More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നേപ്പാളില്‍ വീണ്ടും പ്രളയമുന്നറിയിപ്പ് ; പ്രകൃതി ദുരന്തത്തില്‍ മരണം 469 ആയി ഉയര്‍ന്നു; 1400 ലധികം പേരെ കാണാനില്ല

Authored by Web Desk | Last updated: 28 Aug 2026, 9:19 AM | 2 min read

Print
നേപ്പാളില്‍ വീണ്ടും പ്രളയമുന്നറിയിപ്പ് ; പ്രകൃതി ദുരന്തത്തില്‍ മരണം 469 ആയി ഉയര്‍ന്നു; 1400 ലധികം പേരെ കാണാനില്ല
കാഠ്മണ്ഡു: ഈ ആഴ്ച നേപ്പാളില്‍ ഉണ്ടായ വലിയ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 469 ആയി ഉയര്‍ന്നു. ഏകദേശം 1,500 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇനിയും മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ചൈനീസ് അധികൃതര്‍ നല്‍കുന്നു. മൂന്ന് മരണം കൂടി അനൗദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടിയാകുമ്പോള്‍ മരണമടഞ്ഞവരുടെ എണ്ണം 472 ആയി ഉയരും.

രണ്ട് നദികളുടെ സംഗമസ്ഥാനത്ത് ജലമൊഴുക്കിനെ തടഞ്ഞ് പുതുതായി രൂപം കൊണ്ട തടസ്സം നദികള്‍ കരകവിഞ്ഞൊഴുകാനും താഴ്ന്ന പ്രദേശങ്ങളില്‍ മറ്റൊരു വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബെയ്ജിങ് ടിബറ്റ്-നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

ഛോചെന്‍ ഖോല, പുരെപുത്സാങ്‌പോ എന്നീ നദികളുടെ സംഗമസ്ഥാനത്ത് രൂപംകൊണ്ട ഒഴുകി വന്നിരിക്കുന്ന മണ്ണും ചെളിയും കല്ലുകളും ഉണ്ടാക്കിയിരിക്കുന്ന തടസ്സം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ടിബറ്റില്‍ ചൈനീസ് ജലവിഭവ മന്ത്രാലയം അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ടിബറ്റില്‍ നിന്ന് ഉത്ഭവിക്കുന്ന ഈ നദികള്‍ ഭോതെ കോശി നദീവ്യവസ്ഥയുടെ ഭാഗമായി നേപ്പാളിലേക്ക് ഒഴുകുന്നു. വ്യാഴാഴ്ച രാവിലെ വരെ ഈ തടാകത്തില്‍ ഏകദേശം രണ്ട് ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ശേഖരിക്കപ്പെട്ടിട്ടുണ്ടെന്ന് ബെയ്ജിങ് അറിയിച്ചു.

പ്രദേശത്ത് തുടരുന്ന മഴയ്ക്കിടയില്‍ തടാകത്തിലേക്കുള്ള നീരൊഴുക്ക് മൂന്ന് ദശലക്ഷം ക്യുബിക് മീറ്റര്‍ വരെ എത്തിയേക്കാമെന്നും ഇത് കരകവിഞ്ഞൊഴുകാന്‍ കാരണമായേക്കാമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രതിസന്ധി വെള്ളം താഴേക്ക് കുതിച്ചെത്താനും ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്യോറോങ് തുറമുഖം ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാം.

നേപ്പാളിലെ വെള്ളപ്പൊക്കം ഹിമാലയന്‍ പര്‍വതനിരകളിലെ ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ കാണാതായ നൂറുകണക്കിന് ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തകരും സൈനിക ഹെലികോപ്റ്ററുകളും തെരച്ചില്‍ തുടരുകയാണ്. ഹിമാനികള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ഈ ആഴ്ച ഇവിടെ കെട്ടിടങ്ങളുടെ അത്രയും ഉയരത്തില്‍ ആഞ്ഞടിച്ച വെള്ളത്തിന്റെയും ചെളിയുടെയും വലിയ കുത്തൊഴുക്ക് ജനവാസ മേഖലകളെ വിഴുങ്ങിക്കളഞ്ഞു.

നേപ്പാളിലെയും ചൈനയിലെയും അധികൃതരുടെ കണക്കനുസരിച്ച് 469-ലധികം ആളുകള്‍ കൊല്ലപ്പെടുകയും, നൂറുകണക്കിന് വിദേശികളും തീര്‍ത്ഥാടകരുമുള്‍പ്പെടെ 468 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഹിമാലയന്‍ മേഖലയിലാകെ നൂറുകണക്കിന് ആളുകള്‍ ഭവനരഹിതരായി. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടികളും അവശേഷിക്കുന്ന ഹിമാനികളും സ്ഥിതി ചെയ്യുന്ന ഹിമാലയന്‍ പര്‍വതനിരകളിലെ മനോഹരമായ താഴ്വരകള്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും ഏറെ സാധ്യതയുള്ളവയാണ്.

മനുഷ്യനിര്‍മ്മിത കാലാവസ്ഥാ വ്യതിയാനം കാരണം ഹിമാനികള്‍ ഉരുകുന്നത് സാധാരണമായി മാറിയിരിക്കുന്നു.നേപ്പാളിലെ ഏറ്റവും കൂടുതല്‍ ദുരന്തം ബാധിച്ച നുവാകോട്ട് ജില്ലയിലെ കെട്ടിടങ്ങളും തെരുവുകളും ചെളിയില്‍ കുളിച്ച നിലയിലാണുള്ളത്. മരങ്ങളില്‍ അവശിഷ്ടങ്ങള്‍ തൂങ്ങിക്കിടക്കുന്നു. ടിബറ്റിലെ ഷിഗാത്സെ പ്രവിശ്യയില്‍ നദിയോരത്തുകൂടി കടന്നുപോകുന്ന രണ്ട് വരി പാത പൂര്‍ണ്ണമായും മണ്ണിനടിയിലായി.

ചൈന-നേപ്പാള്‍ അതിര്‍ത്തിയില്‍ ഒരു തടാകം രൂപപ്പെടുകയും വ്യാപിച്ച് കിടക്കുകയും ചെയ്യുന്നതായി വ്യോമ ദൃശ്യങ്ങളും വ്യക്തമാക്കുന്നു. അണക്കെട്ട് തകരാന്‍ സാധ്യതയുണ്ടെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags

  • flood warning
  • nepal
  • china

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

photo; AI pic

ടിക്കറ്റുണ്ട്, സീറ്റില്ല, ബസുമില്ല! കോഴിക്കോട് കെ.എസ്.ആർ.ടി.സിയിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തം

photo-facebook

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജോതാക്കൾ

photo ; facebook

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണം; ടി.കെ ഗോവിന്ദനെതിരെ പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

Comments