
ഹൈദരാബാദ്: പണത്തിന് വേണ്ടി സ്കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നടന്ന സംഭവത്തില്‍ രൂപ റെഡ്ഡിയാണ് അവരുടെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍, കൊല്ലപ്പെടുന്നതിന് മുന്‍പ് അവര്‍ പറഞ്ഞ 'ബാബു' എന്ന വാക്ക്, പ്രതികളില്‍ ഒരാളില്‍ നിന്ന് ലഭിച്ച രക്തം പുരണ്ട കറന്‍സി നോട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തി.
ആഗസ്റ്റ് 11-നാണ് നല്‍ഗൊണ്ട ജില്ലയിലെ സ്കൂള്‍ പ്രിന്‍സിപ്പലായ രൂപ റെഡ്ഡി സ്വന്തം വസതിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. മോഷണശ്രമത്തിനിടയിലാണ് ഈ കൊലപാതകം നടന്നതെന്നും, മുന്‍വൈരാഗ്യം, വീട് മുന്‍കൂട്ടി നിരീക്ഷിക്കല്‍, രക്തം പുരണ്ട പണം എന്നിവ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകളായെന്നും പോലീസ് വ്യക്തമാക്കി. കൊലയാളികളെ തിരിച്ചറിയാന്‍ അഞ്ച് സംഘ രൂപീകരിച്ച് 70-ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതായി നല്‍ഗൊണ്ട എസ്.പി ശരത് ചന്ദ്ര പവാര്‍ പറഞ്ഞു.
രൂപ റെഡ്ഡി തന്റെ അമ്മായിയോട് അവസാനമായി സംസാരിച്ചപ്പോള്‍ ആരോടോ 'ബാബു' എന്ന് അഭിസംബോധന ചെയ്തിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളെ വിളിക്കാന്‍ അവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് വ്യക്തമായതോടെ, കൊലപാതകം നടന്നതിന് പിന്നാലെ സ്കൂളില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം നീണ്ടു. സംഭവത്തിന് ശേഷം നാല് ദിവസം സ്കൂള്‍ അടച്ചിട്ടിരുന്നു. സ്കൂള്‍ തുറന്നപ്പോള്‍ ഹാജരാകാതിരുന്ന 13 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ 5 പേര് പത്താം ക്ലാസുകാരായിരുന്നു. ഇതില്‍ രണ്ട് പേര് അമിതമായി പണം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സംശയം വര്‍ദ്ധിപ്പിച്ചത്.
ചോദ്യം ചെയ്യലില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൈവശം 1.54 ലക്ഷം രൂപ കണ്ടെത്തി. വീട്ടുകാര്‍ തന്നതാണെന്നായിരുന്നു വിശദീകരണമെങ്കിലും നോട്ടുകളില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഈ രക്തം രൂപ റെഡ്ഡിയുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. മുന്‍പ് സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന പ്രതികളിലൊരാള്‍ മദ്യത്തിനും ബൈക്കുകള്‍ക്കും അടിമയായിരുന്നു. മുന്‍പ് ഇയാളുടെ ബാഗില്‍ നിന്ന് പണവും ഫോണും കണ്ടെത്തിയ രൂപ റെഡ്ഡി ഇയാളെ ശാസിക്കുകയും ഹോസ്റ്റലില്‍ നിന്ന് മാറ്റി ഡേ-സ്കോളര്‍ ആക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം ഇയാള്‍ക്കുണ്ടായിരുന്നു.
കൊലപാതകത്തിന് ഒരു മാസം മുന്‍പ് ഗോവയിലേക്ക് യാത്ര ചെയ്ത ഇയാള്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തിരഞ്ഞിരുന്നു. കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പ് രൂപ റെഡ്ഡിയുടെ വീട് ഇയാള്‍ നിരീക്ഷിച്ചു. സ്കൂള്‍ ഫീസായി പിരിക്കുന്ന പണം വീട്ടില്‍ സൂക്ഷിക്കാറുണ്ടെന്ന് മനസിലാക്കിയാണ് മോഷണം ആസൂത്രണം ചെയ്തത്. ആഗസ്റ്റ് 11-ന് രൂപ റെഡ്ഡി സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍, മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ മതില് ചാടിക്കടന്ന് അകത്തുകയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരാളുടെ മുഖംമൂടി അഴിഞ്ഞുവീഴുകയും രൂപ റെഡ്ഡി ഇയാളെ തിരിച്ചറിയുകയും ചെയ്തു. ഇതോടെ കത്തി ഉപയോഗിച്ച് 27 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണുമായി ഇവര്‍ കടന്നുകളഞ്ഞു.
