
മഹോബ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് മക്കളുടെ മുന്നില്‍ വെച്ച് അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. അഞ്ച് വയസ്സും രണ്ട് വയസ്സുമുള്ള കുട്ടികളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു ദാരുണ സംഭവം.
പഞ്ചാമം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജ്‌റാരി ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. അഞ്ച് വയസ്സുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ ഹനീഫ് മന്‍സൂരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മനീഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതിക്ക് മദ്യപാനത്തോടും ചൂതാട്ടത്തോടും വലിയ ആസക്തിയുണ്ടായിരുന്നു. ഈ ദൂശ്യങ്ങള്‍ക്കായി ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റുതീര്‍ത്തിരുന്നു.
സംഭവദിവസം രാത്രി കടുത്ത മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി, കൂടുതല്‍ മദ്യം കഴിക്കുന്നത് ഭാര്യ മനീഷ ചോദ്യം ചെയ്തു.ഇത് വലിയ വാക്കേറ്റത്തിലേക്ക് നയിക്കുകയും, പ്രകോപിതനായ മന്‍സൂരി അരിവാളെടുത്ത് ഗര്‍ഭിണിയായ ഭാര്യയെ മാറിമാറി വെട്ടുകയുമായിരുന്നു. അഞ്ച് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളുമാണ് ഈ കൊലപാതകത്തിന് സാക്ഷ്യം വഹിച്ചത്.
സംശയങ്ങള്‍ ഒഴിവാക്കാന്‍ പ്രതി പോലീസിനെ വിളിച്ച് വരുത്തുകയും വ്യാജ കഥ മെനയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, മാനസികാഘാതത്തിലായ അഞ്ച് വയസ്സുകാരനായ മകന്‍ പോലീസിന് നേരിട്ട് ദൃക്‌സാക്ഷി മൊഴി നല്‍കി. തുടര്‍ന്ന് പന്‍വാരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) പ്രവീണ്‍ കുമാര്‍ പ്രതിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, പ്രതിയായ മന്‍സൂരി സ്വഭാവദൂഷ്യമുള്ളയാളും സംശയരോഗിയുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് ഇയാള്‍ മനീഷയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ നസീം മന്‍സൂരി പറഞ്ഞു. കുടുംബത്തിന്റെ സമാധാനത്തിനായി യുവതി എല്ലാ ഉപദ്രവങ്ങളും സഹിച്ച് അവള്‍ അവിടെ തുടരുകയുമായിരുന്നു.
2021-ല്‍ വിവാഹിതയായ അവള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്, കൂടാതെ എട്ടുമാസം ഗര്‍ഭിണിയുമായിരുന്നു. മനീഷയെ പ്രതി തലയിലും ശരീരത്തിലും കൈകളിലും മാറിമാറി വെട്ടിയാണ് കൊലപ്പെടുത്തിയത്. നാല് വര്‍ഷം മുമ്പ് മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷ ലഭിച്ചാല്‍ പോലും അത് ന്യായമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ പ്രതിയുടെ മാതാപിതാക്കള്‍ കൊണ്ടുപോയി.
പഞ്ചാമം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജ്‌റാരി ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. അഞ്ച് വയസ്സുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയായ ഹനീഫ് മന്‍സൂരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മനീഷയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പ്രതിക്ക് മദ്യപാനത്തോടും ചൂതാട്ടത്തോടും വലിയ ആസക്തിയുണ്ടായിരുന്നു. ഈ ദൂശ്യങ്ങള്‍ക്കായി ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റുതീര്‍ത്തിരുന്നു.
സംഭവദിവസം രാത്രി കടുത്ത മദ്യലഹരിയില്‍ വീട്ടിലെത്തിയ പ്രതി, കൂടുതല്‍ മദ്യം കഴിക്കുന്നത് ഭാര്യ മനീഷ ചോദ്യം ചെയ്തു.ഇത് വലിയ വാക്കേറ്റത്തിലേക്ക് നയിക്കുകയും, പ്രകോപിതനായ മന്‍സൂരി അരിവാളെടുത്ത് ഗര്‍ഭിണിയായ ഭാര്യയെ മാറിമാറി വെട്ടുകയുമായിരുന്നു. അഞ്ച് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളുമാണ് ഈ കൊലപാതകത്തിന് സാക്ഷ്യം വഹിച്ചത്.
സംശയങ്ങള്‍ ഒഴിവാക്കാന്‍ പ്രതി പോലീസിനെ വിളിച്ച് വരുത്തുകയും വ്യാജ കഥ മെനയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, മാനസികാഘാതത്തിലായ അഞ്ച് വയസ്സുകാരനായ മകന്‍ പോലീസിന് നേരിട്ട് ദൃക്‌സാക്ഷി മൊഴി നല്‍കി. തുടര്‍ന്ന് പന്‍വാരി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) പ്രവീണ്‍ കുമാര്‍ പ്രതിയെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, പ്രതിയായ മന്‍സൂരി സ്വഭാവദൂഷ്യമുള്ളയാളും സംശയരോഗിയുമാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് ഇയാള്‍ മനീഷയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ നസീം മന്‍സൂരി പറഞ്ഞു. കുടുംബത്തിന്റെ സമാധാനത്തിനായി യുവതി എല്ലാ ഉപദ്രവങ്ങളും സഹിച്ച് അവള്‍ അവിടെ തുടരുകയുമായിരുന്നു.
2021-ല്‍ വിവാഹിതയായ അവള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്, കൂടാതെ എട്ടുമാസം ഗര്‍ഭിണിയുമായിരുന്നു. മനീഷയെ പ്രതി തലയിലും ശരീരത്തിലും കൈകളിലും മാറിമാറി വെട്ടിയാണ് കൊലപ്പെടുത്തിയത്. നാല് വര്‍ഷം മുമ്പ് മകന്‍ തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. പ്രതിക്ക് വധശിക്ഷ ലഭിച്ചാല്‍ പോലും അത് ന്യായമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ പ്രതിയുടെ മാതാപിതാക്കള്‍ കൊണ്ടുപോയി.







Comments