
ന്യൂഡൽഹി: ബിസിനസ് സ്ഥാപനങ്ങൾക്കായുള്ള 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 0.25% മുതൽ 0.4% വരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) അല്ലെങ്കിൽ നിരക്കുകൾ ഈടാക്കാൻ സർക്കാർ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അതേസമയം, ഒരാൾ മറ്റൊരാൾക്ക് നേരിട്ട് പണം അയക്കുന്ന ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച ‘ടാക്‌സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി)’ ബില്ലിലാണ്, അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിൽ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും എംഡിആർ ഈടാക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിർദ്ദേശം എപ്പോഴാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2,000 രൂപയിൽ താഴെയുള്ള യുപിഐ പണമിടപാടുകൾക്ക് പുതിയ ഫീസുകൾ ബാധകമല്ല. അതുകൊണ്ട് തന്നെ പാൽ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഓട്ടോ/ടാക്സി യാത്രാക്കൂലി തുടങ്ങിയ നമ്മുടെ ദൈനംദിന ചെറിയ വാങ്ങലുകളെ ഈ തീരുമാനം ബാധിക്കില്ല. മൊത്തം യു.പി.ഐ ഇടപാടുകളുടെ 95 ശതമാനവും 2,000 രൂപയിൽ താഴെയുള്ളവയാണ്. അതിനാൽ ഭൂരിഭാഗം സാധാരണക്കാരെയും ഈ മാറ്റം ബാധിക്കില്ല.
അതേസമയം, 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിൽ വെറും 5% മാത്രമാണെങ്കിലും, അവയാണ് ആകെ പണമിടപാട് തുകയുടെ 65% വരുന്നത്. അതായത് വലിയ തുകകളുള്ള ബിസിനസ്സ് ഇടപാടുകൾക്കാണ് ഈ നിരക്കുകൾ പ്രധാനമായും ബാധകമാകുന്നത്. കഴിഞ്ഞ ജൂലൈ മാസം മാത്രം ഇന്ത്യയിൽ ആകെ 23.7 ബില്യൺ (2370 കോടി) യു.പി.ഐ ഇടപാടുകളാണ് നടന്നത്.
നിലവിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ബാധകമാണെങ്കിലും ഭൂരിഭാഗം വ്യാപാരികളും അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാറില്ല. നിയന്ത്രണങ്ങളില്ലാത്ത ക്രെഡിറ്റ് കാർഡ് എംഡിആർ നിരക്ക് ഇടപാട് തുകയുടെ 3% വരെ ഉയർന്നേക്കാം. 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.4% ആണ് പരിധി. ഉയർന്ന തുകയ്ക്ക് ഇത് 0.9% ആണ്.
ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച ‘ടാക്‌സേഷൻ ആൻഡ് അദർ ലോസ് (ഭേദഗതി)’ ബില്ലിലാണ്, അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിൽ ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും എംഡിആർ ഈടാക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ നിർദ്ദേശം എപ്പോഴാണ് നടപ്പിലാക്കുക എന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2,000 രൂപയിൽ താഴെയുള്ള യുപിഐ പണമിടപാടുകൾക്ക് പുതിയ ഫീസുകൾ ബാധകമല്ല. അതുകൊണ്ട് തന്നെ പാൽ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഓട്ടോ/ടാക്സി യാത്രാക്കൂലി തുടങ്ങിയ നമ്മുടെ ദൈനംദിന ചെറിയ വാങ്ങലുകളെ ഈ തീരുമാനം ബാധിക്കില്ല. മൊത്തം യു.പി.ഐ ഇടപാടുകളുടെ 95 ശതമാനവും 2,000 രൂപയിൽ താഴെയുള്ളവയാണ്. അതിനാൽ ഭൂരിഭാഗം സാധാരണക്കാരെയും ഈ മാറ്റം ബാധിക്കില്ല.
അതേസമയം, 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾ എണ്ണത്തിൽ വെറും 5% മാത്രമാണെങ്കിലും, അവയാണ് ആകെ പണമിടപാട് തുകയുടെ 65% വരുന്നത്. അതായത് വലിയ തുകകളുള്ള ബിസിനസ്സ് ഇടപാടുകൾക്കാണ് ഈ നിരക്കുകൾ പ്രധാനമായും ബാധകമാകുന്നത്. കഴിഞ്ഞ ജൂലൈ മാസം മാത്രം ഇന്ത്യയിൽ ആകെ 23.7 ബില്യൺ (2370 കോടി) യു.പി.ഐ ഇടപാടുകളാണ് നടന്നത്.
നിലവിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് എംഡിആർ ബാധകമാണെങ്കിലും ഭൂരിഭാഗം വ്യാപാരികളും അത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാറില്ല. നിയന്ത്രണങ്ങളില്ലാത്ത ക്രെഡിറ്റ് കാർഡ് എംഡിആർ നിരക്ക് ഇടപാട് തുകയുടെ 3% വരെ ഉയർന്നേക്കാം. 20 ലക്ഷം രൂപ വരെയുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 0.4% ആണ് പരിധി. ഉയർന്ന തുകയ്ക്ക് ഇത് 0.9% ആണ്.







Comments