
ന്യൂഡല്‍ഹി: ഡല്‍ഹി സമരത്തിലെ പോലീസ് നടപടികള്‍ വലിയ ചര്‍ച്ചയായി മാറുമ്പോള്‍ സംഭവത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബങ്ങളും രംഗത്ത്. ജന്തര്‍മന്തറിലുണ്ടായ സമീപകാല പ്രതിഷേധ സമരങ്ങളിലെ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായിട്ടാണ് രംഗത്ത് വന്നിരിക്കുന്നത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ ദുരിതങ്ങള്‍ക്ക് നേരെ സാമൂഹിക മാധ്യമങ്ങള്‍ കണ്ണടയ്ക്കുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംഘര്‍ഷത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റ പരിക്കുകള്‍ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയത്. തന്റെ അച്ഛനെ ഒരു വില്ലനെപ്പോലെ ചിത്രീകരിച്ചെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയും ഒരു സബ് ഇന്‍സ്പെക്ടറുടെ മകളുമായ കുഞ്ചല്‍ ആരോപിച്ചു. പിതാവ് ബരിക്കേഡുകള്ക്ക് സമീപം മുന്‍നിരയില്‍ ആയിരുന്നു. അച്ഛനെ ജനക്കൂട്ടം പിടിച്ചുവലിച്ച് മര്‍ദ്ദിച്ചു. അദ്ദേഹത്തിന് തലയ്ക്ക് പരിക്കേല്‍ക്കുകയും നാല് സ്റ്റിച്ചിടേണ്ടി വരികയും ചെയ്തു. എന്നിട്ടും സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ഒരു വില്ലനെപ്പോലെയാണ് ചിത്രീകരിച്ചതെന്ന് അവര്‍ പറഞ്ഞു.
മുന്‍നിരയില്‍ ഉണ്ടായിരുന്ന തന്റെ പിതാവ് ഇപ്പോള്‍ ആശുപത്രിയിലാണെന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ മകനായ ലക്ഷയ് സിംഗ് ബിഷ്ട് എന്നയാളും പറഞ്ഞു. പരിക്കിനെ തുടര്ട്ടുള്ള സ്റ്റിച്ചിനായി അദ്ദേഹത്തിന്റെ തല വടിക്കേണ്ടി വന്നു. ഈ സംഭവങ്ങള്‍ തന്റെ കുടുംബത്തെയാകെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ ഒരു വശത്തെ ആഖ്യാനം മാത്രമാണ് കാണുന്നത്. മറുഭാഗത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. പാര്‍ലമെന്റിന് സമീപം പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ഇവിടെ ഒരു ചര്‍ച്ചയുമില്ലെന്നും പറഞ്ഞു.
പ്രതിഷേധക്കാരുടെ ഇടയിലേക്ക് നുഴഞ്ഞുകയറിയ ചില അക്രമികള്‍ കയ്യില്‍ കിട്ടിയതൊക്കെ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും പരിക്കേറ്റ് പലരും ആശുപത്രിയിലാണെന്നും പരിക്കേറ്റ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയും പറഞ്ഞു. പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഒരുപോലെ പരിക്കേറ്റ ജൂലൈ 20-ലെ സംഘര്‍ഷത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്. ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന അപകടസാധ്യതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ നിരന്തരം ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് മികച്ച സംരക്ഷണവും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ചിലര്‍ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
ജന്തര്‍മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചിനിടയിലുണ്ടായ അക്രമങ്ങളില്‍ 130-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പൊലീസിന്റെ കണക്ക്. നേരത്തെ 118-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് കണക്കാക്കിയിരുന്നത്.
സംഘര്‍ഷത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റ പരിക്കുകള്‍ വ്യക്തമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് വാര്‍ത്താസമ്മേളനം നടത്തിയത്. തന്റെ അച്ഛനെ ഒരു വില്ലനെപ്പോലെ ചിത്രീകരിച്ചെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയും ഒരു സബ് ഇന്‍സ്പെക്ടറുടെ മകളുമായ കുഞ്ചല്‍ ആരോപിച്ചു. പിതാവ് ബരിക്കേഡുകള്ക്ക് സമീപം മുന്‍നിരയില്‍ ആയിരുന്നു. അച്ഛനെ ജനക്കൂട്ടം പിടിച്ചുവലിച്ച് മര്‍ദ്ദിച്ചു. അദ്ദേഹത്തിന് തലയ്ക്ക് പരിക്കേല്‍ക്കുകയും നാല് സ്റ്റിച്ചിടേണ്ടി വരികയും ചെയ്തു. എന്നിട്ടും സോഷ്യല്‍ മീഡിയ അദ്ദേഹത്തെ ഒരു വില്ലനെപ്പോലെയാണ് ചിത്രീകരിച്ചതെന്ന് അവര്‍ പറഞ്ഞു.
മുന്‍നിരയില്‍ ഉണ്ടായിരുന്ന തന്റെ പിതാവ് ഇപ്പോള്‍ ആശുപത്രിയിലാണെന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ മകനായ ലക്ഷയ് സിംഗ് ബിഷ്ട് എന്നയാളും പറഞ്ഞു. പരിക്കിനെ തുടര്ട്ടുള്ള സ്റ്റിച്ചിനായി അദ്ദേഹത്തിന്റെ തല വടിക്കേണ്ടി വന്നു. ഈ സംഭവങ്ങള്‍ തന്റെ കുടുംബത്തെയാകെ കടുത്ത മാനസിക സംഘര്‍ഷത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനില്‍ ഒരു വശത്തെ ആഖ്യാനം മാത്രമാണ് കാണുന്നത്. മറുഭാഗത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. പാര്‍ലമെന്റിന് സമീപം പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് ഇവിടെ ഒരു ചര്‍ച്ചയുമില്ലെന്നും പറഞ്ഞു.
പ്രതിഷേധക്കാരുടെ ഇടയിലേക്ക് നുഴഞ്ഞുകയറിയ ചില അക്രമികള്‍ കയ്യില്‍ കിട്ടിയതൊക്കെ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും പരിക്കേറ്റ് പലരും ആശുപത്രിയിലാണെന്നും പരിക്കേറ്റ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയും പറഞ്ഞു. പ്രതിഷേധക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഒരുപോലെ പരിക്കേറ്റ ജൂലൈ 20-ലെ സംഘര്‍ഷത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ഈ വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്. ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്ന അപകടസാധ്യതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ നിരന്തരം ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് മികച്ച സംരക്ഷണവും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ചിലര്‍ സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
ജന്തര്‍മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചിനിടയിലുണ്ടായ അക്രമങ്ങളില്‍ 130-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പൊലീസിന്റെ കണക്ക്. നേരത്തെ 118-ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് കണക്കാക്കിയിരുന്നത്.







Comments