
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ മാത്രം 5 പേരുണ്ട് എന്ന കാര്യം നിഷേധിക്കാൻ സാധിക്കുമോ എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഫേസ്ബുക്ക് കൈകാര്യം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പുറത്തുവരുന്ന വാർത്ത അനുസരിച്ച് ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നത് അഞ്ച് പേരാണ്.
മുഖ്യമന്ത്രി പറയുന്ന കാര്യം രണ്ട് മിനിറ്റിനുള്ളിൽ പൊളിഞ്ഞു പോകുന്നു. നവകേരള യാത്ര നടക്കുന്നത് 2022 ൽ ആണ്. എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈൻ 2021 മുതൽ തന്നെ വി ഡി സതീശന്റെ ഫോട്ടോയും വീഡിയോയും പോസ്റ്റുചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിൽ ഏതുസമയവും കയറിച്ചെല്ലാൻ അധികാരമുള്ള, ഏതു സ്വകാര്യ ചടങ്ങിലും കയറിച്ചെല്ലാൻ കഴിയുന്നത്ര ബന്ധം ഇവർ തമ്മിലുണ്ട് എന്നും സനോജ് പറഞ്ഞു.
ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം ഈ മാസം 19 മുതൽ 22 വരെ തൃശ്ശൂരിൽ വച്ച് നടക്കും. പ്രതിനിധി സമ്മേളനം ഇരുപതാം തീയതി പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ഇരുപത്തിരണ്ടാം തീയതി നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നും സനോജ് മാധ്യമങ്ങളോടു പറഞ്ഞു.
ഐഷി ഘോഷ് അടക്കമുള്ളവർ റാലിയുടെ ഭാഗമാകും. ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 215 കേന്ദ്രങ്ങളിൽ നടത്തും. യുവതി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഡിവൈഎഫ്‌ഐ യുടെ അംഗത്വത്തിന് പ്രായ പരിധി 40 വയസാണ്. സമ്മേളനത്തിലൂടെ സ്വാഭാവികമായും മാറ്റങ്ങൾ ഉണ്ടായേക്കാം. അതെല്ലാം സംഘടന സംവിധാനത്തിന്റെ ഭാഗമാണെന്നും വി കെ സനോജ് വ്യക്തമാക്കി. അതല്ലാതെ ഉയർന്നുവരുന്ന വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. വനിതകളെ എല്ലാം പ്രോത്സാഹിപ്പിക്കണം എന്നാണ് നയം. വനിതകൾ നേതൃത്വത്തിലേക്ക് വരുന്നത് പോസിറ്റീവ് കാര്യമാണ്.
മെസ്സിയുടെ കേരളം സന്ദർശനത്തെക്കുറിച്ച് നേരത്തെ മുതൽ വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ കാണുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ അഴിമതി നടന്നു എന്ന് കാണിക്കാൻ ഒരുപറ്റം മാധ്യമങ്ങൾ ശ്രമിക്കുന്നു. മെസി കേരളത്തിൽ വന്നാൽ കാണണമെന്ന് ആഗ്രഹിച്ച ആളുകളാണ് ബഹുഭൂരിപക്ഷവും. അതിന്റെ കൂടെയാണ് ഞങ്ങളെന്നും സനോജ് പറഞ്ഞു.
മുഖ്യമന്ത്രി പറയുന്ന കാര്യം രണ്ട് മിനിറ്റിനുള്ളിൽ പൊളിഞ്ഞു പോകുന്നു. നവകേരള യാത്ര നടക്കുന്നത് 2022 ൽ ആണ്. എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈൻ 2021 മുതൽ തന്നെ വി ഡി സതീശന്റെ ഫോട്ടോയും വീഡിയോയും പോസ്റ്റുചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിൽ ഏതുസമയവും കയറിച്ചെല്ലാൻ അധികാരമുള്ള, ഏതു സ്വകാര്യ ചടങ്ങിലും കയറിച്ചെല്ലാൻ കഴിയുന്നത്ര ബന്ധം ഇവർ തമ്മിലുണ്ട് എന്നും സനോജ് പറഞ്ഞു.
ഡിവൈഎഫ്ഐയുടെ പതിനാറാമത് സംസ്ഥാന സമ്മേളനം ഈ മാസം 19 മുതൽ 22 വരെ തൃശ്ശൂരിൽ വച്ച് നടക്കും. പ്രതിനിധി സമ്മേളനം ഇരുപതാം തീയതി പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. ഇരുപത്തിരണ്ടാം തീയതി നടക്കുന്ന പൊതു സമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുമെന്നും സനോജ് മാധ്യമങ്ങളോടു പറഞ്ഞു.
ഐഷി ഘോഷ് അടക്കമുള്ളവർ റാലിയുടെ ഭാഗമാകും. ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 215 കേന്ദ്രങ്ങളിൽ നടത്തും. യുവതി യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കേരളത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഡിവൈഎഫ്‌ഐ യുടെ അംഗത്വത്തിന് പ്രായ പരിധി 40 വയസാണ്. സമ്മേളനത്തിലൂടെ സ്വാഭാവികമായും മാറ്റങ്ങൾ ഉണ്ടായേക്കാം. അതെല്ലാം സംഘടന സംവിധാനത്തിന്റെ ഭാഗമാണെന്നും വി കെ സനോജ് വ്യക്തമാക്കി. അതല്ലാതെ ഉയർന്നുവരുന്ന വാർത്തകൾക്കൊന്നും ഒരു അടിസ്ഥാനവുമില്ല. വനിതകളെ എല്ലാം പ്രോത്സാഹിപ്പിക്കണം എന്നാണ് നയം. വനിതകൾ നേതൃത്വത്തിലേക്ക് വരുന്നത് പോസിറ്റീവ് കാര്യമാണ്.
മെസ്സിയുടെ കേരളം സന്ദർശനത്തെക്കുറിച്ച് നേരത്തെ മുതൽ വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ കാണുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ അഴിമതി നടന്നു എന്ന് കാണിക്കാൻ ഒരുപറ്റം മാധ്യമങ്ങൾ ശ്രമിക്കുന്നു. മെസി കേരളത്തിൽ വന്നാൽ കാണണമെന്ന് ആഗ്രഹിച്ച ആളുകളാണ് ബഹുഭൂരിപക്ഷവും. അതിന്റെ കൂടെയാണ് ഞങ്ങളെന്നും സനോജ് പറഞ്ഞു.







Comments