
ന്യൂഡല്‍ഹി : 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എംപി സജ്ജൻ കുമാർ(80) അന്തരിച്ചു. വ്യാഴാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം. തിഹാർ ജയിലിൽ ജീവപര്യന്തം തടവ്.അനുഭവിച്ചിരുന്ന സജ്ജൻ കുമാറിനെ അരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2018 ഡിസംബർ 17നാണ് ഡൽഹി ഹൈകോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് 1984 ഡൽഹിയിലെ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടെ അഞ്ച് പേരുടെ കൊലപാതകത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഹൈകോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
തനിക്കെതിരെയുള്ള ഹൈകോടതിയുടെ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ട് സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ ഹരജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അന്ത്യം. അതേസമയം, 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു.
2018 ഡിസംബർ 17നാണ് ഡൽഹി ഹൈകോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ചത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് 1984 ഡൽഹിയിലെ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടെ അഞ്ച് പേരുടെ കൊലപാതകത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഹൈകോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
തനിക്കെതിരെയുള്ള ഹൈകോടതിയുടെ ശിക്ഷാവിധിയെ ചോദ്യം ചെയ്തുകൊണ്ട് സജ്ജൻ കുമാർ സമർപ്പിച്ച അപ്പീൽ ഹരജി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അന്ത്യം. അതേസമയം, 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ ജനുവരിയിൽ ഡൽഹി കോടതി സജ്ജൻ കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു.







Comments