
ബെംഗളൂരു: കർണാടകയിൽ എച്ച്‌ഐവി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം 2.60 ലക്ഷം പേർ എച്ച്.ഐ.വി ബാധിതരായി കഴിയുന്നുണ്ടെങ്കിലും, അതിൽ 2.05 ലക്ഷം പേർക്ക് മാത്രമാണ് ആന്റിറെട്രോവൈറൽ തെറാപ്പി ലഭിക്കുന്നത്. ഇത് ചികിത്സാ രംഗത്തെ വലിയൊരു വിടവാണ് കാണിക്കുന്നത്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെകണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണിത്.
എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക.18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍.18 നും 25 നും ഇടയില്‍ പ്രായമുള്ള 7,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വൈറസ് ബാധിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിംഗ് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ 'മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ' കാമ്പെയ്ന്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് തങ്ങളുടെ പെരുമാറ്റത്തിന്റെയും സമ്പർക്കസാധ്യതകളുടെയും അടിസ്ഥാനത്തിൽ എച്ച്ഐവി സാധ്യത വിലയിരുത്താൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യാവുന്നതാണ്. ഭയമോ കളങ്കമോ കൂടാതെ കൃത്യസമയത്ത് പരിശോധന നടത്താനും ആരോഗ്യ സേവനങ്ങൾ തേടാനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വർഷങ്ങളോളം രോഗലക്ഷണങ്ങൾ പ്രകടമാക്കില്ല എന്നതിനാൽ ഇത്തരം ബോധവൽക്കരണ പദ്ധതികൾ ചെറുപ്പക്കാർക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് കർണാടക.18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗവ്യാപനം കൂടുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊപ്പം ലഹരി ഉപയോഗവും എച്ച്‌ഐവി രോഗബാധ കൂടുന്നതിന് കാരണമെന്നാണ് കണ്ടെത്തല്‍.18 നും 25 നും ഇടയില്‍ പ്രായമുള്ള 7,000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ വൈറസ് ബാധിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ (കെഎസ്എപിഎസ്) നിര്‍ദേശപ്രകാരം സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ കോളേജുകളിൽ എച്ച്‌ഐവി പരിശോധനയും കൗണ്‍സിലിംഗ് ക്യാമ്പുകളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ 'മൊബിലൈസേഷൻ ഫോർ എയ്ഡ്സ് സുരക്ഷ' കാമ്പെയ്ന്റെ ഭാഗമായി, വിദ്യാർത്ഥികൾക്ക് തങ്ങളുടെ പെരുമാറ്റത്തിന്റെയും സമ്പർക്കസാധ്യതകളുടെയും അടിസ്ഥാനത്തിൽ എച്ച്ഐവി സാധ്യത വിലയിരുത്താൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യാവുന്നതാണ്. ഭയമോ കളങ്കമോ കൂടാതെ കൃത്യസമയത്ത് പരിശോധന നടത്താനും ആരോഗ്യ സേവനങ്ങൾ തേടാനും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വർഷങ്ങളോളം രോഗലക്ഷണങ്ങൾ പ്രകടമാക്കില്ല എന്നതിനാൽ ഇത്തരം ബോധവൽക്കരണ പദ്ധതികൾ ചെറുപ്പക്കാർക്ക് ഏറെ പ്രധാനപ്പെട്ടതാണ്.







Comments