പ്രതികളില്‍ നിന്ന് 1.54 ലക്ഷം രൂപയും ഒരു ഐഫോണും രൂപ റെഡ്ഡിയുടെ ഫോണും പോലീസ് വീണ്ടെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ആഗസ്റ്റ് 11-നാണ് നല്‍ഗൊണ്ട ജില്ലയിലെ സ്കൂള്‍ പ്രിന്‍സിപ്പലായ രൂപ റെഡ്ഡി സ്വന്തം വസതിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. മോഷണശ്രമത്തിനിടയിലാണ് ഈ കൊലപാതകം നടന്നതെന്നും, മുന്‍വൈരാഗ്യം, വീട് മുന്‍കൂട്ടി നിരീക്ഷിക്കല്‍, രക്തം പുരണ്ട പണം എന്നിവ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകളായെന്നും പോലീസ് വ്യക്തമാക്കി. കൊലയാളികളെ തിരിച്ചറിയാന്‍ അഞ്ച് സംഘ രൂപീകരിച്ച് 70-ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതായി നല്‍ഗൊണ്ട എസ്.പി ശരത് ചന്ദ്ര പവാര്‍ പറഞ്ഞു.
രൂപ റെഡ്ഡി തന്റെ അമ്മായിയോട് അവസാനമായി സംസാരിച്ചപ്പോള്‍ ആരോടോ 'ബാബു' എന്ന് അഭിസംബോധന ചെയ്തിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥികളെ വിളിക്കാന്‍ അവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് വ്യക്തമായതോടെ, കൊലപാതകം നടന്നതിന് പിന്നാലെ സ്കൂളില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം നീണ്ടു. സംഭവത്തിന് ശേഷം നാല് ദിവസം സ്കൂള്‍ അടച്ചിട്ടിരുന്നു. സ്കൂള്‍ തുറന്നപ്പോള്‍ ഹാജരാകാതിരുന്ന 13 വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ 5 പേര് പത്താം ക്ലാസുകാരായിരുന്നു. ഇതില്‍ രണ്ട് പേര് അമിതമായി പണം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് സംശയം വര്‍ദ്ധിപ്പിച്ചത്.
ചോദ്യം ചെയ്യലില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൈവശം 1.54 ലക്ഷം രൂപ കണ്ടെത്തി. വീട്ടുകാര്‍ തന്നതാണെന്നായിരുന്നു വിശദീകരണമെങ്കിലും നോട്ടുകളില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഈ രക്തം രൂപ റെഡ്ഡിയുടേതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. മുന്‍പ് സ്കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിച്ചിരുന്ന പ്രതികളിലൊരാള്‍ മദ്യത്തിനും ബൈക്കുകള്‍ക്കും അടിമയായിരുന്നു. മുന്‍പ് ഇയാളുടെ ബാഗില്‍ നിന്ന് പണവും ഫോണും കണ്ടെത്തിയ രൂപ റെഡ്ഡി ഇയാളെ ശാസിക്കുകയും ഹോസ്റ്റലില്‍ നിന്ന് മാറ്റി ഡേ-സ്കോളര്‍ ആക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യം ഇയാള്‍ക്കുണ്ടായിരുന്നു.
കൊലപാതകത്തിന് ഒരു മാസം മുന്‍പ് ഗോവയിലേക്ക് യാത്ര ചെയ്ത ഇയാള്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തിരഞ്ഞിരുന്നു. കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പ് രൂപ റെഡ്ഡിയുടെ വീട് ഇയാള്‍ നിരീക്ഷിച്ചു. സ്കൂള്‍ ഫീസായി പിരിക്കുന്ന പണം വീട്ടില്‍ സൂക്ഷിക്കാറുണ്ടെന്ന് മനസിലാക്കിയാണ് മോഷണം ആസൂത്രണം ചെയ്തത്. ആഗസ്റ്റ് 11-ന് രൂപ റെഡ്ഡി സ്കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍, മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ മതില് ചാടിക്കടന്ന് അകത്തുകയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഒരാളുടെ മുഖംമൂടി അഴിഞ്ഞുവീഴുകയും രൂപ റെഡ്ഡി ഇയാളെ തിരിച്ചറിയുകയും ചെയ്തു. ഇതോടെ കത്തി ഉപയോഗിച്ച് 27 തവണ കുത്തിക്കൊലപ്പെടുത്തിയ ശേഷം പണവും മൊബൈല്‍ ഫോണുമായി ഇവര്‍ കടന്നുകളഞ്ഞു.
പ്രതികളില്‍ നിന്ന് 1.54 ലക്ഷം രൂപയും ഒരു ഐഫോണും രൂപ റെഡ്ഡിയുടെ ഫോണും പോലീസ് വീണ്ടെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.







Comments