
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ-ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിന്റെ 37,000 കോടി രൂപയിലധികം വരുന്ന പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്തിമ അനുമതി നൽകി. ഓഗസ്റ്റ് 28നാണ് അനുമതി ലഭിച്ചത്. ജൂണിൽ കമ്പനി കരട് രേഖകൾ സമർപ്പിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് സെബിയുടെ അംഗീകാരം.
ഏകദേശം 37,000 കോടി രൂപയാണ് ഐപിഒയുടെ പ്രതീക്ഷിക്കുന്ന ഇഷ്യൂ വലിപ്പം. ഇതോടെ നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,870 കോടി രൂപയുടെ റെക്കോർഡ് മറികടക്കാനാണ് സാധ്യത. എന്നാൽ അന്തിമ ഇഷ്യൂ തുകയും ഘടനയും ഐപിഒയുടെ സമയത്തെ വില നിർണയത്തെ ആശ്രയിച്ചിരിക്കും.
27 കോടി വരെ പുതിയ ഓഹരികൾ പുറത്തിറക്കാനാണ് ജിയോ പ്ലാറ്റ്ഫോംസ് ലക്ഷ്യമിടുന്നത്. ഓഫർ ഫോർ സെയിൽ (OFS) ഉണ്ടാകില്ല. അതിനാൽ നിലവിലുള്ള ഓഹരി ഉടമകൾ തങ്ങളുടെ ഓഹരികൾ ഐപിഒയിലൂടെ വിൽക്കില്ല.
ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടബാധ്യത കുറയ്ക്കുന്നതിനാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയുടെ പ്രധാന ഭാഗം വിനിയോഗിക്കുക. ഇതിൽ 27,500 കോടി രൂപ വരെ ജിയോ ഇൻഫോകോമിന്റെ വായ്പകൾ തിരിച്ചടയ്ക്കാൻ ഉപയോഗിക്കും. ശേഷിക്കുന്ന തുക മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസുകളുടെ മാതൃകമ്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും ജിയോ പ്ലാറ്റ്ഫോംസിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
ഐപിഒയ്ക്ക് മുന്നോടിയായി ജിയോ പ്ലാറ്റ്ഫോംസിൽ റിലയൻസ് ഇൻഡസ്ട്രീസിന് 66.43 ശതമാനം ഓഹരിയുണ്ട്. മെറ്റാ പ്ലാറ്റ്ഫോംസിന് 9.98 ശതമാനവും ഗൂഗിളിന് 7.73 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ജിയോയുടെ ഡിജിറ്റൽ, ടെലികോം ബിസിനസുകളുടെ മൂല്യം ഉയർത്താനുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ നീക്കത്തിലെ നിർണായക ഘട്ടമായാണ് ഐപിഒയെ വിലയിരുത്തുന്നത്.
ഏകദേശം 37,000 കോടി രൂപയാണ് ഐപിഒയുടെ പ്രതീക്ഷിക്കുന്ന ഇഷ്യൂ വലിപ്പം. ഇതോടെ നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ 27,870 കോടി രൂപയുടെ റെക്കോർഡ് മറികടക്കാനാണ് സാധ്യത. എന്നാൽ അന്തിമ ഇഷ്യൂ തുകയും ഘടനയും ഐപിഒയുടെ സമയത്തെ വില നിർണയത്തെ ആശ്രയിച്ചിരിക്കും.
27 കോടി വരെ പുതിയ ഓഹരികൾ പുറത്തിറക്കാനാണ് ജിയോ പ്ലാറ്റ്ഫോംസ് ലക്ഷ്യമിടുന്നത്. ഓഫർ ഫോർ സെയിൽ (OFS) ഉണ്ടാകില്ല. അതിനാൽ നിലവിലുള്ള ഓഹരി ഉടമകൾ തങ്ങളുടെ ഓഹരികൾ ഐപിഒയിലൂടെ വിൽക്കില്ല.
ടെലികോം വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ കടബാധ്യത കുറയ്ക്കുന്നതിനാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയുടെ പ്രധാന ഭാഗം വിനിയോഗിക്കുക. ഇതിൽ 27,500 കോടി രൂപ വരെ ജിയോ ഇൻഫോകോമിന്റെ വായ്പകൾ തിരിച്ചടയ്ക്കാൻ ഉപയോഗിക്കും. ശേഷിക്കുന്ന തുക മറ്റ് പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസുകളുടെ മാതൃകമ്പനിയാണ് ജിയോ പ്ലാറ്റ്ഫോംസ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോയും ജിയോ പ്ലാറ്റ്ഫോംസിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
ഐപിഒയ്ക്ക് മുന്നോടിയായി ജിയോ പ്ലാറ്റ്ഫോംസിൽ റിലയൻസ് ഇൻഡസ്ട്രീസിന് 66.43 ശതമാനം ഓഹരിയുണ്ട്. മെറ്റാ പ്ലാറ്റ്ഫോംസിന് 9.98 ശതമാനവും ഗൂഗിളിന് 7.73 ശതമാനവുമാണ് ഓഹരി പങ്കാളിത്തം. ജിയോയുടെ ഡിജിറ്റൽ, ടെലികോം ബിസിനസുകളുടെ മൂല്യം ഉയർത്താനുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ നീക്കത്തിലെ നിർണായക ഘട്ടമായാണ് ഐപിഒയെ വിലയിരുത്തുന്നത്.







Comments