
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴിയുള്ള ജലപാത നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന കരട് കരാറിലൂടെ യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ പ്രവേശനം നിരോധിക്കാൻ ഇറാൻ ശ്രമിക്കുന്നു. ഫെബ്രുവരിയിൽ യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് തടസ്സപ്പെട്ട വാണിജ്യ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നതിനും ഹോർമുസ് തുറക്കുന്നതിനുമുള്ള ചർച്ചകളിൽ ഈ കരാർ നിർണ്ണായകമായി മാറിയിരിക്കുകയാണ്.
ഹോർമുസിലേക്കുള്ള കപ്പലുകളുടെ പ്രവേശനം ഇറാൻ നിയന്ത്രിക്കുമെന്നും, പുറത്തുകടക്കൽ ഇരു രാജ്യങ്ങളും ചേർന്ന് സംയുക്തമായി മേൽനോട്ടം വഹിക്കുമെന്നുമാണ് ഒമാനുമായുള്ള കരട് കരാർ വിഭാവനം ചെയ്യുന്നത് എന്ന് ഇറാനിയൻ മാധ്യമമായ ‘ഫാർസ്’ റിപ്പോർട്ടുചെയ്യുന്നു. ശത്രുരാജ്യങ്ങളുടെ കപ്പലുകൾ കടത്തിവിടുന്നതിന് മുൻപ് നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഈ കരാർ നിർണ്ണായകമായി മാറിയിട്ടുണ്ട്. "ഇത് വാഷിംഗ്ടണിൽ അനുകൂലമായി സ്വീകരിക്കപ്പെടില്ല എന്നത് വ്യക്തമാണ്," അറ്റ്ലാൻഡിക് കൗൺസിലിലെ സീനിയർ ഫെലോയും മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനുമായ തോമസ് വാറിക് പറഞ്ഞു. "രണ്ടു കൂട്ടരും വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം രണ്ടു കൂട്ടരും ആവശ്യങ്ങൾ വർദ്ധിപ്പിക്കുകയാണ്."
അതേസമയം, ആഗോളതലത്തിൽ യുഎസ് അല്ലെങ്കിൽ ഇസ്രായേൽ പതാകയേന്തിയ വാണിജ്യ കപ്പലുകൾ വളരെ കുറവാണ്. കൂടാതെ യുദ്ധം ആരംഭിച്ചതു മുതൽ പേർഷ്യൻ ഗൾഫിലേക്ക് വരികയും പോവുകയും ചെയ്തവയും ചുരുക്കമാണ് എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. യുഎസ് അല്ലെങ്കിൽ ഇസ്രായേൽ ഉടമസ്ഥതയോ നിക്ഷേപമോ ഉള്ള ചില ഷിപ്പിംഗ് കമ്പനികൾക്ക് ആ രാജ്യങ്ങളുമായി ബന്ധമുണ്ടാകാം. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയേണ്ടിയിരിക്കുന്നു.
എന്നാൽ, അമേരിക്കൻ സായുധ സേന ഇറാനെ അടിസ്ഥാനപരമായി പരാജയപ്പെടുത്തിയിരിക്കുന്നു എന്ന് മാസങ്ങളായി വാദിച്ചതിന് ശേഷം ട്രംപ് ഒരു വിട്ടുവീഴ്ചയ്ക്ക് സമ്മതിക്കാൻ സാധ്യതയില്ല. കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിർണ്ണയിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുദ്ധം ജനങ്ങൾക്കിടയിൽ ഏറെ അപ്രിയമായി മാറിയിട്ടുണ്ടെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.
ഇറാനിലെ ‘ഫാർസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, കരാറിന്റെ കരട് ഇപ്പോൾ ഇറാൻ പാർലമെന്റിന്റെ പരിശോധനയിലാണ്. ഇസ്രായേലുമായി ബന്ധപ്പെട്ട ചരക്കുകളുടെ നിരോധനവും, ഇൻഷുറൻസ്, പരിസ്ഥിതി ചെലവുകൾ തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന ഫീസ് ഘടനയും ഫാർസ് റിപ്പോർട്ട് ചെയ്ത മറ്റ് വിശദാംശങ്ങളിൽ ഉൾപ്പെടുന്നു.
ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ ഇറാനിയൻ നാവികസേന "ശത്രു ലക്ഷ്യങ്ങളെ" ആക്രമിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു സ്രോതസിനെ ഉദ്ധരിച്ച് ഫാർസ് അറിയിച്ചു, കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടുമില്ല. ഹോർമുസിൽ കരാർ അടുത്താണെന്ന് യുഎസും ഇറാനിയൻ ഉദ്യോഗസ്ഥരും സമീപ ദിവസങ്ങളിൽ സൂചന നൽകിയിട്ടുണ്ട്. ചർച്ചകളിൽ യുഎസ് പങ്കാളിയാണെന്ന് വ്യാഴാഴ്ച ട്രംപ് പറഞ്ഞിരുന്നുവെങ്കിലും ഒരു കരാറിലെത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
ഹോർമുസ് വഴിയുള്ള സ്വതന്ത്ര ഗതാഗതം യുഎസ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ സമുദ്ര ഉപരോധം നീക്കിയാൽ മാത്രമേ പൂർണ്ണമായി തുറക്കാൻ കഴിയൂ എന്ന് ടെഹ്റാൻ പറയുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നിബന്ധനകൾ അംഗീകരിക്കാൻ യുഎസ് തയ്യാറാണോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് ഫാർസ് റിപ്പോർട്ട് ചെയ്തു.
