
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ ഒരു മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കൗണ്ടിംഗ് മെഷീനുകൾ പോലും തകരാറിലാകുന്ന വിധത്തിൽ കോടികളുടെ കള്ളപ്പണം പിടികൂടി. മിനാർ മൊണ്ടാൽ എന്നയാളുടെ വീട്ടിൽ നിന്ന് കുറഞ്ഞത് 28 കോടി രൂപയും 21 കോടി രൂപ വിലമതിക്കുന്ന 15 കിലോ സ്വർണ്ണവുമാണ് പിടിച്ചെടുത്തത്.
സംസ്ഥാന ഗതാഗത വകുപ്പ് മുൻ ജീവനക്കാരനും ബസ് ഡ്രൈവറുമായിരുന്ന മിനാർ മൊണ്ടാലാണ് അറസ്റ്റിലായത്. തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടാലുമായി അടുപ്പമുള്ള കല്ല് വ്യാപാരി തുലു മൊണ്ടാലിന്റെ ബന്ധുവാണ് ഇയാൾ. 28 കോടിയിലധികം രൂപയും, വിപണിയിൽ ഏകദേശം 21 കോടി രൂപ വിലവരുന്ന 15 കിലോ സ്വർണ്ണവുമാണ് പിടികൂടിയത്. പണത്തിന്റെ ആധിക്യം മൂലം കള്ളപ്പണം എണ്ണാൻ കൊണ്ടുവന്ന അഞ്ച് കൗണ്ടിംഗ് മെഷീനുകൾ തകരാറിലായി .
മിനാർ മൊണ്ടാലിനെ അറസ്റ്റ് ചെയ്യുകയും, പിടിച്ചെടുത്ത പണവും സ്വർണ്ണവും തുലു മൊണ്ടാലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. അതേസമയം, അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസിനുള്ളിൽ രാഷ്ട്രീയ വാഗ്വാദങ്ങളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന ഗതാഗത വകുപ്പ് മുൻ ജീവനക്കാരനും ബസ് ഡ്രൈവറുമായിരുന്ന മിനാർ മൊണ്ടാലാണ് അറസ്റ്റിലായത്. തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടാലുമായി അടുപ്പമുള്ള കല്ല് വ്യാപാരി തുലു മൊണ്ടാലിന്റെ ബന്ധുവാണ് ഇയാൾ. 28 കോടിയിലധികം രൂപയും, വിപണിയിൽ ഏകദേശം 21 കോടി രൂപ വിലവരുന്ന 15 കിലോ സ്വർണ്ണവുമാണ് പിടികൂടിയത്. പണത്തിന്റെ ആധിക്യം മൂലം കള്ളപ്പണം എണ്ണാൻ കൊണ്ടുവന്ന അഞ്ച് കൗണ്ടിംഗ് മെഷീനുകൾ തകരാറിലായി .
മിനാർ മൊണ്ടാലിനെ അറസ്റ്റ് ചെയ്യുകയും, പിടിച്ചെടുത്ത പണവും സ്വർണ്ണവും തുലു മൊണ്ടാലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. അതേസമയം, അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസിനുള്ളിൽ രാഷ്ട്രീയ വാഗ്വാദങ്ങളും ആരംഭിച്ചിട്ടുണ്ട്.







Comments