
അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പും അഴിമതിയും നടന്നെന്ന വാര്‍ത്തകളില്‍ പ്രതികരണമറിയിച്ച് സന്തോഷ് പണ്ഡിറ്റ്.
ഈ അഴിമതി ആരോപണങ്ങള്‍ സത്യമാണോ അതോ വെറും പ്രചാരണം മാത്രമാണോ എന്ന് അന്വേഷണത്തിലൂടെ വ്യക്തമാക്കണമെന്നും ഉത്തരവാദികളെ സര്‍ക്കാര്‍ ശിക്ഷിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിൽ മെസ്സി വിവാദം കത്തുകയാണല്ലോ..കോടികളുടെ അഴിമതി തട്ടിപ്പ് കഥയാണ് വാർത്ത ആയി വരുന്നത്. (ഒരു മഹാനായ കളിക്കാരനെ കേരളം ഇങ്ങനെ അവഹേളിക്കേണ്ടി ഇരുന്നില്ല.. ഞാൻ അങ്ങേരുടെ ഫാൻ അല്ല)
മെസ്സി ji യെ കേരളത്തില്‍ എത്തിക്കാമെന്ന് പറയുകയും ഇതിനായി കോടികൾ "ചിലവഴിച്ചു" എന്നും , ഒടുവിൽ അദ്ദേഹം കേരളത്തിൽ എത്തിയതും ഇല്ല, കുറെ കോടികൾ അഴിമതി, തട്ടിപ്പ് നടത്തി നഷ്ടപ്പെട്ടോ എന്ന വിഷയത്തിൻ്റെ സത്യാവസ്ഥ പുതിയ സർകാർ ജനങ്ങളെ അറിയിക്കണം. 126 കോടിയൊക്കെ നഷ്ടപ്പെട്ടത് ശരിയെങ്കിൽ അതിൻ്റെ ഉത്തരവാദികളെ ശിക്ഷിക്കണം. അതല്ല, ഇത് വെറും ആരോപണം മാത്രമാണോ എന്നും അന്വേഷിക്കണം.
സാധാരണ ഗതിയിൽ അദ്ദേഹത്തിന് കൊടുക്കേണ്ട പ്രതിഫലം കൊടുത്തിരുന്നെങ്കിൽ കേരളത്തിൽ എന്നല്ല, ലോകത്തിൻ്റെ എവിടെയും അങ്ങേർ വരും. കേരളത്തിലെ വിവാദം കത്തിനിൽക്കുന്ന സമയത്ത് തന്നെ West ബംഗാളിൽ മറ്റൊരു സ്പോൺസർ പണം നൽകി അദ്ദേഹത്തെ കൊണ്ട് വന്നിരുന്നു.
സത്യത്തിൽ അദ്ദേഹത്തെ കേരളത്തിൽ കൊണ്ട് വന്നേ അടങ്ങൂ എന്ന് ചിന്തിച്ചിരുന്നു എങ്കിൽ അന്നത്തെ കേരള സർകാർ ബുദ്ധിപൂർവം വടക്കേ ഇന്ത്യക്കാരൻ ആയ ആ സ്പോൺസറെ കണ്ട് ചില്ലറ പൈസ കൊടുത്തു മെസ്സി ജിയെ ബംഗാളിൽ നിന്നും കേരളത്തിൽ എത്തിക്കാനായിരുന്നു. അതാരും ചെയ്തില്ല.
എന്തായാലും കേരളത്തിൽ വരാത്ത മെസ്സിക്കായി കുറെ കോടികൾ തട്ടിപ്പ് നടന്നു എന്ന വാർത്ത പുറത്ത് വരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പറയുന്ന അമീറ ആയിഷ ആര്? 20 ദിവസം പഴക്കമുള്ള കമ്പനി ഏത്? എങ്ങനെ അവർക്ക് ക്വട്ടേഷൻ കിട്ടി ?ഈ ആരോപണങ്ങൾ സത്യമോ ? എന്തായാലും ഈ വിഷയത്തിൽ സത്യം ഉണ്ടെന്ന് കരുതി തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. ; കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും
(വാൽക്കഷ്ണം....മെസ്സി ജിയേക്കാൾ വലിയ കളിക്കാരാണ് കേരള രാഷ്ട്രീയത്തിൽ ഉള്ളത്.. അവരുടെ മുന്നിൽ മെസ്സി വെറും സീറോ ..)
