
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ പോലീസ് ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. പോലീസുകാർ പ്രതികൾക്ക് ഒത്താശ ചെയ്തോ എന്നതടക്കം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. അതേസമയം, പ്രതികൾക്ക് പോലീസ് വസ്ത്രം വാങ്ങിനൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കമ്മീഷണർ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടും.
പാളയത്തെ കല്യാൺ ടെക്സ്റ്റൈൽസിൽനിന്ന് മ്യൂസിയം സ്റ്റേഷൻ 68 ഷർട്ടുകളാണ് വാങ്ങിയത്. ഷർട്ടുകൾ വാങ്ങിയശേഷം പോലീസുകാരുടെ പട്ടികയും പരിശോധിച്ചിരുന്നു. എന്നാൽ എസ്എച്ച്ഒ പ്രശാന്ത് സ്റ്റേഷനിലെത്തുമ്പോൾ പ്രതികൾ അവിടെയുണ്ടായിരുന്നുവെന്നും പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നിലും ഐപി ബിനുവുമായി സ്റ്റേഷനുള്ളിലും സംസാരിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് കണ്ടെത്തൽ. എസ്എച്ച്ഒ സ്റ്റേഷനിലുണ്ടായിരുന്നപ്പോഴാണ് പ്രതികൾ പുറത്തുപോയി റീലിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ സ്റ്റേഷനിൽനിന്ന് പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒയ്ക്കും മറ്റ് പോലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഐപി ബിനുവിന്റെയും പോലീസുകാരുടെയും ഷർട്ടുകൾ നീല നിറത്തിലാണെങ്കിലും വ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരനും രംഗത്തെത്തി. ഭരണം മാറിയത് അറിയാത്ത ചില പോലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങിനൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തൽക്കാലം ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും വിഷയത്തിൽ പോലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഐജിക്ക് കൈമാറിയിട്ടുണ്ട്.
പാളയത്തെ കല്യാൺ ടെക്സ്റ്റൈൽസിൽനിന്ന് മ്യൂസിയം സ്റ്റേഷൻ 68 ഷർട്ടുകളാണ് വാങ്ങിയത്. ഷർട്ടുകൾ വാങ്ങിയശേഷം പോലീസുകാരുടെ പട്ടികയും പരിശോധിച്ചിരുന്നു. എന്നാൽ എസ്എച്ച്ഒ പ്രശാന്ത് സ്റ്റേഷനിലെത്തുമ്പോൾ പ്രതികൾ അവിടെയുണ്ടായിരുന്നുവെന്നും പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നിലും ഐപി ബിനുവുമായി സ്റ്റേഷനുള്ളിലും സംസാരിച്ചെന്നും റിപ്പോർട്ടിലുണ്ട്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സംസാരിച്ചതെന്നാണ് കണ്ടെത്തൽ. എസ്എച്ച്ഒ സ്റ്റേഷനിലുണ്ടായിരുന്നപ്പോഴാണ് പ്രതികൾ പുറത്തുപോയി റീലിന്റെ ബാക്കി ഭാഗം ചിത്രീകരിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ സ്റ്റേഷനിൽനിന്ന് പിരിച്ചുവിടുന്നതിൽ എസ്എച്ച്ഒയ്ക്കും മറ്റ് പോലീസുകാർക്കും ഉത്തരവാദിത്വമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഐപി ബിനുവിന്റെയും പോലീസുകാരുടെയും ഷർട്ടുകൾ നീല നിറത്തിലാണെങ്കിലും വ്യത്യാസങ്ങളുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരനും രംഗത്തെത്തി. ഭരണം മാറിയത് അറിയാത്ത ചില പോലീസ് ഉദ്യോഗസ്ഥരാണ് സംഭവത്തിന് പിന്നിലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ ഉദ്യോഗസ്ഥനാണ് പ്രതികൾക്ക് വസ്ത്രങ്ങൾ വാങ്ങിനൽകിയതെന്നും അദ്ദേഹം ആരോപിച്ചു. തൽക്കാലം ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും വിഷയത്തിൽ പോലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സ്വന്തം ശുപാർശകൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഐജിക്ക് കൈമാറിയിട്ടുണ്ട്.







Comments