
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരവാദം ഉയർത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര സംഭാവനക്കൊള്ള, 2016ലെ നോട്ടുനിരോധനം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ ഒരു ഇരയായി ചിത്രീകരിച്ചുകൊണ്ട് മുൻഗാമികളെയും രാഷ്ട്രീയ എതിരാളികളെയും നിരന്തരം ലക്ഷ്യമിടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. സ്വയം പ്രഖ്യാപിത "നോൺ-ബയോളജിക്കൽ" എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി പൊതു വേദികളിലും പാർലമെന്റിലും രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്താൻ കള്ളം പറയാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിനകത്തും പുറത്തും ചീത്തവിളിക്കുന്നവരെ അഴിച്ചുവിട്ട് അവർക്ക് സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും കേന്ദ്ര സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയും പൊലീസ് നടപടിയും മൂലം യുവാക്കൾ അനുഭവിച്ച മാനസിക വിഷമങ്ങൾക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് ജയറാം രമേശ് പറഞ്ഞു.
രാമക്ഷേത്ര സംഭാവനക്കൊള്ള വിഷയത്തിലും പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2020 ഫെബ്രുവരി 5ന് ലോക്സഭയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച രാമക്ഷേത്ര ട്രസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസവഞ്ചനക്കും സംഭാവന തട്ടിപ്പിനും രാജ്യം മറുപടി പ്രതീക്ഷിക്കുകയാണെന്നും ജയറാം രമേശ് വ്യക്തമാക്കി.
തന്നെ ഒരു ഇരയായി ചിത്രീകരിച്ചുകൊണ്ട് മുൻഗാമികളെയും രാഷ്ട്രീയ എതിരാളികളെയും നിരന്തരം ലക്ഷ്യമിടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ജയറാം രമേശ് എക്സിൽ കുറിച്ചു. സ്വയം പ്രഖ്യാപിത "നോൺ-ബയോളജിക്കൽ" എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി പൊതു വേദികളിലും പാർലമെന്റിലും രാഷ്ട്രീയ എതിരാളികളെ അപകീർത്തിപ്പെടുത്താൻ കള്ളം പറയാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാർലമെന്റിനകത്തും പുറത്തും ചീത്തവിളിക്കുന്നവരെ അഴിച്ചുവിട്ട് അവർക്ക് സംരക്ഷണം ഒരുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിലും കേന്ദ്ര സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയും പൊലീസ് നടപടിയും മൂലം യുവാക്കൾ അനുഭവിച്ച മാനസിക വിഷമങ്ങൾക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നതെന്ന് ജയറാം രമേശ് പറഞ്ഞു.
രാമക്ഷേത്ര സംഭാവനക്കൊള്ള വിഷയത്തിലും പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2020 ഫെബ്രുവരി 5ന് ലോക്സഭയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച രാമക്ഷേത്ര ട്രസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസവഞ്ചനക്കും സംഭാവന തട്ടിപ്പിനും രാജ്യം മറുപടി പ്രതീക്ഷിക്കുകയാണെന്നും ജയറാം രമേശ് വ്യക്തമാക്കി.







Comments