
ന്യൂഡൽഹി: ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽ.എ.സി) സാഹചര്യം ഇന്ത്യയും ചൈനയും വീണ്ടും വിലയിരുത്തി. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും തെറ്റിധാരണകൾ ഒഴിവാക്കാനും നിലവിലുള്ള നയതന്ത്ര-സൈനിക സംവിധാനങ്ങൾ തുടർന്നും പ്രയോജനപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
അതിർത്തി നിർണയം, അതിർത്തി മാനേജ്‌മെന്റ്, അതിർത്തി കടന്നുള്ള സഹകരണം എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കുശേഷമാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചന-ഏകോപന വർക്കിങ് മെക്കാനിസത്തിന്റെ (ഡബ്ല്യു.എം.സി.സി) 36-ാമത് യോഗത്തിലാണ് ചർച്ച നടന്നത്. ഇന്ത്യൻ സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷും, ചൈനീസ് സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ബൗണ്ടറി ആൻഡ് ഒഷ്യാനിക് അഫയേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ ഹൗ യാൻകചയും നേതൃത്വം നൽകി.
അതിർത്തി നിർണയം, അതിർത്തി മാനേജ്‌മെന്റ്, അതിർത്തി കടന്നുള്ള സഹകരണം എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്കുശേഷമാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളുമായി ബന്ധപ്പെട്ട കൂടിയാലോചന-ഏകോപന വർക്കിങ് മെക്കാനിസത്തിന്റെ (ഡബ്ല്യു.എം.സി.സി) 36-ാമത് യോഗത്തിലാണ് ചർച്ച നടന്നത്. ഇന്ത്യൻ സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ഈസ്റ്റ് ഏഷ്യ ജോയിന്റ് സെക്രട്ടറി സുജിത് ഘോഷും, ചൈനീസ് സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ ബൗണ്ടറി ആൻഡ് ഒഷ്യാനിക് അഫയേഴ്സ് വിഭാഗം ഡയറക്ടർ ജനറൽ ഹൗ യാൻകചയും നേതൃത്വം നൽകി.







Comments