിർമ്മിച്ചതോ ആയ ഉള്ളടക്കങ്ങൾ +91 87997 11259 എന്ന നമ്പറിലോ factcheck@pib.gov.in എന്ന ഇമെയിൽ വിലാസത്തിലോ റിപ്പോർട്ട് ചെയ്യാൻ പിഐബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സർക്കാർ നയങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസിയാണ് പിഐബി. സർക്കാരിനും മാധ്യമങ്ങൾക്കും ഇടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുന്നതോടൊപ്പം, മാധ്യമങ്ങളിൽ വരുന്ന ജനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള ഫീഡ്‌ബാക്കും പിഐബി സർക്കാരിന് നൽകുന്നു.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി നിർമ്മിച്ച ഈ വീഡിയോകൾ വ്യാജവും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതുമാണെന്ന് പിഐബിയുടെ ഫാക്ട് ചെക്ക് യൂണിറ്റ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിക്കും എതിരെയുള്ള ഈ എഐ നിർമ്മിത വീഡിയോകൾ പാക് പ്രൊപ്പഗാണ്ട ഹാൻഡിലുകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ശബ്ദം മാറ്റി എഡിറ്റ് ചെയ്ത ഈ വ്യാജ വീഡിയോകളിൽ പ്രധാനമന്ത്രിയും മന്ത്രിയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നതായും കാണിച്ചിരിക്കുന്നു.
വ്യാഴാഴ്ച രാത്രി പേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി മോദി നൽകിയ ഉറപ്പിന്റെ വീഡിയോയാണ് പ്രൊപ്പഗാണ്ട ഹാൻഡിലുകൾ ഡിജിറ്റലായി മാറ്റിയെടുത്തത്. പാർലമെന്റിന് പുറത്ത് പിയൂഷ് ഗോയൽ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയും പ്രതിഷേധക്കാർക്കെതിരെ ഭീഷണി മുഴക്കുന്ന രീതിയിൽ ഡിജിറ്റലായി മാറ്റിയെടുത്തിട്ടുണ്ട്.
തെറ്റായതോ കൃത്രിമമായി നിർമ്മിച്ചതോ ആയ ഉള്ളടക്കങ്ങൾ +91 87997 11259 എന്ന നമ്പറിലോ factcheck@pib.gov.in എന്ന ഇമെയിൽ വിലാസത്തിലോ റിപ്പോർട്ട് ചെയ്യാൻ പിഐബി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സർക്കാർ നയങ്ങൾ, പരിപാടികൾ, സംരംഭങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകുന്ന കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസിയാണ് പിഐബി. സർക്കാരിനും മാധ്യമങ്ങൾക്കും ഇടയിൽ മധ്യവർത്തിയായി പ്രവർത്തിക്കുന്നതോടൊപ്പം, മാധ്യമങ്ങളിൽ വരുന്ന ജനങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചുള്ള ഫീഡ്‌ബാക്കും പിഐബി സർക്കാരിന് നൽകുന്നു.







Comments