
വളരെ നിഷ്കളങ്കമായി കുട്ടികള്‍ ചെയ്യുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. റീച്ചും ലൈക്കും ഒന്നും നോക്കാതെയാണ് ഇവര്‍ പലപ്പോഴും പെരുമാറാറുള്ളത്. മഴയത്ത് നനയുകയെന്നത് കുട്ടികള്‍ക്ക് ഏറെയിഷ്ടമുള്ള കാര്യമാണ്. ഒപ്പം ഫ്രണ്ട്സും കൂടിയുണ്ടെങ്കില്‍ പിന്നെ അതൊരു വലിയ ആഘോഷമായി മാറി.
ഇപ്പോഴിതാ അത്തരത്തില്‍ മഴയെ അവഗണിച്ച് കുന്നിൻപാതയിലൂടെ കൈകോർത്ത് സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്ന് കൊച്ചുകുട്ടികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. നേപ്പാളിലെ ഗ്രാമപ്രദേശത്ത് നിന്നും പകർത്തിയ ഈ ദൃശ്യം കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കി. അനില്‍ ബുഡ് തന്റെ നേപ്പാള്‍ യാത്രയ്ക്കിടെയാണ് ഈ ദൃശ്യം പകര്‍ത്തിയത്. ചെറിയ ചാറ്റല്‍ മഴയ്ക്കിടെ, പല നിറങ്ങളിലുള്ള കുഞ്ഞ് മഴക്കോട്ടുകള്‍ ധരിച്ച്, ചളി നിറഞ്ഞ മണ്‍പാതയിലൂടെ കുന്ന് കയറി സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്നു കുട്ടികളെയാണ് അനില്‍ പകര്‍ത്തിയത്. ദൃശ്യം പകര്‍ത്തുന്നതിനിടെ അനില്‍ കുട്ടികളെ വിളിച്ചെങ്കിലും അവർ അത് ശ്രദ്ധിക്കാതെ തങ്ങളുടെ യാത്ര തുടരുകയായിരുന്നു.
മഴപെയ്തു കിടക്കുന്ന വഴിയായതിനാല്‍ തെന്നിപ്പോകാന്‍ സാധ്യതയുള്ള ആ വഴിയിലൂടെ മൂന്ന് കുട്ടികളും പരസ്പരം കൈകോർത്ത് പിടിച്ചാണ് മുന്നോട്ടു നീങ്ങിയത്. പിങ്ക്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള മഴക്കോട്ടുകളും കുട്ടികള്‍ ധരിച്ചിട്ടുണ്ട്. അപരിചിതനായ ഒരാള്‍ വിളിക്കുകയും വീഡിയോ പകർത്തുകയും ചെയ്തിട്ടും അവരതിലൊന്നും ശ്രദ്ധിക്കാതെ, വളരെ ശാന്തമായി അവരുടെ യാത്ര തുടർന്നതാണ് നിരവധി കാഴ്ച്ചക്കാരെ ആകർഷിച്ചത്.
വീഡിയോ വൈറലായതോടെ നിരവധി പേർ കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റത്തെയും മഴയിലും മുടങ്ങാത്ത അവരുടെ സ്കൂള്‍ യാത്രയെയും കുറിച്ച് കമന്റുകള്‍ പങ്കിട്ടു. വീഡിയോ സ്ക്രിപ്റ്റഡ് എന്ന് ചിലർ കമന്റുകളില്‍ കുറിച്ചെങ്കിലും അതിലുമൊരു മനോഹാരിതയുണ്ടെന്നായിരുന്നു ചിലര്‍ കുറിച്ചത്. കുട്ടികള്‍ കൈകോർത്ത് നടക്കുന്നത് കണ്ട് തങ്ങളുടെ കുട്ടിക്കാല സ്കൂള്‍ യാത്രയുടെ ഓർമകളിലേക്ക് പോയെന്നാണ് ചിലര്‍ കുറിച്ചത്. മഴക്കോട്ടുകളുടെ നിറങ്ങളും കുഞ്ഞുങ്ങളുടെ സൂക്ഷ്മമായ ചുവടുകളും വീഡിയോയ്ക്ക് സിനിമാറ്റിക് സ്റ്റൈല്‍ നല്‍കിയെന്നും ചിലര്‍ കുറിച്ചു.
