
ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റ് യുദ്ധം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി അവസാനിക്കുന്നത് വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ. ഇറാനിൽ ആക്രമണം നടത്തിയാൽ അതിന്റെ "വില" നൽകേണ്ടിവരുമെന്ന് ലോകത്തിന് സന്ദേശം നൽകാനാണ് ഈ നീക്കമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ജനറലും സുപ്രീം നേതാവ് മൊജ്തബ ഖമനേയിയുടെ അടുത്ത അനുയായിയുമായ മൊഹമ്മദ് റെസ നഖ്ദി പറഞ്ഞു. 2029 ജനുവരി 20 വരെയാണ് പ്രസിഡ്ന്റ് ട്രംപിന്റെ കാലാവധി.
യുഎസിനെതിരെ എങ്ങനെ പോരാടണമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ യുദ്ധത്തിലൂടെ തങ്ങൾ പഠിച്ചുവെന്നും, ശത്രുക്കൾ ഒരിക്കലും ഇറാനെ ആക്രമിക്കാൻ ധൈര്യപ്പെടാത്ത തരത്തിലുള്ള പ്രതിരോധശേഷി കൈവരിക്കാനാണ് ഈ യുദ്ധം നീട്ടുന്നതെന്നും മൊഹമ്മദ് റെസ നഖ്ദി ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്ക ആണവ ബോംബ് പ്രയോഗിച്ചാൽ അത് അവർക്ക് വലിയ അബദ്ധമായി തീരുമെന്നും, ലോകമെമ്പാടുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ പിടിച്ചെടുക്കപ്പെടുമെന്നും നഖ്ദി മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ആണവ ബോംബിന്റെ ആവശ്യമില്ലെന്നും ജനങ്ങളുടെ പിന്തുണയാണ് തങ്ങളുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ജനതയോട് തങ്ങൾക്ക് ശത്രുതയില്ലെന്നും, എഴുപതിലധികം രാജ്യങ്ങളെ ആക്രമിച്ച അമേരിക്കൻ നേതൃത്വത്തിനെതിരെയാണ് "ഡെത്ത് ടു അമേരിക്ക" എന്ന മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളോളം യുദ്ധം നീണ്ടുനിന്നാലും അവസാന നിമിഷംവരെ ഉപയോഗിക്കാനുള്ള മിസൈലുകൾ തങ്ങളുടെ പക്കലുണ്ടായിരിക്കും. അത് നിർമ്മിക്കാൻ വിവിധ മാർഗങ്ങളുണ്ടെന്നും നഖ്ദി പറഞ്ഞു.
ജൂൺ 17-ന് ഒപ്പുവെച്ച 14 ഇന സമാധാന കരാർ തകർന്നതിന് ശേഷം, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതിയൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.
യുഎസിനെതിരെ എങ്ങനെ പോരാടണമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ യുദ്ധത്തിലൂടെ തങ്ങൾ പഠിച്ചുവെന്നും, ശത്രുക്കൾ ഒരിക്കലും ഇറാനെ ആക്രമിക്കാൻ ധൈര്യപ്പെടാത്ത തരത്തിലുള്ള പ്രതിരോധശേഷി കൈവരിക്കാനാണ് ഈ യുദ്ധം നീട്ടുന്നതെന്നും മൊഹമ്മദ് റെസ നഖ്ദി ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമേരിക്ക ആണവ ബോംബ് പ്രയോഗിച്ചാൽ അത് അവർക്ക് വലിയ അബദ്ധമായി തീരുമെന്നും, ലോകമെമ്പാടുമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ പിടിച്ചെടുക്കപ്പെടുമെന്നും നഖ്ദി മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് ആണവ ബോംബിന്റെ ആവശ്യമില്ലെന്നും ജനങ്ങളുടെ പിന്തുണയാണ് തങ്ങളുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ജനതയോട് തങ്ങൾക്ക് ശത്രുതയില്ലെന്നും, എഴുപതിലധികം രാജ്യങ്ങളെ ആക്രമിച്ച അമേരിക്കൻ നേതൃത്വത്തിനെതിരെയാണ് "ഡെത്ത് ടു അമേരിക്ക" എന്ന മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളോളം യുദ്ധം നീണ്ടുനിന്നാലും അവസാന നിമിഷംവരെ ഉപയോഗിക്കാനുള്ള മിസൈലുകൾ തങ്ങളുടെ പക്കലുണ്ടായിരിക്കും. അത് നിർമ്മിക്കാൻ വിവിധ മാർഗങ്ങളുണ്ടെന്നും നഖ്ദി പറഞ്ഞു.
ജൂൺ 17-ന് ഒപ്പുവെച്ച 14 ഇന സമാധാന കരാർ തകർന്നതിന് ശേഷം, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതിയൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.







Comments