
ശബരിമല മിൽമ നെയ്യ് അഴിമതി കേസിൽ ഹൈക്കോടതി നിർദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) പട്ടിക ഹൈക്കോടതിക്ക് സമർപ്പിച്ചു. വിജിലൻസിലെ അഞ്ച് ഇൻസ്പെക്ടർമാരാണ് അന്വേഷണ സംഘത്തിലുള്ളത്.
എസ്‌ഐടിയുടെ മേൽനോട്ടത്തിനായി എസ്‌പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകളാണ് സർക്കാർ നൽകിയിരിക്കുന്നത്. സംഘത്തെ നയിക്കുന്നത് ആരായിരിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കും. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക കോടതിയിൽ സമർപ്പിച്ചത്.
ശബരിമല മെയിൻ സ്റ്റോറിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിൽ വ്യാപക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2017 മുതൽ 2020 വരെ പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മെയിൻ സ്റ്റോർ സൂപ്രണ്ടടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും അന്വേഷണത്തിൽ സൂചിപ്പിക്കുന്നു.
ആവശ്യത്തിലധികം, അഞ്ചിരട്ടിയിലേറെ സാധനങ്ങൾ അഭിഷേകത്തിന്റെ പേരിൽ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. 2017-20 കാലയളവിൽ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ്. മനുവിനെതിരായ പരാതിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
മെയിൻ സ്റ്റോറിൽ വർഷങ്ങളായി തുടരുന്ന ജീവനക്കാരും വിതരണക്കാരും ക്രമക്കേടിൽ പങ്കാളികളായതായി റിപ്പോർട്ടിൽ പറയുന്നു. 2020-ലെ മിന്നൽ പരിശോധനയിൽ തേനും അരവണ നിർമാണത്തിനുള്ള സാമഗ്രികളും അമിതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
എസ്‌ഐടിയുടെ മേൽനോട്ടത്തിനായി എസ്‌പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകളാണ് സർക്കാർ നൽകിയിരിക്കുന്നത്. സംഘത്തെ നയിക്കുന്നത് ആരായിരിക്കണമെന്നത് ഹൈക്കോടതി തീരുമാനിക്കും. വിജിലൻസ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക കോടതിയിൽ സമർപ്പിച്ചത്.
ശബരിമല മെയിൻ സ്റ്റോറിലേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിൽ വ്യാപക ക്രമക്കേട് നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2017 മുതൽ 2020 വരെ പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. മെയിൻ സ്റ്റോർ സൂപ്രണ്ടടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്നും അന്വേഷണത്തിൽ സൂചിപ്പിക്കുന്നു.
ആവശ്യത്തിലധികം, അഞ്ചിരട്ടിയിലേറെ സാധനങ്ങൾ അഭിഷേകത്തിന്റെ പേരിൽ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. 2017-20 കാലയളവിൽ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ്. മനുവിനെതിരായ പരാതിയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
മെയിൻ സ്റ്റോറിൽ വർഷങ്ങളായി തുടരുന്ന ജീവനക്കാരും വിതരണക്കാരും ക്രമക്കേടിൽ പങ്കാളികളായതായി റിപ്പോർട്ടിൽ പറയുന്നു. 2020-ലെ മിന്നൽ പരിശോധനയിൽ തേനും അരവണ നിർമാണത്തിനുള്ള സാമഗ്രികളും അമിതമായി സൂക്ഷിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.







Comments