
ന്യൂഡൽഹി: 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പിന്തുണ തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക് വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ കൈകളിൽ നിന്ന് നാരങ്ങാവെള്ളം കുടിച്ച് സമരം അവസാനിപ്പിക്കണമെന്നായിരുന്നു തന്റെയും ഭാര്യ ഗീതാഞ്ജലി ആങ്മോയുടെയും ആഗ്രഹമെന്നും, എന്നാൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ പിന്നീട് വിമർശനം ഉന്നയിച്ച ഗീതാഞ്ജലിയെ പിന്തുണച്ചാണ് വാങ്ചുക് ഇക്കാര്യം വ്യക്തമാക്കിയത്. സമരം രാഹുൽ ഗാന്ധിയെക്കൊണ്ട് അവസാനിപ്പിക്കാൻ ഗീതാഞ്ജലി ആത്മാർത്ഥമായി ശ്രമിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും, അതിനുശേഷമാണ് അവർ പരസ്യമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമരം അവസാനിപ്പിക്കുന്ന സമയത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെയുള്ള നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും ഒരുമിച്ച് സന്നിഹിതരാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും വാങ്ചുക് വ്യക്തമാക്കി. എന്നാൽ ജന്തർമന്തറിലെ സമരവേദിയിൽ പ്രതിപക്ഷ നേതാക്കൾ വൈകിയാണ് എത്തിയതെന്നും, അർധരാത്രിയോടെ കേന്ദ്രമന്ത്രിമാർ എത്തിയ ശേഷം സമരം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് ശേഷമേ എല്ലാ പാർട്ടി നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവിടാവൂ എന്ന് നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ധാരണ ഇന്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നുവെന്നും വാങ്ചുക് പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ പിന്നീട് വിമർശനം ഉന്നയിച്ച ഗീതാഞ്ജലിയെ പിന്തുണച്ചാണ് വാങ്ചുക് ഇക്കാര്യം വ്യക്തമാക്കിയത്. സമരം രാഹുൽ ഗാന്ധിയെക്കൊണ്ട് അവസാനിപ്പിക്കാൻ ഗീതാഞ്ജലി ആത്മാർത്ഥമായി ശ്രമിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും, അതിനുശേഷമാണ് അവർ പരസ്യമായി പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമരം അവസാനിപ്പിക്കുന്ന സമയത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഉൾപ്പെടെയുള്ള നേതാക്കളും വിദ്യാർത്ഥി പ്രതിനിധികളും ഒരുമിച്ച് സന്നിഹിതരാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും വാങ്ചുക് വ്യക്തമാക്കി. എന്നാൽ ജന്തർമന്തറിലെ സമരവേദിയിൽ പ്രതിപക്ഷ നേതാക്കൾ വൈകിയാണ് എത്തിയതെന്നും, അർധരാത്രിയോടെ കേന്ദ്രമന്ത്രിമാർ എത്തിയ ശേഷം സമരം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് ശേഷമേ എല്ലാ പാർട്ടി നേതാക്കളുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവിടാവൂ എന്ന് നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ധാരണ ഇന്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നുവെന്നും വാങ്ചുക് പറഞ്ഞു.







Comments