
ന്യൂഡൽഹി: കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന നടപടികളുമായി മുന്നോട്ടുപോകാൻ തമിഴ്നാട് സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. മദ്രാസ് ഹൈക്കോടതി നിയമനങ്ങൾക്ക് ഏർപ്പെടുത്തിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിൽ അന്തിമ തീരുമാനം വരുന്നത് വരെയാണ് ഈ ഉത്തരവ്.
കരൂർ ദുരന്തം ദൗർഭാഗ്യകരമായ ഒരു സംഭവമാണെന്നും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാർ തീരുമാനിച്ചതിൽ പ്രഥമദൃഷ്ട്യാ തെറ്റൊന്നുമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു."ദുരന്തം നടന്നു, ആളുകൾ മരിച്ചു. അവർക്ക് കുറച്ച് ആശ്വാസം നൽകാനും പണം നൽകി നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചാൽ, തൊഴിൽ നൽകരുതെന്ന് പറയുന്നതെങ്ങനെയാണ്. ദുരന്തത്തിൽ കുടുംബത്തിലെ ഏക ആശ്രയമാണ് മരിച്ചതെങ്കിൽ, സർക്കാരിന് മകനോ മകൾക്കോ എന്തെങ്കിലും തൊഴിൽ നൽകരുതോ?" എന്ന് കോടതി ചോദിച്ചു.
അപ്പീലിൽ തീരുമാനം ആകുന്നത് വരെ സർക്കാരിന് നിയമനങ്ങളുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ ഇടയാക്കിയ പരാതിക്കാരന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
നിയമത്തിന് മുന്നിൽ സമത്വവും പൊതുതൊഴിലുകളിൽ അവസരസമത്വവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 16 ആർട്ടിക്കിളുകളുടെ ലംഘനമാണ് ഇത്തരത്തിലുള്ള സർക്കാർ ജോലി നൽകൽ എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു. തുടർന്ന് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് തേടുന്നതിനും നിയമനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി ജൂലൈ 31-നാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം, ദുരന്തത്തിനിരയായവരുടെ 32 കുടുംബാംഗങ്ങൾക്ക് അനുകമ്പാടിസ്ഥാനത്തിലുള്ള നിയമന ഉത്തരവുകൾ കൈമാറിയിരുന്നു.
കരൂർ ദുരന്തം ദൗർഭാഗ്യകരമായ ഒരു സംഭവമാണെന്നും, ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാർ തീരുമാനിച്ചതിൽ പ്രഥമദൃഷ്ട്യാ തെറ്റൊന്നുമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു."ദുരന്തം നടന്നു, ആളുകൾ മരിച്ചു. അവർക്ക് കുറച്ച് ആശ്വാസം നൽകാനും പണം നൽകി നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചാൽ, തൊഴിൽ നൽകരുതെന്ന് പറയുന്നതെങ്ങനെയാണ്. ദുരന്തത്തിൽ കുടുംബത്തിലെ ഏക ആശ്രയമാണ് മരിച്ചതെങ്കിൽ, സർക്കാരിന് മകനോ മകൾക്കോ എന്തെങ്കിലും തൊഴിൽ നൽകരുതോ?" എന്ന് കോടതി ചോദിച്ചു.
അപ്പീലിൽ തീരുമാനം ആകുന്നത് വരെ സർക്കാരിന് നിയമനങ്ങളുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് തൽക്കാലത്തേക്ക് സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ ഇടയാക്കിയ പരാതിക്കാരന് കോടതി നോട്ടീസ് അയക്കുകയും ചെയ്തു.
നിയമത്തിന് മുന്നിൽ സമത്വവും പൊതുതൊഴിലുകളിൽ അവസരസമത്വവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 16 ആർട്ടിക്കിളുകളുടെ ലംഘനമാണ് ഇത്തരത്തിലുള്ള സർക്കാർ ജോലി നൽകൽ എന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ വിലയിരുത്തിയിരുന്നു. തുടർന്ന് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് തേടുന്നതിനും നിയമനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി ജൂലൈ 31-നാണ് സംസ്ഥാന സർക്കാർ അപ്പീൽ നൽകിയത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം, ദുരന്തത്തിനിരയായവരുടെ 32 കുടുംബാംഗങ്ങൾക്ക് അനുകമ്പാടിസ്ഥാനത്തിലുള്ള നിയമന ഉത്തരവുകൾ കൈമാറിയിരുന്നു.







Comments