
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കത്തിൽ സിപിഐയും സിപിഎമ്മും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഎമ്മിന് തന്നെയായിരിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതയ്ക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
തർക്കവിഷയത്തിൽ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുന്നത് ആ പദവിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി അത്തരമൊരു പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയത്. സ്പീക്കർക്ക് നൽകുന്ന കത്തിൽ ഉപനേതാവായി സിപിഎം നേതാവിന്റെ പേരായിരിക്കും നിർദേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസമായി എൽഡിഎഫിൽ തുടരുന്ന പ്രതിസന്ധിയാണ് പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം. എത്ര ദിവസം കഴിഞ്ഞാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ലെന്ന സൂചനയും പിണറായിയുടെ വാക്കുകളിൽ വ്യക്തമായി.
അതേസമയം, മുന്നണിയിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിയുടെ അവകാശമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഉപനേതാവ് പദവിക്കായുള്ള അവകാശവാദത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.
പരസ്യമായി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകുന്നത് സിപിഐയ്ക്കും പദവി വിട്ടുനൽകുന്നത് സിപിഎമ്മിനും അഭിമാനപ്രശ്നമായി മാറിയതോടെ എൽഡിഎഫ് യോഗം ചേരുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.
തർക്കവിഷയത്തിൽ ഏകപക്ഷീയമായി പ്രഖ്യാപനം നടത്തുന്നത് ആ പദവിക്ക് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി അത്തരമൊരു പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ന് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കിയത്. സ്പീക്കർക്ക് നൽകുന്ന കത്തിൽ ഉപനേതാവായി സിപിഎം നേതാവിന്റെ പേരായിരിക്കും നിർദേശിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് മാസമായി എൽഡിഎഫിൽ തുടരുന്ന പ്രതിസന്ധിയാണ് പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം. എത്ര ദിവസം കഴിഞ്ഞാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ലെന്ന സൂചനയും പിണറായിയുടെ വാക്കുകളിൽ വ്യക്തമായി.
അതേസമയം, മുന്നണിയിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിയുടെ അവകാശമല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഉപനേതാവ് പദവിക്കായുള്ള അവകാശവാദത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.
പരസ്യമായി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകുന്നത് സിപിഐയ്ക്കും പദവി വിട്ടുനൽകുന്നത് സിപിഎമ്മിനും അഭിമാനപ്രശ്നമായി മാറിയതോടെ എൽഡിഎഫ് യോഗം ചേരുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.







Comments