
കെബി ഗണേഷ് കുമാർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യമില്ലെന്ന് ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാമെന്നും അവർ കേസ് നൽകട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ’ എന്നും സുകുമാരൻ നായർ ചോദിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും എൻഎസ്എസിനെയും സ്നേഹിച്ച് ജീവിക്കണമെന്നായിരുന്നു ഗണേഷ് കുമാറിന് പിതാവ് നൽകിയ ഉപദേശമെന്നും, അത് അനുസരിക്കുമെന്ന് ഗണേഷ് പറഞ്ഞത് ഈയിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞിരുന്ന ഗണേഷ് കുമാർ ഇപ്പോൾ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ഇപ്പോൾ താൻ പിതൃസ്ഥാനത്തല്ലെന്ന് തോന്നിയിട്ടുണ്ടാകുമെന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.
64 വർഷമായി എൻഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തനിക്കെതിരെ ഗൂഢാലോചന നടത്താൻ തക്ക തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്നും ഗണേഷ് കുമാറിന് കോടതിയെ സമീപിക്കാമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എൻഎസ്എസിനെ ഇല്ലാതാക്കാൻ ഒരു വിഭാഗം കേസുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾ പറഞ്ഞിട്ടില്ലേ’ എന്നും സുകുമാരൻ നായർ ചോദിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറിയെയും എൻഎസ്എസിനെയും സ്നേഹിച്ച് ജീവിക്കണമെന്നായിരുന്നു ഗണേഷ് കുമാറിന് പിതാവ് നൽകിയ ഉപദേശമെന്നും, അത് അനുസരിക്കുമെന്ന് ഗണേഷ് പറഞ്ഞത് ഈയിടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്നെ പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞിരുന്ന ഗണേഷ് കുമാർ ഇപ്പോൾ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ഇപ്പോൾ താൻ പിതൃസ്ഥാനത്തല്ലെന്ന് തോന്നിയിട്ടുണ്ടാകുമെന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.
64 വർഷമായി എൻഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തനിക്കെതിരെ ഗൂഢാലോചന നടത്താൻ തക്ക തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി ആർക്കും നിയമനം നൽകിയിട്ടില്ലെന്നും ഗണേഷ് കുമാറിന് കോടതിയെ സമീപിക്കാമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
എൻഎസ്എസിനെ ഇല്ലാതാക്കാൻ ഒരു വിഭാഗം കേസുമായി നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.







Comments