ഹോർമുസിലേക്കുള്ള കപ്പലുകളുടെ പ്രവേശനം ഇറാൻ നിയന്ത്രിക്കുമെന്നും, പുറത്തുകടക്കൽ ഇരു രാജ്യങ്ങളും ചേർന്ന് സംയുക്തമായി മേൽനോട്ടം വഹിക്കുമെന്നുമാണ് ഒമാനുമായുള്ള കരട് കരാർ വിഭാവനം ചെയ്യുന്നത് എന്ന് ഇറാനിയൻ മാധ്യമമായ ‘ഫാർസ്’ റിപ്പോർട്ടുചെയ്യുന്നു. ശത്രുരാജ്യങ്ങളുടെ കപ്പലുകൾ കടത്തിവിടുന്നതിന് മുൻപ് നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഈ കരാർ നിർണ്ണായകമായി മാറിയിട്ടുണ്ട്. "ഇത് വാഷിംഗ്ടണിൽ അനുകൂലമായി സ്വീകരിക്കപ്പെടില്ല എന്നത് വ്യക്തമാണ്," അറ്റ്ലാൻഡിക് കൗൺസിലിലെ സീനിയർ ഫെലോയും മുൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനുമായ തോമസ് വാറിക് പറഞ്ഞു. "രണ്ടു കൂട്ടരും വിട്ടുവീഴ്ച ചെയ്യുന്നതിന് പകരം രണ്ടു കൂട്ടരും ആവശ്യങ്ങൾ വർദ്ധിപ്പിക്കുകയാണ്."
അതേസമയം, ആഗോളതലത്തിൽ യുഎസ് അല്ലെങ്കിൽ ഇസ്രായേൽ പതാകയേന്തിയ വാണിജ്യ കപ്പലുകൾ വളരെ കുറവാണ്. കൂടാതെ യുദ്ധം ആരംഭിച്ചതു മുതൽ പേർഷ്യൻ ഗൾഫിലേക്ക് വരികയും പോവുകയും ചെയ്തവയും ചുരുക്കമാണ് എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. യുഎസ് അല്ലെങ്കിൽ ഇസ്രായേൽ ഉടമസ്ഥതയോ നിക്ഷേപമോ ഉള്ള ചില ഷിപ്പിംഗ് കമ്പനികൾക്ക് ആ രാജ്യങ്ങളുമായി ബന്ധമുണ്ടാകാം. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ എന്ത് നിലപാട് സ്വീകരിക്കുമെന്ന് അറിയേണ്ടിയിരിക്കുന്നു.
എന്നാൽ, അമേരിക്കൻ സായുധ സേന ഇറാനെ അടിസ്ഥാനപരമായി പരാജയപ്പെടുത്തിയിരിക്കുന്നു എന്ന് മാസങ്ങളായി വാദിച്ചതിന് ശേഷം ട്രംപ് ഒരു വിട്ടുവീഴ്ചയ്ക്ക് സമ്മതിക്കാൻ സാധ്യതയില്ല. കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നിർണ്ണയിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുദ്ധം ജനങ്ങൾക്കിടയിൽ ഏറെ അപ്രിയമായി മാറിയിട്ടുണ്ടെന്ന് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.
ഇറാനിലെ ‘ഫാർസ്’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, കരാറിന്റെ കരട് ഇപ്പോൾ ഇറാൻ പാർലമെന്റിന്റെ പരിശോധനയിലാണ്. ഇസ്രായേലുമായി ബന്ധപ്പെട്ട ചരക്കുകളുടെ നിരോധനവും, ഇൻഷുറൻസ്, പരിസ്ഥിതി ചെലവുകൾ തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന ഫീസ് ഘടനയും ഫാർസ് റിപ്പോർട്ട് ചെയ്ത മറ്റ് വിശദാംശങ്ങളിൽ ഉൾപ്പെടുന്നു.
ഹോർമുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ ഇറാനിയൻ നാവികസേന "ശത്രു ലക്ഷ്യങ്ങളെ" ആക്രമിച്ചതായി പേര് വെളിപ്പെടുത്താത്ത ഒരു സ്രോതസിനെ ഉദ്ധരിച്ച് ഫാർസ് അറിയിച്ചു, കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടുമില്ല. ഹോർമുസിൽ കരാർ അടുത്താണെന്ന് യുഎസും ഇറാനിയൻ ഉദ്യോഗസ്ഥരും സമീപ ദിവസങ്ങളിൽ സൂചന നൽകിയിട്ടുണ്ട്. ചർച്ചകളിൽ യുഎസ് പങ്കാളിയാണെന്ന് വ്യാഴാഴ്ച ട്രംപ് പറഞ്ഞിരുന്നുവെങ്കിലും ഒരു കരാറിലെത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
ഹോർമുസ് വഴിയുള്ള സ്വതന്ത്ര ഗതാഗതം യുഎസ് കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്, കൂടാതെ യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ സമുദ്ര ഉപരോധം നീക്കിയാൽ മാത്രമേ പൂർണ്ണമായി തുറക്കാൻ കഴിയൂ എന്ന് ടെഹ്റാൻ പറയുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നിബന്ധനകൾ അംഗീകരിക്കാൻ യുഎസ് തയ്യാറാണോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് ഫാർസ് റിപ്പോർട്ട് ചെയ്തു.







Comments