
ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ 11:43-ഓടെ ഇമെയിൽ വഴി ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി ലഭിച്ചു. തുടർന്ന് അധികാരികൾ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്‌ഒപി) നടപ്പിലാക്കുകയും കാമ്പസിൽ വ്യാപകമായ സുരക്ഷാ പരിശോധനകൾ നടത്തുകയും ചെയ്തു.
ആഗസ്റ്റ് 15 നെക്കുറിച്ച് പരാമർശിക്കുന്ന ഭീഷണി ഇമെയിലിൽ “ലാൽ ഖില താ നിഷാന ഹോവേ ഗ” (ചെങ്കോട്ട ലക്ഷ്യമിടും) എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ബോംബ് സ്‌ഫോടനം നടത്തുന്നവർ കാക്കി വസ്ത്രം ധരിച്ചിരിക്കുമെന്നും, ഇത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ ഈ പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നതിന്റെ സൂചനയാണെന്നും ഇമെയിലിൽ പരാമർശിച്ചിരുന്നു.
ഭീഷണിയെത്തുടർന്ന് ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. കോടതി കോംപ്ലക്സിൽ സുരക്ഷ ശക്തമാക്കുകയും കാമ്പസിലുടനീളം സമഗ്രമായ പരിശോധനകൾ നടത്തുകയും ചെയ്തു.സുരക്ഷാ നടപടികളുടെ ഭാഗമായി ബോംബ് ഡിസ്പോസൽ സ്ക്വാഡ്, സ്നിഫർ ഡോഗ് ടീമുകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരെ വിന്യഡിച്ചു. കാമ്പസിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്തിയില്ല.തുടർന്ന് അധികൃതർ ഈ ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.
ദേശീയ തലസ്ഥാനത്ത് സുരക്ഷാ ഏജൻസികൾ ഇതിനകം തന്നെ ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പുള്ള ഈ സുരക്ഷാ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ആഗസ്റ്റ് 15 നെക്കുറിച്ച് പരാമർശിക്കുന്ന ഭീഷണി ഇമെയിലിൽ “ലാൽ ഖില താ നിഷാന ഹോവേ ഗ” (ചെങ്കോട്ട ലക്ഷ്യമിടും) എന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. ബോംബ് സ്‌ഫോടനം നടത്തുന്നവർ കാക്കി വസ്ത്രം ധരിച്ചിരിക്കുമെന്നും, ഇത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർ ഈ പ്രവർത്തനത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നതിന്റെ സൂചനയാണെന്നും ഇമെയിലിൽ പരാമർശിച്ചിരുന്നു.
ഭീഷണിയെത്തുടർന്ന് ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഡൽഹി പൊലീസിനെ വിവരമറിയിച്ചു. കോടതി കോംപ്ലക്സിൽ സുരക്ഷ ശക്തമാക്കുകയും കാമ്പസിലുടനീളം സമഗ്രമായ പരിശോധനകൾ നടത്തുകയും ചെയ്തു.സുരക്ഷാ നടപടികളുടെ ഭാഗമായി ബോംബ് ഡിസ്പോസൽ സ്ക്വാഡ്, സ്നിഫർ ഡോഗ് ടീമുകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരെ വിന്യഡിച്ചു. കാമ്പസിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളോ സ്ഫോടകവസ്തുക്കളോ കണ്ടെത്തിയില്ല.തുടർന്ന് അധികൃതർ ഈ ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചു.
ദേശീയ തലസ്ഥാനത്ത് സുരക്ഷാ ഏജൻസികൾ ഇതിനകം തന്നെ ജാഗ്രത പാലിച്ചുവരുന്നതിനിടയിലാണ് സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പുള്ള ഈ സുരക്ഷാ മുന്നറിയിപ്പ് വന്നിരിക്കുന്നത്.







Comments