ഇപ്പോഴിതാ അത്തരത്തില്‍ മഴയെ അവഗണിച്ച് കുന്നിൻപാതയിലൂടെ കൈകോർത്ത് സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്ന് കൊച്ചുകുട്ടികളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്. നേപ്പാളിലെ ഗ്രാമപ്രദേശത്ത് നിന്നും പകർത്തിയ ഈ ദൃശ്യം കാഴ്ച്ചക്കാരുടെ ഹൃദയം കീഴടക്കി. അനില്‍ ബുഡ് തന്റെ നേപ്പാള്‍ യാത്രയ്ക്കിടെയാണ് ഈ ദൃശ്യം പകര്‍ത്തിയത്. ചെറിയ ചാറ്റല്‍ മഴയ്ക്കിടെ, പല നിറങ്ങളിലുള്ള കുഞ്ഞ് മഴക്കോട്ടുകള്‍ ധരിച്ച്, ചളി നിറഞ്ഞ മണ്‍പാതയിലൂടെ കുന്ന് കയറി സ്കൂളിലേക്ക് നടന്നുപോകുന്ന മൂന്നു കുട്ടികളെയാണ് അനില്‍ പകര്‍ത്തിയത്. ദൃശ്യം പകര്‍ത്തുന്നതിനിടെ അനില്‍ കുട്ടികളെ വിളിച്ചെങ്കിലും അവർ അത് ശ്രദ്ധിക്കാതെ തങ്ങളുടെ യാത്ര തുടരുകയായിരുന്നു.
മഴപെയ്തു കിടക്കുന്ന വഴിയായതിനാല്‍ തെന്നിപ്പോകാന്‍ സാധ്യതയുള്ള ആ വഴിയിലൂടെ മൂന്ന് കുട്ടികളും പരസ്പരം കൈകോർത്ത് പിടിച്ചാണ് മുന്നോട്ടു നീങ്ങിയത്. പിങ്ക്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള മഴക്കോട്ടുകളും കുട്ടികള്‍ ധരിച്ചിട്ടുണ്ട്. അപരിചിതനായ ഒരാള്‍ വിളിക്കുകയും വീഡിയോ പകർത്തുകയും ചെയ്തിട്ടും അവരതിലൊന്നും ശ്രദ്ധിക്കാതെ, വളരെ ശാന്തമായി അവരുടെ യാത്ര തുടർന്നതാണ് നിരവധി കാഴ്ച്ചക്കാരെ ആകർഷിച്ചത്.
വീഡിയോ വൈറലായതോടെ നിരവധി പേർ കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റത്തെയും മഴയിലും മുടങ്ങാത്ത അവരുടെ സ്കൂള്‍ യാത്രയെയും കുറിച്ച് കമന്റുകള്‍ പങ്കിട്ടു. വീഡിയോ സ്ക്രിപ്റ്റഡ് എന്ന് ചിലർ കമന്റുകളില്‍ കുറിച്ചെങ്കിലും അതിലുമൊരു മനോഹാരിതയുണ്ടെന്നായിരുന്നു ചിലര്‍ കുറിച്ചത്. കുട്ടികള്‍ കൈകോർത്ത് നടക്കുന്നത് കണ്ട് തങ്ങളുടെ കുട്ടിക്കാല സ്കൂള്‍ യാത്രയുടെ ഓർമകളിലേക്ക് പോയെന്നാണ് ചിലര്‍ കുറിച്ചത്. മഴക്കോട്ടുകളുടെ നിറങ്ങളും കുഞ്ഞുങ്ങളുടെ സൂക്ഷ്മമായ ചുവടുകളും വീഡിയോയ്ക്ക് സിനിമാറ്റിക് സ്റ്റൈല്‍ നല്‍കിയെന്നും ചിലര്‍ കുറിച്ചു.
മറ്റൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഇവരുടെ മുഖം പകര്‍ത്തിയ ചിത്രവും അനില്‍ പങ്കുവച്ചിട്ടുണ്ട്. ‘ഒടുവിൽ മൂന്ന് സുന്ദരികൾ ഇതാ...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അനില്‍ ഈ കുട്ടിക്കുരുന്നുകളുടെ ചിത്രം പങ്കിട്ടത്.







Comments