
തിരുവനന്തപുരം :കേരള സർവകലാശാല ആസ്ഥാനത്തേക്ക് വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധ മാർച്ച് നടത്തി .എസ്എഫ്ഐ. വിസിയുടെ ഏകാധിപത്യ നയങ്ങൾക്കെതിരെയാണ് എസ്എഫ്ഐ വ്യാപകമായി പ്രതിഷേധിക്കുന്നത്. സർവകലാശാല കവാടത്തിന് മുന്നിലെത്തിയ പ്രവർത്തകരെ പോലീസ് തടയുകയായിരുന്നു. ഒടുവിൽ പ്രവർത്തകർ മതിൽ ചാടിക്കടന്നാണ് അകത്തേക്ക് കയറിയത്. ഇതിനിടയിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. നിലവിൽ എസ്എഫ്ഐ പ്രവർത്തകർ. സർവകലാശാല ആസ്ഥാനം ഉപരോധിച്ചിരിക്കുകയാണ്.
എൽഎൽബി വിദ്യാർഥികളുടെ വിഷയങ്ങൾ സർവകലാശാലയെ ബോധ്യപ്പെടുത്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശിവപ്രസാദ് പറഞ്ഞു. സർവകലാശാല കുത്തഴിഞ്ഞ നിലയിൽ പ്രവർത്തിക്കുകയാണ്. സർവ്വകലാശാലയുടെ വാലുവേഷൻ നേരായ രീതിയിലല്ല നടക്കുന്നത്. എൽഎൽബി പേപ്പർ റീവാലുവേഷൻ ഫീസ് ഒരു പേപ്പറിന് 850 രൂപയാണ്. വിദ്യാർത്ഥികളെ പറ്റിച്ചു തിന്നുന്ന വിസി വേറെ വല്ല പണിക്കും പോണം.
റിസൾട്ടിൽ തോറ്റു എന്ന റിസൽട്ട് റീവാലുവേഷനിൽ പാസ്സാകുന്നു. പേപ്പർ നോക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്. വിദ്യാർത്ഥികളുടെ ഭാവിയിൽ ചുവന്ന വരയിടുന്ന അധ്യാപകരെ സൂക്ഷിച്ചോ. പരീക്ഷ പേപ്പർ കാണാതാകുന്ന വിഷയങ്ങൾ അടക്കം സമഗ്രമായ അന്വേഷണം വേണമെന്നും ശിവപ്രസാദ് വ്യക്തമാക്കി.
എൽഎൽബി വിദ്യാർഥികളുടെ വിഷയങ്ങൾ സർവകലാശാലയെ ബോധ്യപ്പെടുത്തിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ശിവപ്രസാദ് പറഞ്ഞു. സർവകലാശാല കുത്തഴിഞ്ഞ നിലയിൽ പ്രവർത്തിക്കുകയാണ്. സർവ്വകലാശാലയുടെ വാലുവേഷൻ നേരായ രീതിയിലല്ല നടക്കുന്നത്. എൽഎൽബി പേപ്പർ റീവാലുവേഷൻ ഫീസ് ഒരു പേപ്പറിന് 850 രൂപയാണ്. വിദ്യാർത്ഥികളെ പറ്റിച്ചു തിന്നുന്ന വിസി വേറെ വല്ല പണിക്കും പോണം.
റിസൾട്ടിൽ തോറ്റു എന്ന റിസൽട്ട് റീവാലുവേഷനിൽ പാസ്സാകുന്നു. പേപ്പർ നോക്കുന്നവരുടെ മാനസികാവസ്ഥ എന്താണ്. വിദ്യാർത്ഥികളുടെ ഭാവിയിൽ ചുവന്ന വരയിടുന്ന അധ്യാപകരെ സൂക്ഷിച്ചോ. പരീക്ഷ പേപ്പർ കാണാതാകുന്ന വിഷയങ്ങൾ അടക്കം സമഗ്രമായ അന്വേഷണം വേണമെന്നും ശിവപ്രസാദ് വ്യക്തമാക്കി.







Comments