
മുംബൈ, ഡെൽഹി, ബെംഗളൂരു തുടങ്ങിയ രാജ്യത്തെ മുൻനിര നഗരങ്ങളിൽ ചെലവുകുറഞ്ഞ പൊതുവിനോദങ്ങൾക്കായുള്ള സൗകര്യങ്ങൾ കുറവാണെന്നും, നഗരജീവിതം മുഴുവൻ ഷോപ്പിംഗിലും ഭക്ഷണശാലകളിലും മാത്രം ഒതുങ്ങിയിരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് യുവാവ് പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു.
ഇത്തരം നഗരങ്ങളിൽ ഒഴിവുസമയങ്ങൾ ചെലവഴിക്കണമെങ്കിൽ വലിയ തോതിൽ പണം മുടക്കി കഫേകളോ റെസ്റ്റോറന്റുകളോ മോളുകളോ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് പോസ്റ്റിൽ പറയുന്നു. സാധാരണക്കാർക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ സന്ദർശിക്കാൻ തക്കവണ്ണം പൊതു ഇടങ്ങളുടെയും നടപ്പാതകളുടെയും കുറവ് നഗരവികസനത്തിലെ പോരായ്മകളായി ഇതിൽ ഉന്നയിക്കുന്നു. പൗരന്മാരെക്കാൾ ഉപഭോക്താക്കളായിട്ടാണ് നഗരങ്ങൾ നമ്മെ കാണുന്നതെന്നും വിമർശനമുണ്ട്.
ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നഗരങ്ങളിലെ മോശം പ്ലാനിംഗിനെതിരെ പലരും പ്രതിഷേധം അറിയിച്ചപ്പോൾ, ചില നഗരങ്ങളിൽ പാർക്കുകളും ചരിത്ര സ്മാരകങ്ങളും ഉണ്ടെന്ന് മറുവാദവും ഉയർന്നു. നഗരങ്ങളിൽ കൂടുതൽ പൊതു ഇടങ്ങളും കൾച്ചറൽ സ്പേസുകളും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ ചർച്ചയിലൂടെ വീണ്ടും സജീവമായിരിക്കുന്നത്.
ഇത്തരം നഗരങ്ങളിൽ ഒഴിവുസമയങ്ങൾ ചെലവഴിക്കണമെങ്കിൽ വലിയ തോതിൽ പണം മുടക്കി കഫേകളോ റെസ്റ്റോറന്റുകളോ മോളുകളോ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് പോസ്റ്റിൽ പറയുന്നു. സാധാരണക്കാർക്ക് സൗജന്യമായോ കുറഞ്ഞ ചെലവിലോ സന്ദർശിക്കാൻ തക്കവണ്ണം പൊതു ഇടങ്ങളുടെയും നടപ്പാതകളുടെയും കുറവ് നഗരവികസനത്തിലെ പോരായ്മകളായി ഇതിൽ ഉന്നയിക്കുന്നു. പൗരന്മാരെക്കാൾ ഉപഭോക്താക്കളായിട്ടാണ് നഗരങ്ങൾ നമ്മെ കാണുന്നതെന്നും വിമർശനമുണ്ട്.
ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നഗരങ്ങളിലെ മോശം പ്ലാനിംഗിനെതിരെ പലരും പ്രതിഷേധം അറിയിച്ചപ്പോൾ, ചില നഗരങ്ങളിൽ പാർക്കുകളും ചരിത്ര സ്മാരകങ്ങളും ഉണ്ടെന്ന് മറുവാദവും ഉയർന്നു. നഗരങ്ങളിൽ കൂടുതൽ പൊതു ഇടങ്ങളും കൾച്ചറൽ സ്പേസുകളും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് ഈ ചർച്ചയിലൂടെ വീണ്ടും സജീവമായിരിക്കുന്നത്.







Comments