ഈ അഴിമതി ആരോപണങ്ങള്‍ സത്യമാണോ അതോ വെറും പ്രചാരണം മാത്രമാണോ എന്ന് അന്വേഷണത്തിലൂടെ വ്യക്തമാക്കണമെന്നും ഉത്തരവാദികളെ സര്‍ക്കാര്‍ ശിക്ഷിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിൽ മെസ്സി വിവാദം കത്തുകയാണല്ലോ..കോടികളുടെ അഴിമതി തട്ടിപ്പ് കഥയാണ് വാർത്ത ആയി വരുന്നത്. (ഒരു മഹാനായ കളിക്കാരനെ കേരളം ഇങ്ങനെ അവഹേളിക്കേണ്ടി ഇരുന്നില്ല.. ഞാൻ അങ്ങേരുടെ ഫാൻ അല്ല)
മെസ്സി ji യെ കേരളത്തില്‍ എത്തിക്കാമെന്ന് പറയുകയും ഇതിനായി കോടികൾ "ചിലവഴിച്ചു" എന്നും , ഒടുവിൽ അദ്ദേഹം കേരളത്തിൽ എത്തിയതും ഇല്ല, കുറെ കോടികൾ അഴിമതി, തട്ടിപ്പ് നടത്തി നഷ്ടപ്പെട്ടോ എന്ന വിഷയത്തിൻ്റെ സത്യാവസ്ഥ പുതിയ സർകാർ ജനങ്ങളെ അറിയിക്കണം. 126 കോടിയൊക്കെ നഷ്ടപ്പെട്ടത് ശരിയെങ്കിൽ അതിൻ്റെ ഉത്തരവാദികളെ ശിക്ഷിക്കണം. അതല്ല, ഇത് വെറും ആരോപണം മാത്രമാണോ എന്നും അന്വേഷിക്കണം.
സാധാരണ ഗതിയിൽ അദ്ദേഹത്തിന് കൊടുക്കേണ്ട പ്രതിഫലം കൊടുത്തിരുന്നെങ്കിൽ കേരളത്തിൽ എന്നല്ല, ലോകത്തിൻ്റെ എവിടെയും അങ്ങേർ വരും. കേരളത്തിലെ വിവാദം കത്തിനിൽക്കുന്ന സമയത്ത് തന്നെ West ബംഗാളിൽ മറ്റൊരു സ്പോൺസർ പണം നൽകി അദ്ദേഹത്തെ കൊണ്ട് വന്നിരുന്നു.
സത്യത്തിൽ അദ്ദേഹത്തെ കേരളത്തിൽ കൊണ്ട് വന്നേ അടങ്ങൂ എന്ന് ചിന്തിച്ചിരുന്നു എങ്കിൽ അന്നത്തെ കേരള സർകാർ ബുദ്ധിപൂർവം വടക്കേ ഇന്ത്യക്കാരൻ ആയ ആ സ്പോൺസറെ കണ്ട് ചില്ലറ പൈസ കൊടുത്തു മെസ്സി ജിയെ ബംഗാളിൽ നിന്നും കേരളത്തിൽ എത്തിക്കാനായിരുന്നു. അതാരും ചെയ്തില്ല.
എന്തായാലും കേരളത്തിൽ വരാത്ത മെസ്സിക്കായി കുറെ കോടികൾ തട്ടിപ്പ് നടന്നു എന്ന വാർത്ത പുറത്ത് വരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പറയുന്ന അമീറ ആയിഷ ആര്? 20 ദിവസം പഴക്കമുള്ള കമ്പനി ഏത്? എങ്ങനെ അവർക്ക് ക്വട്ടേഷൻ കിട്ടി ?ഈ ആരോപണങ്ങൾ സത്യമോ ? എന്തായാലും ഈ വിഷയത്തിൽ സത്യം ഉണ്ടെന്ന് കരുതി തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. ; കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും
(വാൽക്കഷ്ണം....മെസ്സി ജിയേക്കാൾ വലിയ കളിക്കാരാണ് കേരള രാഷ്ട്രീയത്തിൽ ഉള്ളത്.. അവരുടെ മുന്നിൽ മെസ്സി വെറും സീറോ ..)







Comments