
ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ തൃഷ പരാമർശത്തിനെതിരെ നടിയും ബിജെപി നേതാവുമായ ഖുശ്ബു രംഗത്തുവന്നു. യുവനേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിനിൽ നിന്ന് ഒരിക്കലും ഈ നിലവാരത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. ഒരു സ്ത്രീയെ മുൻനിർത്തി സ്വന്തം താല്പര്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ഉദയനിധി എത്രത്തോളം ദുർബലനാണെന്നും ഖുശ്ബു ചോദിക്കുന്നു. ഇങ്ങനെയുള്ള ഒരാൾ സ്വയം നേതാവാണെന്നും ശക്തനാണെന്നും പറയുന്നതിൽ അർത്ഥമില്ല എന്നും ഖുശ്ബു ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുൻ ഉപമുഖ്യമന്ത്രിയും യുവജനകാര്യ മന്ത്രിയുമായിരുന്നതിനാൽ ഈ മനുഷ്യൻ വ്യത്യസ്തനായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഉദയനിധി സ്റ്റാലിനിൽ നിന്ന് ഇത്രയും ‘വൾഗറായ’, അസംസ്കൃതവും നിലവാരം കുറഞ്ഞതുമായ പ്രസ്താവനകൾ ഉണ്ടായത് വളരെ ആശ്ചര്യകരമാണ്. അതിൽ ചെറിയൊരു ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല എന്നും ഖുശ്ബു പറഞ്ഞു.
ഇത്തരം സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾ മുമ്പും കണ്ടിട്ടുണ്ട്. ഡിഎംകെയിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതും കണ്ടിട്ടുണ്ട്. അതിനാൽ ഇത് അവർ തുടർന്നുകൊണ്ടുപോകുന്ന ഒരു പാരമ്പര്യമാണ്. ഇത്തരം പ്രതികരണം കേട്ട് കൈയടിക്കുന്നവർ അവരുടെ സ്ത്രീവിരുദ്ധവും വൃത്തികെട്ടതുമായ മാനസികാവസ്ഥയാണ് കാണിക്കുന്നത് എന്നും ഖുശ്ബു കുറ്റപ്പെടുത്തി.
ഡിഎംകെ ജീവിച്ചിരുന്നത് ഒരു മിഥ്യാബലൂണിലാണ്. ആ ബലൂൺ പൊട്ടിത്തെറിച്ചതായി ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു എന്നും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഖുശ്ബു അഭിപ്രായപ്പെട്ടു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥികളുടെ കുടുംബാംഗങ്ങൾ പോലും അവർക്ക് വോട്ട് ചെയ്തിട്ടില്ല. അതിനാൽ ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ കേട്ട് കൈയടിക്കുന്നത് പൊതുജനങ്ങളല്ല, അവരെ പുകഴ്ത്തി ജീവിക്കുന്നവരാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
മുൻ ഉപമുഖ്യമന്ത്രിയും യുവജനകാര്യ മന്ത്രിയുമായിരുന്നതിനാൽ ഈ മനുഷ്യൻ വ്യത്യസ്തനായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ ഉദയനിധി സ്റ്റാലിനിൽ നിന്ന് ഇത്രയും ‘വൾഗറായ’, അസംസ്കൃതവും നിലവാരം കുറഞ്ഞതുമായ പ്രസ്താവനകൾ ഉണ്ടായത് വളരെ ആശ്ചര്യകരമാണ്. അതിൽ ചെറിയൊരു ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല എന്നും ഖുശ്ബു പറഞ്ഞു.
ഇത്തരം സ്ത്രീവിരുദ്ധവും ലിംഗവിവേചനപരവുമായ പരാമർശങ്ങൾ മുമ്പും കണ്ടിട്ടുണ്ട്. ഡിഎംകെയിൽ സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നതും കണ്ടിട്ടുണ്ട്. അതിനാൽ ഇത് അവർ തുടർന്നുകൊണ്ടുപോകുന്ന ഒരു പാരമ്പര്യമാണ്. ഇത്തരം പ്രതികരണം കേട്ട് കൈയടിക്കുന്നവർ അവരുടെ സ്ത്രീവിരുദ്ധവും വൃത്തികെട്ടതുമായ മാനസികാവസ്ഥയാണ് കാണിക്കുന്നത് എന്നും ഖുശ്ബു കുറ്റപ്പെടുത്തി.
ഡിഎംകെ ജീവിച്ചിരുന്നത് ഒരു മിഥ്യാബലൂണിലാണ്. ആ ബലൂൺ പൊട്ടിത്തെറിച്ചതായി ഈ തിരഞ്ഞെടുപ്പ് തെളിയിച്ചു എന്നും തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഖുശ്ബു അഭിപ്രായപ്പെട്ടു. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥികളുടെ കുടുംബാംഗങ്ങൾ പോലും അവർക്ക് വോട്ട് ചെയ്തിട്ടില്ല. അതിനാൽ ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ കേട്ട് കൈയടിക്കുന്നത് പൊതുജനങ്ങളല്ല, അവരെ പുകഴ്ത്തി ജീവിക്കുന്നവരാണെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.







Comments